Monday, May 31, 2010

പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും




Children
PRO
PRO
ചെന്നൈയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂറോളം സഞ്ചരിച്ചാല്‍ പാക്കം എന്ന ഗ്രാമത്തിലെത്താം. തെങ്ങും വാഴത്തോപ്പുകളും പശുക്കളും ഒക്കെയുള്ളൊരു തനി കുഗ്രാമം. അവിടെയാണ് ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവാലയ എന്ന ഓര്‍ഫനേജ് സ്ഥിതിചെയ്യുന്നത്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ‘ചില്‍‌ഡ്രന്‍‌സ് ആര്‍ട്ട്‌സ് വില്ലേജി’ന്റെ സന്നദ്ധപ്രവര്‍ത്തകരും ‘ആദി ആര്‍ട്ട്‌സ് അക്കാദമി’ എന്ന സംഘടനയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആര്‍ട്ട് ക്യാമ്പില്‍ സംബന്ധിക്കാനും പരിപാടി കവര്‍ ചെയ്യാനും ക്ഷണം ലഭിച്ചതിനാല്‍ രണ്ട് ജേണലിസ്റ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഞാനും കൂടി.

പൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ചൂട് സഹിക്കവയ്യാതായപ്പോള്‍ ആവഡിയില്‍ വണ്ടിനിര്‍ത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഉഷാറായി. അല്‍‌പം വിശ്രമിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. ആവഡിയില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന പാതയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് പിന്നെയും സഞ്ചരിക്കണം പാക്കമെത്താന്‍. ആവഡി - തിരുവള്ളൂര്‍ മെയിന്‍ റോഡില്‍ നിന്ന് ഉള്ളില്‍ കടന്നതോടെ ചൂട് സ്വല്‍‌പമൊന്ന് കുറഞ്ഞു. കുറച്ചുകൂടി ഉള്ളിലേക്ക് പോയപ്പോള്‍ ശരിക്കുമൊരു തമിഴ് ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

ചൂട് തണുപ്പിക്കാന്‍ തടാകത്തിലിറങ്ങി നില്‍ക്കുന്ന പോത്തിന്‍‌കൂട്ടം, ചെറിയ കോയിലുകള്‍, മണ്ണുകൊണ്ട് തട്ടിപ്പൊത്തി ഉണ്ടാക്കിയ കൂരകള്‍, വേനല്‍‌ക്കാല അവധിയായതിനാല്‍, കുടുസുവഴികളില്‍ കളിച്ച് തിമിര്‍ക്കുന്ന കരുമാടിക്കുട്ടന്മാര്‍, ആടുമേച്ചുനടക്കുന്ന ദുരിതവാര്‍ദ്ധക്യങ്ങള്‍...

കാലിഫോര്‍ണിയയില്‍ നിന്ന് വന്നിട്ടുള്ള അമേരിക്കന്‍ സായിപ്പന്‍‌മാര്‍ക്ക് ഈ കുഗ്രാമത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. സഞ്ചരിച്ചുകൊണ്ടിരിക്കേ, വഴിയുടെ അതിരുകള്‍ ചുരുങ്ങി വന്നു. ഒരു വലിയ കാറിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പാകത്തിലുള്ള വഴിയിലൂടെയാണ് ഞങ്ങള്‍ സേവാലയ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നത്.

അവസാനം സേവാലയ എന്നെഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ ഞങ്ങളെത്തി. മതില്‍‌ക്കെട്ടിനുള്ളില്‍ കടന്നതോടെ ഹരിതസ‌മൃദ്ധി ഞങ്ങളുടെ വിയര്‍പ്പാറ്റി. നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിന്റെ അവസാന ദിവസത്തിലാണ് ഞങ്ങള്‍ എത്തിയത്. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. ക്യാമ്പ് നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ നടന്നു.

ഹാളിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുള്ളില്‍ കണ്ട അത്ഭുതക്കാഴ്ചകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ടെറക്കോട്ടയും മണ്ണും മരവും കടലാസും പള്‍‌പ്പും ഉപയോഗിച്ച് രൂപങ്ങളുടെയും വര്‍ണങ്ങളുടെയും ഒരു മായികപ്രപഞ്ചം ഹാളിനുള്ളില്‍ ഒരുങ്ങിയിരിക്കുന്നു! ഞങ്ങള്‍ വന്നതറിഞ്ഞ് ആദി ആര്‍ട്ട്‌സ് അക്കാദമിയിലെ സാലൈ മാണിക്കം ഞങ്ങളെ സ്വീകരിക്കാനെത്തി. കൃത്യം സമയത്തുതന്നെ ക്യാമ്പിന്റെ സമാപനച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും സാലൈ മാണിക്കം ഞങ്ങളെ അറിയിച്ചു.

ക്യാമ്പില്‍ പങ്കെടുത്ത കൊച്ചുകുട്ടികള്‍ തീര്‍ത്ത കരവിരുതിന്റെ നിര്‍മിതികള്‍ ഓരോന്നായി ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ നിന്നുള്ള കലാസ്വാദകര്‍ ഹാളില്‍ സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരുന്നു. പാക്കം ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണോ ഹാളിലെ മായികക്കാഴ്ചയ്ക്ക് പിന്നിലെന്ന് ചിലരുടെ കണ്ണുകളെങ്കിലും അത്ഭുതപ്പെടുന്നത് ഞങ്ങള്‍ കണ്ടു.

അടുത്ത പേജില്‍ വായിക്കുക, ‘സായിപ്പ് ഇന്ത്യയില്‍ വരുന്നതെന്തിന്?

Pakkam village in Chennai and Children's Arts Village | പാക്കമെന്ന ഗ്രാമവും സായിപ്പന്‍‌മാരും

ബുദ്ധിമുട്ട്

യശശഃരീരനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്‍ പണമിടപാടുകളുടെ കാര്യത്തെപ്പറ്റി അല്‍പ്പംപോലും ശ്രദ്ധിക്കാത്ത പ്രകൃതക്കാരനായിരുന്നു.  യൂറോപ്പില്‍നിന്ന് അദ്ദേഹം അമേരിക്കയിലെത്തിയ കാലത്ത് മുന്പിന്‍ നോക്കാത്ത ഒരു സ്നേഹിതന്‍ ഐന്സ്റ്റീനെക്കൊണ്ട് 'അതിലും ഇതിലും' ഒക്കെ നിക്ഷേപിപ്പിച്ചു.  എന്നാല്‍ ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ മറ്റൊരു സുഹൃത്ത് ഉടന്‍ തന്നെ അവ പിന്‍വലിപ്പിച്ച്, സുരക്ഷിത നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുത്തി


.അടുത്ത ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരിക്കല്‍പോലും ഐന്സ്റ്റീന്‍ തന്‍റെ സുഹൃത്തിനോട് ഈ നിക്ഷേപങ്ങളില്‍പ്പെട്ട തന്‍റെ പണത്തെപ്പറ്റി ചോദിക്കുകയുണ്ടായില്ല.  എങ്കിലും ആ സ്നേഹിതന്‍ ഐന്‍സ്റ്റീനെ സന്ദര്‍ശിച്ച് നിക്ഷേപങ്ങളുടെ ഇപ്പോഴത്തെ മാര്‍ക്കറ്റുവില ഏതാണ്ട് രണ്ടുലക്ഷത്തോളം ഡോളര്‍ ആയിട്ടുണ്ടെന്ന് ധരിപ്പിക്കുകയുണ്ടായി.  സ്നേഹിതന്‍റെ സംഭാഷണത്തെ അറുത്തുമുറിച്ചുകൊണ്ട് ഐന്സ്റ്റീന്‍ പറഞ്ഞിതിങ്ങനെയായിരുന്നു :-

'ആപേക്ഷിക സിദ്ധാന്തം കൊണ്ട് ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറില്ല.  പിന്നെ സ്റ്റോക്കുകളും ബോണ്ടുകളും കൊണ്ട് നിങ്ങള്‍ എന്നെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്?"

( കുങ്കുമം മാസിക, മെയ് 2010)

‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം


PRO
മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം. പക്ഷെ, മലയാളിയുടെ മനസ്സില്‍ നിന്ന് ഈ കഥാകാരി ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. അതെ, മലയാളിയുടെ പ്രിയസാഹിത്യകാരി മാധവിക്കുട്ടി അല്ലെങ്കില്‍ കമല ദാസ് അതുമല്ലെങ്കില്‍ കമല സുരയ്യ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷമാകുകയാണ്.

സ്വയം കണ്ടെത്തിയ വഴിയേ ആയിരുന്നു മാധവിക്കുട്ടിയുടെ ജീവിതയാത്ര. പിന്നിട്ട വഴികളില്‍ അനശ്വരതയുടെ അലുക്കുകളുമായി നില്‍ക്കുന്ന അക്ഷരക്കൂട്ടങ്ങളെയും സൃഷ്‌ടിച്ചു. വഴിമാറി നടന്ന അവരുടെ സാഹിത്യ ജീവിതത്തെ അപവാദങ്ങള്‍ കല്ലു പോലെ പൊതിഞ്ഞപ്പോള്‍, അതിനെയെല്ലാം മൂടല്‍മഞ്ഞു പോലെ നീക്കി കളയാന്‍ അവര്‍ക്ക് കഴിഞ്ഞു.

കവയിത്രി ബാലാമണിയമ്മയുടേയും മാതൃഭൂമി മുന്‍ മാനേജിങ്‌ എഡിറ്റര്‍ വി എം നായരുടേയും മകളായി 1932 മാര്‍ച്ച്‌ 31ന്‌ പാലക്കാട്ട്‌ പുന്നയൂര്‍ക്കുളത്ത്‌ നാലപ്പാട്ടു തറവാട്ടിലായിരുന്നു കമലാസുരയ്യയുടെ ജനനം. മാധവിക്കുട്ടി എന്ന പേരില്‍ മലയാളത്തില്‍ ചെറുകഥകളും നോവലുകളും കമലാദാസ്‌ എന്ന പേരില്‍ ഇംഗ്ലീഷില്‍ കവിതകളുമെഴുതി.

വിവാഹ ശേഷമാണ് സാഹിത്യലോകത്തില്‍ കമല സജീവമായത്. 1999ല്‍ തന്‍റെ 65 ാം വയസില്‍ ഇസ്ലാം മതം സ്വീകരിച്ച് കമല സുരയ്യയായി. മതം മാറാനുള്ള അവരുടെ തീരുമാനത്തിന് എതിരെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാലുദിക്കില്‍ നിന്നും ഒരുമിച്ച് വന്നപ്പോഴും തന്‍റെ തീരുമാനം അവര്‍ കൈവിട്ടില്ല. 2007ലായിരുന്നു കമല സുരയ്യ പൂണെയിലേക്ക് താമസം മാറിയത്. അവസാ‍നനാളുകള്‍ ഇളയ മകന്‍ ജയസൂര്യയ്‌ക്കൊപ്പമായിരുന്നു അവസാന നാളുകള്‍.

പറയാനുള്ളത് ആരെയും ഭയക്കാതെ, പുരുഷനേക്കാള്‍ ധൈര്യത്തോടെ കമല പറഞ്ഞു. പലരും പറയാന്‍ കൊതിച്ചതും, എന്നാല്‍ പറയാന്‍ ഭയന്നതുമായ കാര്യങ്ങള്‍ തന്‍റെ രചനകളില്‍ സുന്ദരമായ ചിത്രം പോലെ കോറിയിട്ടപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ലായിരുന്നു. മലയാളി ‘എന്‍റെ കഥ’ ആവര്‍ത്തിച്ചു വായിച്ചതും, ഇപ്പോഴും വിമര്‍ശനങ്ങളുയര്‍ത്തുന്നതും പറയാനുള്ളത് പച്ചയായി പറഞ്ഞ അവരുടെ ധൈര്യത്തോടുള്ള അസൂയ മൂലമാണ്.

ലോകസാഹിത്യ തറവാട്ടില്‍ തന്‍റേതായ പങ്ക് നല്‍കിയിട്ടാണ് അവര്‍ ജീവിതത്തില്‍ നിന്ന് നടന്നകന്നത്. മലയാളത്തില്‍, ആദ്യ കഥാസമാഹാരം, മതിലുകള്‍ (1955), തരിശുനിലം, നരിച്ചീറുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, നഷ്‌ടപ്പെട്ട നീലാംബരി, തണുപ്പ്‌, മാനസി, തിരഞ്ഞെടുത്ത കഥകള്‍, എന്‍റെ കഥ, വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ചന്ദനമരങ്ങള്‍, മനോമി, ഡയറിക്കുറിപ്പുകള്‍, ബാല്യകാലസ്‌മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ എന്നിവയും ഇംഗ്ലീഷില്‍, സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ്‌ ഓഫ്‌ ലസ്റ്റ്‌, ദ്‌ ഡിസന്റന്‍സ്‌, ഓള്‍ഡ്‌ പ്ലേ ഹൗസ്‌, കളക്‌റ്റഡ്‌ പോയംസ്‌ എന്നീ കവിതാസമാഹാരങ്ങളും അവരുടെ പ്രശസ്തങ്ങളായ കൃതികളാണ്.

1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന്‌ അവരുടെ പേര് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആശാന്‍ വേള്‍ഡ്‌ പ്രൈസ്‌, ഏഷ്യന്‍ പൊയട്രി പ്രൈസ്‌, കെന്‍റ് അവാര്‍ഡ്‌, എഴുത്തച്‌ഛന്‍ പുരസ്‌കാരം, സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കമലയെ തേടിയെത്തി.

ഇലസ്‌ട്രേറ്റഡ്‌ വീക്കിലി ഒഫ്‌ ഇന്ത്യയുടെ പോയട്രി എഡിറ്റര്‍, കേരള ചില്‍ഡ്രന്‍സ്‌ ഫിലിം സൊസൈറ്റി പ്രസിഡന്‍റ്‌, കേരള ഫോറസ്‌റ്ററി ബോര്‍ഡ്‌ ചെയര്‍മാന്‍, ''പോയറ്റ്‌'' മാസികയുടെ ഓറിയന്‍റ് എഡിറ്റര്‍ എന്നീ പ്രമുഖ സ്‌ഥാനങ്ങള്‍ വഹിച്ചിരുന്നു

Rememberance of Madavikkutty | ‘നീലാംബരി’ നഷ്ടമായിട്ട് ഇന്ന് ഒരു വര്‍ഷം

Friday, May 28, 2010

മനസാക്ഷിയുണ്ടെങ്കില്‍ മാറിനില്‍ക്കൂ

ലിവര്‍പൂളിന്‍റെ ദയനീയ സ്ഥിതിയില്‍ ക്ലബിന്‍റെ പഴയ ഉടമയായിരുന്ന ഡേവിഡ് മൂര്‍സിന് പരിതാപം. ക്ലബ് നോക്കിനടത്താന്‍ പറ്റില്ലെങ്കില്‍ പുതിയ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് ഇപ്പോഴത്തെ ഉടമസ്ഥരായ ജോര്‍ജ്ജ് ഗില്ലെറ്റിനോടും ടോം ഹിക്സിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

“ടൈംസ്” പത്രത്തിനയച്ച ഒരു കത്തിലാണ് ഡേവിഡ് മൂര്‍സ് തന്‍റെ രോഷപ്രകടനം നടത്തിയത്. ഗില്ലറ്റും ഹിക്സും ഏറെ പ്രശസ്തമായ ഒരു സ്പോര്‍ട്സ് സ്ഥാപനത്തെ നശിപ്പിക്കുകയാണെന്ന് മുര്‍സ് ആരോപിക്കുന്നു. മനസാക്ഷിയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് ഇതില്‍ നിന്ന് മാറിനില്‍ക്കുകയും ക്ലബ് വേറെയാരെയെങ്കിലും ഏല്‍പ്പിക്കുകയുമാണ്.

മൂന്ന് വര്‍ഷം മുമ്പാണ് അമേരിക്കക്കാരായ ഗില്ലറ്റും ഹിക്സും 202 മില്യണ്‍ പൌണ്ടിന് ക്ലബ് ഏറ്റെടുത്തത്. ആ സമയത്ത് 88 മില്യണ്‍ പൌണ്ട് മാത്രമായിരുന്നു ക്ലബിന്‍റെ ബാധ്യതയെങ്കില്‍ ഇപ്പോള്‍ അത് 351 മില്യണ്‍ പൌണ്ടായി ഉയര്‍ന്നു.

ബാധ്യതകള്‍ ഉയര്‍ന വന്ന സാഹചര്യത്തില്‍ ക്ലബിനെ സ്നേഹിക്കുന്നവര്‍ക്കായി ഇത് വില്‍‌ക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാരുന്നെന്ന് മൂര്‍സ് കത്തില്‍ വിശദീകരിക്കുന്നു. ഗില്ലറ്റിനേയും ഹിക്സിനേയും വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു വില്‍‌പന നടത്തിയത്. എന്നാല്‍ അതിനനുസരിച്ച പ്രവര്‍ത്തനമല്ല ഇരുവരില്‍ നിന്നും പിന്നീടുണ്ടായത്.

താക്‍സിന്‍ ഷിനാവത്രയേയും ദുബായ് ഇന്‍റര്‍നാഷണല്‍ കാപിറ്റലിനെയും തള്ളിക്കൊണ്ടാണ് ലിവര്‍‌പൂള്‍ അമേരിക്കന്‍ കൈകളിലെത്തിയത്. ക്ലബിന്‍റെ താല്‍‌പര്യങ്ങള്‍ പരിഗണിക്കുന്നതില്‍ തന്‍റെ ഭാഗത്ത് തെറ്റുപറ്റിയെന്ന് സമ്മതിക്കുമ്പോഴും ഇതില്‍ ക്ഷമ ചോദിക്കാന്‍ മൂര്‍സ് തയ്യാറല്ല. അതേസമയം ക്ലബ് അമേരിക്കന്‍ കൈകളില്‍ എത്തിപ്പെട്ടതില്‍ താന്‍ പശ്ചാത്തപിക്കുന്നതായി മൂര്‍സ് അറിയിച്ചു

David Moores says Liverpool's US owners should 'stand aside' | മനസാക്ഷിയുണ്ടെങ്കില്‍ മാറിനില്‍ക്കൂ

Thursday, May 27, 2010

ആനന്ദ് സഹായം തേടരുതായിരുന്നു: ടോപലോവ്


PRO
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിനിടെ വിശ്വനാഥന്‍ ആനന്ദ് മുന്‍ ലോക ചാമ്പ്യന്‍മാരുടെ സഹായം തേടിയത് ശരിയായില്ലെന്ന് ഫൈനലില്‍ ആനന്ദിനോട് അടിയറവ് പറഞ്ഞ ലോക രണ്ടാം നമ്പര്‍ താരം വാസ്‌ലിന്‍ ടോപലോവ്. ടോപലോവുമായുള്ള കിരീടപ്പോരാട്ടത്തിനിടെ മുന്‍ ലോക ചാമ്പ്യന്‍‌മാരായ ഗാരി കാസ്പറോവ്, വ്ലാഡിമര്‍ ക്രാംനിക്, കാള്‍സണ്‍ എന്നിവരുടെ സഹായം തേടിയിരുന്നുവെന്ന ആനന്ദിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ടോപലോവ്.

ആനന്ദുമായുള്ള മത്സരം അത്ര കടുത്തതല്ലായിരുന്നുവെന്നും ടോപലോവ് വ്യക്തമാക്കി. ‘മുന്‍ താരങ്ങളുടെ സഹായം തേടിയതില്‍ ആനന്ദ് സ്വയം അഭിമാനിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രത്യേകിച്ചും കാസ്പ‌റോവില്‍ നിന്നും ക്രാംനിക്കില്‍ നിന്നും സഹായം തേടിയതില്‍. കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ലോക ചെസ്സില്‍ സജീവമാണ്. ഈ കാലഘട്ടത്തില്‍ കാസ്പറോവ് ആ‍നന്ദിനെ എങ്ങനെയാണ് കണ്ടിരുന്നതെന്ന് എനിക്കറിയാം.

2008ലെ ബേണ്‍ ലോക ചാമ്പ്യന്‍ഷിപ്പിനു മുന്‍പ് ആനന്ദിനെതിരെ കാസ്പറോവ് നടത്തിയ അഹങ്കാരം സ്ഫുരിക്കുന്ന പ്രസ്താവനകള്‍ അദ്ദേഹം മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങളായി അപമാനിച്ച ഒരു വ്യക്തിയില്‍ നിന്ന് സഹായം സ്വികരിക്കാന്‍ ഞാനായിരുന്നെങ്കില്‍ തയ്യാറാവില്ലായിരുന്നു. എന്നാ‍ല്‍ ഇക്കാര്യത്തില്‍ ആനന്ദ് വ്യത്യസ്തനാണ്. ഇതൊക്കെയാണെങ്കിലും ആനന്ദ് സമ്പൂര്‍ണ കളിക്കാരനാണെന്നും ടോപലോവ് പറഞ്ഞു.

ലോക ചാമ്പ്യനെന്ന നിലയില്‍ ആനന്ദിന് ഒട്ടേറെ ഉത്തരവാദിത്തങ്ങളുണ്ട്. ഫിഡെയുമായി കൈകോര്‍ത്ത് കൂടുതല്‍ സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ അദ്ദേഹം ശ്രമിക്കണം. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും അദ്ദേഹത്തെ സഹായിക്കാന്‍ ഒരു പ്രഫഷണല്‍ ടീം അദ്ദേഹത്തിന്‍റെ പിന്നിലില്ല. അതുകൊണ്ടാണ് സ്പോണ്‍സര്‍മാരെ കണ്ടത്താനാവാത്തതും. ഇന്ത്യ ചെസ്സിന്‍റെ വിളനിലമാണ്. അതിനാല്‍ ചെസ്സിന്‍റെ വളര്‍ച്ചയ്ക്കായി ആനന്ദിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാവും. നിര്‍ഭാഗ്യവശാല്‍ 2002നു ശേഷം അദ്ദേഹം ഇന്ത്യയില്‍ ഒറ്റ ടൂര്‍ണമെന്‍റില്‍ പോലും പങ്കെടുത്തിട്ടില്ലെന്നും ടൊപലോവ് പറഞ്ഞു

Anand shouldn't be proud of his K links: Veselin Topalov | ആനന്ദ് സഹായം തേടരുതായിരുന്നു: ടോപലോവ്

Tuesday, May 25, 2010

കോള പൂട്ടിച്ചത് തെറ്റോ?


PRO
ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം പോലും മുട്ടിച്ച കൊക്കൊക്കോള കമ്പനിയെ പ്ലാച്ചിമടയില്‍ നിന്ന് കെട്ടുകെട്ടിച്ചത് തെറ്റാണോ? കോള കമ്പനിയെ നിലനിര്‍ത്താനാകാ‍ത്തതില്‍ ദു:ഖമുണ്ടെന്ന് പറഞ്ഞ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ വാക്കുകള്‍ വാസ്തവത്തില്‍ പ്ലാച്ചിമടയിലെ സമരഭൂമിയില്‍ അണിനിരന്ന ഒരു സമൂഹത്തിന്‍റെ നേര്‍ക്ക് മാത്രമല്ല അതിന് സര്‍വ്വപിന്തുണയും നല്‍കിയ സാംസ്കാരിക കേരളത്തിന്‍റെ മുഖത്തു കൂടി ചെളിവാരിയെറിയുകയാണ്. കൊക്കൊകോള കമ്പനിക്ക് അനുമതി നല്‍കിയവരുടെ മുഖത്തടിക്കണമെന്ന് വിളിച്ചു പറഞ്ഞ വി‌എസ് ഭരിക്കുമ്പോള്‍ തന്നെയാണ് ബാലകൃഷ്ണന്‍റെ അഭിപ്രായപ്രകടനമെന്നതാണ് ഏറെ ശ്രദ്ധേയം.

ഫാക്ടറി പൂട്ടിയതുവഴി നിരവധി തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നായിരുന്നു അഭിപ്രായത്തെ ന്യായീകരിച്ച് ബാലകൃഷ്ണന് പറയാനുണ്ടായിരുന്നത്. സര്‍ക്കാരിന് നികുതിയിനത്തില്‍ നഷ്ടപ്പെട്ട 500 കോടി രൂപയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ കൊക്കൊക്കോള കമ്പനി പ്ലാച്ചിമടയില്‍ നിലനിന്നിരുന്നെങ്കില്‍ ഇന്ന് ആ പ്രദേശത്തിനുണ്ടാകാവുന്ന പാരിസ്ഥിതിക വ്യതിയാനം പക്ഷെ ഇതിന്‍റെ ഇരട്ടി നഷ്ടമായിരിക്കും വരുത്തിവെക്കുക എന്ന കാര്യം ബാലകൃഷ്ണന്‍ സൌകര്യപൂര്‍വ്വം മറന്നുപോയി. കിനാലൂരില്‍ ഇല്ലാത്ത വ്യവസായ പദ്ധതിയുടെയും നാലുവരിപ്പാതയുടെയും പേരില്‍ നാട്ടുകാരെ തെരുവില്‍ തല്ലിച്ചതച്ച വ്യവസായമന്ത്രിയുടെ ദാസന്‍ ഈ തരത്തില്‍ പ്രതികരിച്ചതില്‍ അത്ഭുതം വിചാരിക്കേണ്ടതില്ല.

കൊക്കൊകോള പ്ലാച്ചിമടയില്‍ വരുത്തിയ പാരിസ്ഥിതി നഷ്ടം 216 കോടി രൂപയാണെന്ന് കാണിച്ച് സര്‍ക്കാര്‍ രൂപീകരിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് അധിക നാളായില്ല. ഈ റിപ്പോര്‍ട്ട് പോലും മറന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറിയുടെ പ്രതികരണം. കമ്പനിയുടെ ജലചൂഷണം മൂലം കാര്‍ഷിക മേഖലയില്‍ 84 കോടി രൂപയുടെ നഷ്ടവും ആരോഗ്യ പ്രശ്നങ്ങളാല്‍ 30 കോടിയുടെ നഷ്ടവുമുണ്ടായതായിട്ടായിരുന്നു സമിതിയുടെ കണ്ടെത്തല്‍ . ശിക്ഷ നല്‍കാവുന്ന കുറ്റകൃത്യങ്ങള്‍ കൊക്കകോള കമ്പനി ചെയ്തതായി സമിതി വിലയിരുത്തിയിരുന്നു. ജലചൂഷണം, കൃഷിക്കുണ്ടായ നാശം, ഗ്രാമീണ മേഖലയില്‍ ചെറുകിട തൊഴിലാളികള്‍ക്കുണ്ടായ നഷ്ടം തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് നഷ്ടം കണക്കാക്കിയത്. ജനങ്ങള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാരിനോ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനോ ട്രൈബ്യൂണലിനെ നിയോഗിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.

Campaign against cola is right or wrong | കോള പൂട്ടിച്ചത് തെറ്റോ?

Saturday, May 22, 2010

ഇന്ത്യന്‍ സേനയെ ബഹുമാനിക്കുന്നതായി കാനഡ

ഇന്ത്യന്‍ സായുധ സേനയെ തങ്ങള്‍ അങ്ങേയറ്റം ബഹുമാനിക്കുന്നതായി കാനഡ വ്യക്തമാക്കി. ഇന്ത്യയുടെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനെതിരെ ഒരു കനേഡിയന്‍ നയതന്ത്രജ്ഞന്‍ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ടുള്ള കാനഡയുടെ പ്രതികരണം.

ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണ് ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പ്രധാന കരുത്തെന്നും ഈ ബന്ധം തുടര്‍ന്നും ശക്തമായി തുടരുമെന്നും കാനഡയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് കാഥറിന്‍ ലൂബിയര്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യ സംവിധാനങ്ങളേയും പ്രവര്‍ത്തന രീതികളേയും കാനഡ അങ്ങേയറ്റം ബഹുമാനിക്കുന്നതായും അവര്‍ അറിയിച്ചു.

ബി‌എസ്‌എഫ് ഒരു ആക്രമണ സേനയാണെന്നും കുറ്റവാളികളെന്ന് സംശയിക്കുന്നവരെ അവന്‍ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷണിലെ മുതിര്‍ന്ന സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. ഒരു റിട്ടയേഡ് ബി‌എസ്‌എഫ് കോണ്‍സ്റ്റബിളിന് വിസ നിഷേധിച്ചുകോണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുണ്ടായ അസ്വാരസ്യങ്ങള്‍ തണുപ്പിക്കുകയെന്ന ലക്‍ഷ്യത്തോടെയാണ് കാനഡയുടെ പുതിയ പ്രസ്താവന

We respect Indian armed forces: Canada | ഇന്ത്യന്‍ സേനയെ ബഹുമാനിക്കുന്നതായി കാനഡ

സീമ - സാധാരണക്കാരുടെ നടി



Seema
WDWD
കന്നിചിത്രത്തില്‍ മറ്റാരും ചെയ്യാന്‍ ധൈര്യപ്പെടാത്ത സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ച് അസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് സീമ. എഴുപതുകളിലും എണ്‍പതുകളിലും മലയാള സിനിമാലോകം കൈയടക്കിയ സീമക്ക് മെയ് 22ന് - പിറന്നാള്‍ മധുരം. 

അംഗലാവണ്യം മാത്രമല്ല അഭിനയമികവും തനിക്കുണ്ടെന്ന് തെളിയിച്ച സീമ 1958 മെയ് 22ന് മാധവന്‍ നമ്പ്യാരുടേയും വാസന്തിയുടേയും മകളായി ചെന്നൈയില്‍ ജനിച്ചു. യഥാര്‍ഥ പേര് ശാന്തി എന്നാണ്. നുങ്കംബക്കം ഗവ സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി . പിന്നെ നൃത്തത്തിലായി ശ്രദ്ധ.

1972 ല്‍ തമിഴ് ചിത്രത്തില്‍ നര്‍ത്തകിയായാണ് സിനിമാരംഗത്തേക്ക് സീമ വന്നത്. 73 ല്‍ മലയാളത്തില്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ അപ്രധാനമായ റോളില്‍ സീമ ഉണ്ടായിരുന്നു - ദേവിയുടെ തോഴിമാരില്‍ ഒരാളായി. പിന്ന നാലഞ്ചു കൊല്ലം നര്‍ത്തകിയായി തുടര്‍ന്നു.

1977 ല്‍ ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയില്‍ നായികയായാണ് സീമ മലയാളത്തിലെ താര റാണിയായത്. ചൂഷണത്തിന് ഇരയായി സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സീമ ഇതില്‍ അവതരിപ്പിച്ചത്.

സീമ - സാധാരണക്കാരുടെ നടി

Thursday, May 20, 2010

ഫോട്ടോ പോസ്റ്റ് ചെയ്യുന്നവരെ... ഒരു നിമിഷം!


PRO
PRO
ഇന്റര്‍നെറ്റ് ലോകം നിരവധി ‘കെണി’കളുടെ ലോകം കൂടിയാണ്. നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവി ജീവിതത്തിന് ഭീഷണിയായേക്കും. അതെ, സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും ബ്ലോഗിലും സ്വന്തം ചിത്രങ്ങളും വിലാസങ്ങളും വ്യക്തി വിവരങ്ങളും നല്‍കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിലെ വിവരങ്ങളും സന്ദേശങ്ങളും ഉപയോഗപ്പെടുത്തി സിഡ്നിയിലെ കൌമാരക്കാരി കൊല്ലപ്പെടാനുണ്ടായ സാഹചര്യം നെറ്റ് വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

വ്യക്തിവിവരങ്ങളും ചിത്രങ്ങളും ഉപയോഗപ്പെടുത്തി കുറ്റകൃത്യം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇതേത്തുടര്‍ന്ന് നെറ്റില്‍ വ്യക്തി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഓസ്ട്രേലിയന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും കൌമാരക്കാരികളും കുട്ടികളുമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ടത്. നെറ്റ് സേവനമുള്ള സ്മാര്‍ട്ട് ഫോണുകള്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംഗ് വര്‍ധിച്ചിരിക്കുകയാണ്.

റെസ്റ്റോറന്റ്, കോളേജ്, പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്ന് കൂട്ടുക്കാരുമൊത്തെടുക്കുന്ന ചിത്രങ്ങള്‍ മിക്ക ഫേസ്ബുക്ക് അംഗങ്ങളും പോസ്റ്റ് ചെയ്യുന്നത് പതിവായിട്ടുണ്ട്. ഇത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് മുതിര്‍ന്നവര്‍ ശ്രദ്ധിക്കണമെന്നും കുട്ടികളുടെ സോഷ്യല്‍ നെറ്റ്വര്‍ക്ക് പേജുകളില്‍ എപ്പോഴും നിരീക്ഷണം വേണമെന്നും പോലീസ് ആവശ്യപ്പെടുന്നുണ്ട്.

ഫേസ്ബുക്കില്‍ ഭൂരിഭാഗം പ്രൊഫൈലുകളിലും വ്യക്തികളുടെ മിക്ക വിവരങ്ങളും ലഭ്യമാണ്. ജനനതീയതി മുതല്‍ എത്ര വരെ പഠിച്ചു, ഏതെല്ലാം സ്ഥാപനങ്ങളില്‍ പഠിച്ചു തുടങ്ങീ വിവരങ്ങളും ലഭിക്കും. ഇതിന് ലൈവ് സ്റ്റാറ്റസ് അപ്ഡേഷനും കൂടിയാകുമ്പോള്‍ കുറ്റവാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാമായി. അതെ, ഫേസ്ബുക്കില്‍ എന്നല്ല, നെറ്റ് ലോകത്ത് എവിടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുമ്പോഴും സൂക്ഷിക്കേണ്ടിയിരിക്കുന്നു, കാരണം മറ്റൊന്നുമല്ല, ഭാവിയില്‍ ദുഃഖിക്കേണ്ടിവരരുത്

Australian police warn teens about Facebook photos | ഫോട്ടോ പോസ്റ്റ് ചെയ്യുന്നവരെ... ഒരു നിമിഷം!

Wednesday, May 19, 2010

നായനാരുടെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്


PRO
മലയളക്കരയില്‍ നര്‍മം വിതറിയ മുഖ്യമന്ത്രി ആയിരുന്നു ഇ കെ നായനാര്‍. ചിരിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിശേഷണങ്ങള്‍ക്ക് അതീതനായാണ് അദ്ദേഹം കടന്നു പോയത്. നായനാര്‍ മലയാളിയുടെ ഓര്‍മ്മകളില്‍ മാത്രമായിട്ട് ഇന്ന് ആറുവര്‍ഷം പൂര്‍ത്തിയാകുകയാണ്. രാഷ്ട്രീയ ശത്രുക്കളെപ്പോലും കുടുംബ സുഹൃത്തുക്കളാക്കി മുന്നേറിയ നായനാര്‍ കേരളീയര്‍ക്ക് വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായിരുന്നില്ല, നല്ലൊരു കൂട്ടുകാരന്‍ കൂടിയായിരുന്നു.

മൂന്നു തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചപ്പോഴും അതിന്‍റെ ഭാവഭേദങ്ങള്‍ നായനാരില്‍ പ്രകടമായിരുന്നില്ല. 2004ലെ മേയ് 19 ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ നായനാരുടെ മരണ വാര്‍ത്തയെത്തി. കമ്മ്യൂണിസ്റ്റുകള്‍ക്കിടയിലെ മനുഷ്യസ്നേഹിക്ക് മലയാള മണ്ണ് നല്‍കിയ വിടവാങ്ങല്‍ ദൃശ്യങ്ങള്‍ ഇന്നും ജനമനസുകളില്‍ തങ്ങി നില്‍ക്കുന്നു. കണ്ണൂരിന്‍റെ വിപ്ളവ വീര്യവുമായെത്തി ജനപ്രിയനായി മാറിയ നായനാരുടെ വിയോഗം തീര്‍ത്ത വിടവ് ഇപ്പോഴും നികത്തപ്പെടാതെ തന്നെ കിടക്കുകയാണ്. മേയ് 21ന് കണ്ണൂരിലെ പയ്യാമ്പലം കടല്‍ത്തീരത്ത് നായനാരുടെ ഭൗതിക ശരീരം മണ്ണിനോട് ചേര്‍ന്നപ്പോള്‍ വീരസഖാവിന് അഭിവാദനമര്‍പ്പിച്ച് മുഴങ്ങിയ മുദ്രാവാക്യം (ഇല്ല ഇല്ല മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... വീര സഖാവിന് ലാല്‍ സലാം...) എന്നും പ്രസക്തമായി നിലകൊള്ളും.

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നും സി പി എമ്മിന്‍റെ പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ന്ന നായനാര്‍ക്ക് രാഷ്ട്രീയ ഉയര്‍ച്ചയിലൊരിടത്തും തിരിച്ചടികളെ നേരിടേണ്ടിവന്നില്ല എന്നതും ശ്രദ്ധേയമാണ്. ജനപിന്തുണയോടെ മുന്നേറിയ കയ്യൂര്‍ സമരനായകന്‍ കേരളീയനായ ഏതൊരു കമ്മ്യൂണിസ്റ്റ് നേതാവിനുമൊപ്പം തലയെടുപ്പ് അവകാശപ്പെടാവുന്ന വ്യക്തിയാണ്. എ കെ ജിക്കും ഇ എം എസിനും ശേഷം മലയാളിയുടെ മനമറിഞ്ഞ വിപ്ലവ നേതാവും നായനാരായിരുന്നു.


Rememberance of EK Nainar | നായനാരുടെ ഓര്‍മ്മകള്‍ക്ക് ആറു വയസ്സ്

Tuesday, May 18, 2010

ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?




PRO
സത്യസന്ധതയ്ക്കുള്ള സമ്മാനമാണോ ഈ ചാട്ടവാറടി? ഐ‌എഎസ് ഉദ്യോഗസ്ഥനായ കെ സുരേഷ്കുമാറിനെതിരെ എല്‍ഡി‌എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പകപോക്കല്‍ കാണുമ്പോള്‍ അറിയാതെ ആരും ചോദിച്ചുപോകുന്ന ചോദ്യമാണിത്. എന്തിനാണ് ഒരു മനുഷ്യനെ ഇത്രയും ദ്രോഹിക്കുന്നത്?. സുരേഷ്കുമാറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥനെ ആര്‍ക്കും വേണ്ടാത്ത ഭാഷാവിഭാഗത്തിലേക്ക് തള്ളിയിട്ട സിപി‌എം ഇപ്പോള്‍ വീണ്ടും സസ്പെന്‍ഷന്‍ എന്ന മാരകായുധവുമായി അദ്ദേഹത്തിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.

ഒരുപക്ഷേ, കേരളത്തിന്‍റെ കമ്മ്യൂണിസ്റ്റ് ഭരണ ചരിത്രത്തില്‍ സര്‍ക്കാര്‍പ്രമാണിത്വത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദ്രോഹങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ ആയിരിക്കാം.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാരമ്പര്യത്തില്‍ നിന്ന് എത്തിയ ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ പാ‍ര്‍ട്ടിക്ക് അനഭിമതനായി എന്നതാണ് അമ്പരപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ലോട്ടറി മാഫിയയ്ക്കെതിരെ സ്വീകരിച്ച നടപടികളിലൂടെയാണ് കെ സുരേഷ്കുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും വേണ്ടത്ര പിന്തുണയില്ലെന്ന് മനസിലായപ്പോള്‍ ലോട്ടറിമാഫിയയ്ക്കെതിരെ പോരാടാന്‍ സുരേഷ് കൂട്ടുപിടിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി‌എസിനെ.

പ്രശ്നം നിയമസഭയിലുന്നയിച്ച് വി‌എസ് ജനപ്രിയ നേതാവെന്ന മൈലേജിന് ആക്കം കൂട്ടി. വി‌എസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ ലോട്ടറി ഡയറക്ടറായിരുന്ന സുരേഷിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിയും വന്നു.

പിന്നീട് അധികാരത്തിലെത്തി ഏറെ വെല്ലുവിളിയോടെ മൂന്നാര്‍ ദൌത്യം ആരംഭിച്ച വി‌എസിന് അതിന്‍റെ നായകത്വം സുരേഷിനെ ഏല്‍‌പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍, തന്നെ ഏല്‍‌പിച്ച ജോലി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച സുരേഷിനെ കാത്തിരുന്നത് അഭിനന്ദനമോ പൂച്ചെണ്ടുകളോ ആയിരുന്നില്ല. ടാറ്റ ഉള്‍പ്പെടെയുള്ള മൂന്നാറിലെ കയ്യേറ്റ വമ്പന്‍‌മാരുടെ അസ്ഥിവാരം തോണ്ടിയതോടെ സുരേഷ് സിപി‌എമ്മിന്‍റെയും സിപിഐയുടെയും കണ്ണിലെ കരടായി മാറി.

Enough its enough.... | ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?

നിലവിളക്ക്‌ വിവാദം; കെടി ജലീല്‍ കുരുക്കില്‍


PRO
PRO
നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികം അല്ലെന്ന പ്രസ്താവന കെടി ജലീല്‍ എംഎല്‍എയെ തിരിഞ്ഞുകൊത്തുന്നു. രാഷ്‌ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെട്ട് ‘ഫത്‌വ’ പുറപ്പെടുവിച്ചാല്‍ പ്രത്യാഘാതമുളവാക്കും എന്നാണ് വിവിധ മുസ്ലീം സംഘടനകള്‍ ജലീലിന് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. കുറ്റിപ്പുറത്ത് നടന്ന ഒരു ചടങ്ങില്‍ വച്ചാണ് കെടി ജലീല്‍ ഈ പ്രസ്താവന നടത്തിയത്‌.

ജലീലിന്റെ വിവാദ പ്രസ്താവനയോട്‌ വിവിധ മുസ്ലീം സംഘടനകള്‍ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. നിലവിളക്ക് കൊളുത്തുക എന്ന ആചാരം ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ കണക്കാക്കിവരുന്നത് എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണെന്നും അത് അനിസ്ലാമികം അല്ലെന്ന് പറയാനുള്ള പാണ്ഡിത്യമൊന്നും ജലീലിന് ഇല്ലെന്നുമാണ് ചില മുസ്ലീം സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്.

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികമായി അംഗീകരിക്കാനാവില്ലെന്ന് എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. ഒരു മതത്തിന്റെ ആചാരം എല്ലാവരും സ്വീകരിക്കുകയെന്ന തരത്തിലേക്കു മതേതരത്വത്തെ വഴി തിരിച്ചുവിടുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും സാംസ്കാരിക ദുരന്തത്തിന്‌ വഴിതെളിക്കുമെന്നും അബ്ദുസ്സമദ്‌ കൂട്ടിച്ചേര്‍ത്തു.

നിലവിളക്കും കൊളുത്തലും കൃത്യമായും ഹിന്ദു ആചാരമാണെന്നും ഇസ്ലാം മതവിശ്വാസികള്‍ ഇത്തരം പ്രവണതകളില്‍നിന്നു പിന്തിരിയണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശൂറാ അംഗവും ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയ ഇസ്ലാമിക്‌ യൂനിവേഴ്സിറ്റി ഡയറക്ടറുമായ വി കെ അലി അഭിപ്രായപ്പെട്ടു.

KT Jaleel, Muslim, Islam, Nilavilakku | നിലവിളക്ക്‌ വിവാദം; കെടി ജലീല്‍ കുരുക്കില്‍

ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍

Back  

Wednesday, May 12, 2010 | 10:28:12 AM IST
ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍

കുട്ടികള്‍ എന്നും സിനിമയുടെ പുറംപോക്കിലായിരുന്നു. അവരുടെ മാനസിക,വൈകാരിക ലോകത്തിന്‌ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ കാര്യമായി ഉണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വം ശ്രമങ്ങളാകട്ടെ കുട്ടികളുടെ ചിത്രം എന്ന ലേബലില്‍ നിന്ന്‌ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അവ തീയേറ്ററുകളില്‍ എത്തിയില്ല. ജനം കണ്ടതുമില്ല. എന്റെ വീട്‌ അപ്പൂന്റേം പോലെയുള്ള ചിത്രങ്ങളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌. സൂപ്പര്‍ താരങ്ങളുടെയോ സൂപ്പര്‍ സംവിധായകരുടെയോ പേരുകേട്ട ബാനറുകളുടെയോ പിന്‍ബലമില്ലാതെ ഒരു ചിത്രം ഇവിടെ സംഭവിച്ചിരിക്കുന്നു, ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ആറ്‌ ബി. അനാഥമാക്കപ്പെടുന്ന ബാല്യത്തിന്റെ തീവ്രസംഘര്‍ഷങ്ങള്‍ ആത്മാവില്‍ തട്ടുന്നവിധം ആവിഷ്‌കരിക്കപ്പെട്ട ചലച്ചിത്രമാണ്‌. നവാഗതനായ മോഹന്‍ രാഘവന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടുന്നു.
കുടിവെള്ളം മുട്ടിപ്പോയ ഒരു ഗ്രാമം കുടിനീരൂറ്റുന്ന കോള കമ്പനിക്കെതിരെ നടത്തുന്ന സമരത്തിന്റെ സമകാലിക പശ്ചാത്തലത്തിലാണ്‌ ദാസന്റെ ജീവിതം ചുരുള്‍ നിവരുന്നത്‌. ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ദാസന്‍(മാസറ്റര്‍ അലക്‌സാണ്ടര്‍). അച്ഛന്‍ ഉപേക്ഷിച്ചുപോയ ദാസനെ വളര്‍ത്തുന്നത്‌ അമ്മ ചന്ദ്രികയാണ്‌ (ശ്വേതാ മേനോന്‍). അച്ഛനില്ലാത്ത കുട്ടി എന്ന അപമാനത്തില്‍ ഉരുകിയാണ്‌ ദാസന്റെ ദിവസങ്ങള്‍ നീങ്ങുന്നത്‌. അമ്മയുടെ പെട്ടിയില്‍നിന്നും ഒരിക്കല്‍ അവന്‌ അച്ഛന്റെ മേല്‍വിലാസം ലഭിക്കുന്നു. ആ വിലാസത്തില്‍ ദാസന്‍ അതീവ രഹസ്യമായി അച്ഛന്‌ ഒരു കത്തയക്കുന്നു. ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അവന്റെ അച്ഛന്‍ ആ വിലാസത്തില്‍ നിന്നും പോയിരുന്നു. ചലച്ചിത്ര സംവിധായകനായ നന്ദനും (ബിജുമേനോന്‍) അയാളുടെ മകള്‍ അമ്മുവും (ടിനാ റോസ്‌) സഹായിയായ മാധവനുമാണ്‌ (ജഗദീഷ്‌) ഇപ്പോഴവിടെ താമസിക്കുന്നത്‌. ദാസന്റെ പിതാവിനെ കണ്ടെത്തി ആ കത്ത്‌ നല്‍കണമെന്ന്‌ നന്ദന്‍ മാധവനെ ചുമതലപ്പെടുത്തുന്നു. എന്നാല്‍ മാധവന്‍ അലസമായി ആ കത്ത്‌ ചവറ്റുകുട്ടയില്‍ എറിയുകയാണുണ്ടായത്‌. ഇത്‌ കാണുന്ന അമ്മുവിന്‌ വലിയ സങ്കടം തോന്നുകയും ആ കത്ത്‌ ദാസന്റെ അച്ഛനെ കണ്ടുപിിടിച്ച്‌ നല്‍കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുകയും ചെയ്യുന്നു. ഇതിനിടയില്‍ ദാസന്റെ രണ്ടാമത്തെ കത്ത്‌ അച്ഛനെ തേടിയെത്തുന്നു. ഈ രണ്ടു കത്തുകളും അമ്മു നന്ദനെ ഏല്‍പ്പിക്കുന്നു. അമ്മുവിലും നന്ദനിലും ഈ കത്ത്‌ സൃഷ്‌ടിക്കുന്ന വ്യത്യസ്‌ത ഭാവനകളാണ്‌ ചിത്രത്തെ മുന്നോട്ട്‌ നയിക്കുന്നത്‌. ദാസന്റെ കത്ത്‌ അമ്മുവില്‍ ഒരു കഥയായി പുനര്‍ജ്ജനിക്കുന്നു. നന്ദന്റെ ഭാവന മറ്റൊരു വഴിയിലൂടെ ദാസനെ നിര്‍മ്മിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ കഥയായി അയാളിലത്‌ വികസിക്കുന്നു. വ്യത്യസ്‌തമായ ആഖ്യാനങ്ങളിലൂടെ പല തലങ്ങളുള്ള ജീവിതവ്യാപാരത്തെയാണ്‌ സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ രാഘവന്‍ ആവിഷ്‌കരിക്കുന്നത്‌.
ബാല്യം ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടോ എന്നാണ്‌ മുതിര്‍ന്നവര്‍ എപ്പോഴും ചിന്തിക്കുന്നത്‌. കുട്ടികളെ മുതിര്‍ന്നവരുടെ ചെറിയ രൂപങ്ങളായി കാണുകയും മനസ്സിലാക്കുകയുമാണ്‌ പതിവ്‌. അതിനപ്പുറം ബാല്യം എന്ന ജീവിതാവസ്ഥയെ, അസ്‌ഥിത്വത്തെ, മനസ്സിനെ, വൈകാരിക ലോകത്തെ, വിചാരങ്ങളെ മനസ്സിലാക്കാനും പിന്തുടരാനും എന്തുകൊണ്ടോ സമൂഹം വിമുഖമാകുന്നു. എന്നാല്‍ ലോക ചലച്ചിത്രങ്ങളെ വിസ്‌മയിപ്പിച്ച ഇറാനിയന്‍ ചലച്ചിത്രങ്ങളുടെ പ്രമേയ കേന്ദ്രം എപ്പോഴും കുട്ടികളായിരുന്നു. ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍, വൈറ്റ്‌ ബലൂണ്‍, കളര്‍ ഓഫ്‌ പാരഡൈസ്‌ തുടങ്ങി നിരവധി ചിത്രങ്ങള്‍ മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിച്ച്‌ കടന്നുപോയി. നിരാലംബമായ ബാല്യമായിരുന്നു ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഒരു സമൂഹത്തില്‍ കുട്ടികള്‍ ഇത്രമേല്‍ നിരാലംബരും അനാഥരുമാണെങ്കില്‍ ആ സമൂഹം എത്രത്തോളം അനിശ്ചിതമായിരിക്കും എന്നതാണ്‌ സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയം. ടി ഡി ദാസന്‍ എന്ന കുട്ടിയുടെ നിരാലംബബാല്യം മുന്നോട്ടുവയ്‌ക്കുന്ന വലിയ ചോദ്യമിതാണ്‌. ഒരു കുട്ടിയുടെ ജീവിതം ഇത്രമേല്‍ അനാഥമാക്കപ്പെടുന്നുവെങ്കില്‍ നാം ജീവിക്കു സമൂഹത്തിന്റെ സുരക്ഷ എന്താണ്‌? രാഷ്‌ട്രം നല്‍കുന്ന കരുതല്‍ എന്താണ്‌? ആ നിലയ്‌ക്ക്‌ ഈ ചിത്രം കുട്ടികളുടെ ചിത്രമല്ല, മുതിര്‍വര്‍ മറന്നുപോകുന്ന ജീവിത ചുറ്റുപാടുകളെക്കുറിച്ചുള്ള സന്ദേശമാണ്‌. നമ്മുടെ ഡെപ്പാംകൂത്ത്‌ ഫാന്‍സ്‌ പടങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ ഒരുപക്ഷെ, പരാജയപ്പെട്ട ഒരു നല്ല ചിത്രം. 

 http://www.scoopeye.com/showNews.php?news_id=4463

``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

Back

Sunday, May 16, 2010 | 11:16:37 AM IST
``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

 മഹാകവി കുമാരനാശാന്റെ അതിപ്രശസ്‌തമായ ഒരു കാവ്യ ശകലമാണ്‌ ഇത്‌. ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമര്‍ നായകന്റെ മകളോട്‌ കുറച്ചു വെള്ളം ഇരന്ന ആനന്ദഭിക്ഷുവിനോട്‌ താന്‍ ജാതി ശ്രേണിയില്‍ താഴേക്കിടയിലുള്ളവളാണെന്നു പറഞ്ഞ്‌ കുടിവെള്ളം നിഷേധിച്ചപ്പോള്‍ ആനന്ദഭിക്ഷു പറഞ്ഞതാണ്‌ സന്ദര്‍ഭം. ഇത്‌ ജാതിയില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നം കാണാന്‍ കേരളീയരെ പ്രേരിപ്പിച്ച ഒരു പ്രഖ്യാത കാവ്യശകലമായിരുന്നു.
എന്റെ ബാല്യ - യൗവനകാലത്ത്‌ ഏറ്റവും പ്രചാരത്തിലിരുന്ന ഒരു കലാപരിപാടി ആയിരുന്നു കഥാപ്രസംഗം. കഥാപ്രസംഗ കല ഇന്ന്‌ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്‌. മലയാളത്തിലെ അതിപ്രശസ്‌തങ്ങളായ ഖണ്‌ഡകാവ്യങ്ങളെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗം നടത്തിപ്പോന്നത്‌. കെ.കെ.തോമസ്‌, കൈമാപ്പറമ്പന്‍, പി.സി.എബ്രഹാം, എം.പി.മന്മഥന്‍ മുതലായവരായിരുന്നു ഈ കലാവതരണത്തില്‍ അക്കാലത്തെ പ്രമുഖര്‍. എനിക്ക്‌ എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു ചണ്‌ഡാലഭിക്ഷുകിയെ ആസ്‌പദമാക്കി ശ്രീ. എം.പി. മന്മഥന്‍ ഭരണങ്ങാനം സ്‌കൂളില്‍ ഒരു കഥാപ്രസംഗം നടത്തി. അന്ന്‌ ശ്രീ. മന്മഥന്‍ സ്വരമധുരമായ ഭാഷയില്‍ അഭിനയത്തിന്റെ അകമ്പടിയോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പാടിയ ആ കവിത ഇന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും സാഹിത്യാസ്വാദനത്തിന്‌ പ്രോത്സാഹനം നല്‍കുന്ന കഥാപ്രസംഗ കല പിന്നീട്‌ അമ്പലമുറ്റങ്ങളിലും രാഷ്‌ട്രീയ വേദികളിലുമായി ചുരുങ്ങി ചുരുങ്ങി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
കുമാരനാശാന്റെ ചണ്‌ഡാലഭിക്ഷുകി, നളിനി, ലീല, വള്ളത്തോളിന്റെ മഗ്‌ദലനാമറിയം, ചങ്ങമ്പുഴയുടെ രമണന്‍ എന്നിവയെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗങ്ങള്‍. ഏതു ഖണ്‌ഡകാവ്യത്തെ ആസ്‌പദമാക്കി കഥാപ്രസംഗം നടത്തിയാലും മറ്റ്‌ കവികളുടെ കാവ്യ ശകലങ്ങള്‍ എടുത്ത്‌ ഉദ്ധരിച്ച്‌ കഥാപ്രസംഗത്തെ ആസ്വാദകരമാക്കി തീര്‍ക്കുന്നതില്‍ കലാകാരന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. അക്കാലഘട്ടത്തിലെ മിക്ക ഖണ്‌ഡകാവ്യങ്ങളെയും കവിതകളെയും എനിക്ക്‌ പരിചയപ്പെടുത്തിയത്‌ കഥാകാലക്ഷേപ കലയായിരുന്നു എന്നുതന്നെ പറയാം.
അക്കാലഘട്ടത്തില്‍ ജാതി ജഡിലമായിരുന്നു കേരള സമൂഹം. ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട്‌്‌ ``തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്‌ടിയില്‍പോലും ദോഷമുള്ളോര്‍'' എന്ന്‌ വിവിധ ജാതികളെക്കുറിച്ച്‌ കുമാരനാശാന്‍ എഴുതി. മാത്രമല്ല അത്‌ ജീവിതാനുഭവവുമായിരുന്നു. ജാതിവ്യവസ്ഥകള്‍ക്കെതിരെ ശ്രീനാരായണന്‍ നടത്തിയ നിശബ്‌ദ ആശയസമരം ജനങ്ങളില്‍ ഒരു പുതിയ ഉണര്‍വും കാഴ്‌ചപ്പാടും സൃഷ്‌ടിച്ചത്‌ ആശാന്റെ കവിതകളിലൂടെയായിരുന്നു. ഏതായാലും മനുഷ്യത്വ ഹീനമായ ജാതിവ്യവസ്ഥയെ പറിച്ചെറിയുക എന്നുള്ളത്‌ അത്‌ ചിന്തിക്കുന്നവരുടെ കര്‍മ്മ പദ്ധതിയുടെ ഒരു ഭാഗമായി തീര്‍ന്നു.
ഞാന്‍ ജനിക്കുതിനു മുമ്പു നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും വൈക്കം സത്യാഗ്രഹവും എല്ലാം സമൂഹത്തിന്റെ ഉപരിതലത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചു. പക്ഷേ ബാല്യ-കൗമാര ഹൃദയങ്ങളില്‍ പുത്തന്‍ വെളിച്ചം നല്‍കിയത്‌ ആശാന്റെ ``ചണ്‌ഡാലഭിക്ഷുകി''യും ``ദുരവസ്ഥ''യും മറ്റുമാണെന്ന്‌ ഇന്നെനിക്കു തോന്നുന്നു. ഇന്ത്യന്‍ ജാതിവ്യവസഥയുടെ വേരറുക്കാന്‍ ശ്രീ വിവേകാനന്ദനും ഗാന്ധിജിയും ഫുള്‍ക്കെയും അബേദ്‌കറും എല്ലാം രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെ ജാതിവ്യവസ്ഥയെ നിയമം കൊണ്ട്‌ നിരോധിച്ച്‌ ഇന്ത്യന്‍ ഭരണഘടന തന്നെ ജാതി സമ്പ്രദായത്തെ അപ്രത്യക്ഷമാക്കി. അന്ന്‌ ജാതി ചോദിക്കരുത്‌ എന്നുള്ളതായിരുന്നു മുദ്രാവാക്യമെങ്കില്‍ ഇന്ന്‌ ഗവണ്‍മെന്റ്‌ തന്നെ ജാതി ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. സെന്‍സസില്‍ ഓരോ പൗരന്റെയും ജാതി ഏതെന്ന്‌ കുറിക്കണം എന്നത്‌ നിര്‍ബന്ധമാക്കാന്‍ പോകുകയാണ്‌. ഇതിലൂടെ ജാതി വ്യവസ്ഥ ഇന്ത്യയില്‍ നൈയാമികമായി പുനഃസ്ഥാപിക്കുമോ എന്നുള്ള സംശയം പലരിലും ബാക്കി നില്‍ക്കുന്നു.
ഒരു കാലത്ത്‌ സവര്‍ണ്ണര്‍ അവര്‍ണ്ണരുടെമേല്‍ നടത്തിയ മൃഗീയമായ ആധിപത്യത്തിന്‌ പരിഹാരമെന്നോണം അധഃസ്ഥിതരെ പുനരുദ്ധരിക്കുന്നതിനുവേണ്ടിയുള്ള നടപടി എന്ന നിലയിലാണ്‌ ജാതി സംവരണം ഏര്‍പ്പെടുത്തിയത്‌. അത്‌ തികച്ചും ന്യായവുമായിരുന്നു. പിന്നോക്കം നില്‍ക്കുവര്‍ക്ക്‌ പ്രത്യേക പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ അവര്‍ക്കു സമൂഹത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. ഭരണഘടനയില്‍ ജാതിസംവരണത്തിന്‌ പത്തുകൊല്ലത്തേക്കായിരുന്നു കാലാവധി. അതു നീണ്ടുനീണ്ടുപോയി 60 കൊല്ലം കഴിഞ്ഞിട്ടും ജാതി വ്യവസ്ഥ സമൂഹത്തില്‍ കൂടുതല്‍ രൂക്ഷമാകുകയാണെന്നു തോുന്നുന്നു.
ജാതി വ്യവസ്ഥ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലോകമെമ്പാടും നിലനിന്നിരുന്നു. റോമിലെ പൗരന്മാര്‍ രണ്ടു ജാതികളായിരുന്നു - പെട്രിഷ്യന്‍സ്‌, പ്ലിബിയന്‍സ്‌. പെട്രിഷ്യന്‍സ്‌ ഉന്നതകുലത്തില്‍പെട്ടവരും ഭരണം കൈയ്യടക്കിയവരുമായിരുന്നു. പ്ലിബിയന്‍സ്‌ ഹീന ജാതിയില്‍പെട്ടവരും അധികാരത്തിന്റെ നാലുകെട്ടിനു പുറത്തു ജീവിച്ചിരുവരുമായിരുന്നു. ന്യൂനപക്ഷമായ പെട്രിഷ്യന്‍സ്‌ സമൂഹത്തിന്റെ ഉന്നത തലത്തില്‍ വിഹരിച്ചിരുന്നപ്പോള്‍ അവകാശമില്ലാത്ത ഒരു ജനതയായി അടിമകളും പ്ലിബിയന്‍സും ജീവിച്ചുപോന്നു. ഈ സാമൂഹ്യ വിഭജനത്തിനെതിരായി സമരങ്ങള്‍ ഉണ്ടായി. സമരത്തിന്റെ അന്ത്യത്തില്‍ പ്ലിബിയന്‍സിന്റെ അവകാശ സംരക്ഷണത്തിനായി ഭരണ മണ്‌ഡലത്തില്‍ അവരുടെ പ്രതിനിധികളായി ട്രൈബ്യൂണലുകള്‍ നിയമിക്കപ്പെട്ടു. കാലം കഴിഞ്ഞപ്പോള്‍ പെട്രിഷ്യന്‍സിനേക്കാള്‍ പ്ലിബിയന്‍സ്‌ സമൂഹത്തില്‍ കൂടുതല്‍ ശക്തരാകുകയും സമൂഹചരിത്രത്തെ തിരുത്തിക്കുറിച്ച്‌ പ്ലിബിയന്‍സ്‌ അധികാരം കൈയടക്കുകയും ചെയ്‌തു. പെട്രിഷ്യന്‍സ്‌ പുറംതള്ളപ്പെട്ടു. (ഇന്ന്‌ പലരും ധരിച്ചിരിക്കുന്നതുപോലെ റോമാ സാമ്രാജ്യം വളര്‍ന്നതും വികസിച്ചതും ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്നില്ല. മറിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആയിരുന്നു റോമാ സാമ്രാജ്യത്തിന്റെ വികസനകാലഘട്ടങ്ങളില്‍ റോമന്‍ ജനതയെ നയിച്ചിരുന്നത്‌.) ക്രിസ്‌തുവിന്റെ കാലത്താണ്‌ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സീസര്‍ അവരോധിതനാകുന്നത്‌. നാലുനൂറ്റാണ്ടുകൊണ്ട്‌ ചക്രവര്‍ത്തിമാരുടെ അധികാര ഭരണത്തില്‍കീഴില്‍ റോമന്‍ സാമ്രാജ്യം തകര്‍ന്നു എന്നുതന്നെ പറയാം.
ഇന്ത്യയുടെ സാമൂഹിക ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ കഴിഞ്ഞ 60 കൊല്ലംകൊണ്ട്‌ രാഷ്‌ട്രീയ സാമൂഹ്യ അധികാരമണ്‌ഡലത്തില്‍ വന്ന മാറ്റം അത്ഭുതാവഹമാണെന്നു കാണാം. റോമില്‍ പേട്രീഷ്യന്‍സും പ്ലിബിയന്‍സും തമ്മില്‍ നടന്ന രക്ത രൂക്ഷിത വിപ്ലവങ്ങളാണ്‌ പ്ലിബിയന്‍സിനെയും അടിമകളെയും സ്വതന്ത്രരാക്കിയതും അധികാര മണ്‌ഡലത്തില്‍ പ്രവേശനം കൊടുത്തതും. എന്നാല്‍ ഇന്ത്യയില്‍ നടന്നത്‌ ഒരു നിശബ്‌ദ വിപ്ലവമായിരുന്നു. ജാതി വ്യവസ്ഥയിലെ അനീതിയെക്കുറിച്ച്‌ ബോധവാന്മാരായ സവര്‍ണ്ണര്‍തന്നെയാണ്‌ ഇതിനായി രംഗത്തിറങ്ങിയത്‌. അവര്‍ണ്ണരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തിന്‌ നേതൃത്വം കൊടുത്തത്‌ ഗുരുവായൂരില്‍ കെ. കേളപ്പന്‍ നായരും എ.കെ.ഗോപാലന്‍ നമ്പ്യാരും കുറൂര്‍ നമ്പൂതിരിപ്പാടും എല്ലാമാണ്‌. വൈക്കത്ത്‌ കെ. കേശവമേനോനും മന്നത്തു പത്മനാഭനുമെല്ലാം അവര്‍ണ്ണരോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു.
ഒരുകാലത്ത്‌ സവര്‍ണ്ണരായിരുന്നവര്‍ ഇന്ന്‌ ഭയപ്പെടുന്നത്‌ സംവരണം തങ്ങളുടെ അവകാശങ്ങളെ ഹനിക്കുമോ എന്നാണ്‌. ഓരോ ജാതിയുടെയും എണ്ണമെടുത്ത്‌ ഉദ്യോഗങ്ങള്‍ വിഭജിക്കുമ്പോള്‍ തങ്ങള്‍ പുറംതള്ളപ്പെടുമെന്ന ഭീതി സവര്‍ണ്ണരില്‍ പൊട്ടിമുളയ്‌ക്കാന്‍ തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സമ്പത്തിലും ഉന്നതി നേടിയ പൂര്‍വകാല അവര്‍ണ്ണര്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ അതേ ജാതിയില്‍തന്നെ പിന്നോക്കം പോയവര്‍ അവഗണിക്കപ്പെടുന്നുണ്ട്‌ എന്നത്‌ ഇന്ന്‌ ഒരു യഥാര്‍ത്ഥ്യമാണ്‌. ബീഹാറിലെ സസ്‌റാം നിയോജകമണ്‌ഡലത്തില്‍നിന്നും നാല്‌പതിലേറെകൊല്ലം പാര്‍ലമെന്റില്‍ അംഗമായി, 47-ലെ ഇടക്കാല ഗവണ്‍മെന്റെിന്റെ കാലം മുതല്‍ കേന്ദ്രത്തിലെ മന്ത്രി ആയിരുന്ന പരേതനായ ജഗജീവന്‍ റാമിന്റെ നിയോജകമണ്‌ഡലം ഇന്നും പിന്നോക്കാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. ജാതിയുടെ പേരില്‍ അധികാരം പിടിച്ചെടുക്കുന്നവര്‍ തങ്ങളുടെ ജാതിക്കാരെ തിരിഞ്ഞുനോക്കാറില്ലെന്ന്‌ ഇന്ന്‌ ആരോപണമുണ്ട്‌. സത്യത്തില്‍ ``ജാതി ചോദിക്കുന്നില്ല'' എന്ന ഒരു അവസ്ഥ വരുന്നതുവരെ ഗാന്ധിജി വിഭാവനം ചെയ്‌ത അന്ത്യോദയവ്യവസ്ഥ ഉദിക്കുമെന്നു തോന്നുന്നില്ല.
ജോസഫ്‌ പുലിക്കുന്നേല്‍

http://www.scoopeye.com/showNews.php?news_id=4659

Monday, May 17, 2010

പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍


PRO
സിനിമ സമൂഹത്തെ സ്വാധീനിക്കുമോ? ഇല്ലെന്നും ഉണ്ടെന്നും രണ്ട് വാദങ്ങള്‍ സിനിമാലോകത്തു തന്നെയുണ്ട്. സ്വാധീക്കുമെന്നാണ് അന്തരിച്ച ചലച്ചിത്രപ്രതിഭ ലോഹിതദാസ് വിശ്വസിച്ചിരുന്നത്. എന്നാല്‍ സ്വാധീനിക്കില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസന്‍ പറയുന്നു.

അതേസമയം, സംവിധായകര്‍ ധൈര്യപൂര്‍വം അവതരിപ്പിക്കുന്ന ചില പ്രമേയങ്ങളും ദൃശ്യങ്ങളും ഒടുവില്‍ വിവാദമായിത്തീരാറുണ്ട്. സമൂഹത്തെ ദോഷകരമായി ബാ‍ധിക്കുന്നു എന്നായിരിക്കും ആരോപണം. ‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം ഇത്തരത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. മെഗാഹിറ്റായ ആ സിനിമ തെറ്റായ ചില പ്രവണതകള്‍ മുന്നോട്ടുവച്ചു എന്നായിരുന്നു ആരോപണം.

സൂര്യപുത്രിയില്‍ അമല അവതരിപ്പിക്കുന്ന ‘മായ’ എന്ന കഥാപാത്രം ഒരു ‘തെറിച്ച പെണ്‍കുട്ടി’യാണ്. കൂട്ടുകാരോടൊപ്പം ഹോസ്റ്റല്‍ മതില്‍ ചാടുകയും രാത്രികളില്‍ കറങ്ങി നടക്കുകയും അപകടകരമായി പ്രണയിക്കുകയും ഒക്കെ ചെയ്യുന്ന ഒരു കഥാപാത്രം. ഈ സിനിമ പുറത്തിറങ്ങിയപ്പോള്‍, സിനിമ കണ്ട് പ്രചോദിതരായ ചില പെണ്‍‌കുട്ടികള്‍ ‘മായ’യെപ്പോലെ പെരുമാറാന്‍ തുടങ്ങിയത്രേ. യുവതലമുറയെ ഫാസില്‍ ഈ ചിത്രത്തിലൂടെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നു.

ആക്ഷേപങ്ങളോട് അന്ന് ഫാസില്‍ പ്രതികരിച്ചില്ല. പക്ഷേ, താന്‍ അങ്ങനെ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തണം എന്ന് അദ്ദേഹം അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ‘അനിയത്തിപ്രാവ്’ എന്ന സിനിമ അങ്ങനെ സംഭവിച്ചതാണ്. സൂര്യപുത്രിയില്‍ താന്‍ സൃഷ്ടിച്ച പ്രണയം മാതാപിതാക്കളെ വേദനിപ്പിച്ചുവെങ്കില്‍ അനിയത്തിപ്രാവിലൂടെ അതിനൊരു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു ഫാസില്‍.
PRO


പ്രണയിക്കുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു പാഠപുസ്തകമായിരുന്നു ആ സിനിമ. സുധി എന്ന എം ബി എ വിദ്യാര്‍ത്ഥിയും മിനി എന്ന പെണ്‍കുട്ടിയും സ്നേഹിച്ചത് അവര്‍ പോലും അറിയാതെയായിരുന്നു. തമ്മില്‍ പിരിയാനാകാത്തവിധം അവര്‍ അടുത്തു. എന്നാല്‍, അവരുടെ മാതാപിതാക്കളും ബന്ധുക്കളും ആ ബന്ധത്തില്‍ ഏറെ വേദനിച്ചു. ഒടുവില്‍ സുധിയും മിനിയും തീരുമാനിച്ചു - വേര്‍പിരിയാം. തങ്ങളെ സ്നേഹിക്കുന്നവരുടെ മനസ് വേദനിപ്പിച്ച് ഒന്നാവേണ്ടതില്ല.

സിനിമ കണ്ട ശേഷം അനവധി മാതാപിതാക്കള്‍ ഫാസിലിനെ അഭിനന്ദിച്ചു. കേരളത്തിലെ യുവതലമുറയ്ക്കുള്ള പാഠപുസ്തകം തന്നെയാണ് ‘അനിയത്തിപ്രാവ്’ എന്ന് അവര്‍ പ്രതികരിച്ചു. അതെ, സൂര്യപുത്രിയിലൂടെ തെറ്റിദ്ധരിക്കപ്പെട്ട ഫാസില്‍ ഈ പ്രണയകാവ്യത്തിലൂടെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായി. പ്രണയത്തെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം ഉറച്ച ശബ്ദത്തില്‍ വ്യക്തമാക്കുകയായിരുന്നു ഫാസില്‍

Suryaputhri to Aniyathipravu | പ്രണയകഥ തിരുത്തിയെഴുതിയപ്പോള്‍

ദാവൂദ്, ‘മോസ്റ്റ് വാണ്ടഡ് നമ്പര്‍ 3’

ലോകത്തിലെ 10 വമ്പന്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടിക ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കി. 1993 ലെ മുംബൈ സ്ഫോടനത്തില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമാണ് ഫോര്‍ബ്സ് പട്ടികയിലെ മൂന്നാമന്‍.

അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനാണ് രണ്ടാം തവണയും പട്ടികയില്‍ ഒന്നാമത്. 2008 മുതലാണ് ഫോര്‍ബ്സ് മാഗസിന്‍ ഇത്തരമൊരു പട്ടിക പുറത്തിറക്കി തുടങ്ങിയത്. എന്നാല്‍, അന്നുമുതല്‍ ഇതുവരെയായും പട്ടികയിലെ ഒരാളെ പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടില്ല എന്നും മാഗസിന്‍ പറയുന്നു.

ലോകത്തിലെ എറ്റവും വിപുലവും ശക്തവുമായ തെരച്ചില്‍ നടത്തിയിട്ടും കഴിഞ്ഞ എട്ട് വര്‍ഷമായി പിടികൊടുക്കാതെ കഴിയുകയാണ് ലാദന്‍. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലയിലെവിടെയോ ഒളിവില്‍ കഴിയുന്ന ലാദന്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെക്സിക്കന്‍ മയക്കുമരുന്ന് കടത്തുകാരനായ ജൊവാക്കിന്‍ ഗുസ്മാനാണ് പട്ടികയില്‍ രണ്ടാമത്. ഇയാള്‍ യു എസിലേക്ക് കൊക്കെയ്ന്‍ കടത്തുന്ന പ്രമുഖ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു.

മൂന്നാം സ്ഥാനത്തുള്ള ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് അല്‍‌-ക്വൊയ്ദയുമായും ലഷ്കര്‍-ഇ-തൊയ്ബയുമായും അടുത്ത ബന്ധമുണ്ടെന്നും കള്ളക്കടത്ത് പാതകള്‍ ഇവര്‍ പങ്കിടാറുണ്ടെന്നും ഫോര്‍ബ്സ് മാഗസിന്റെ ലേഖനത്തില്‍ പറയുന്നു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ട് എങ്കിലും ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനില്‍ ഉണ്ടാവാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5000 അംഗങ്ങളുടെ പിന്‍‌ബലമാണ് ഡി കമ്പനിക്ക് ഉള്ളത്

Dawood No 3 in Forbe's most wanted list | ദാവൂദ്, ‘മോസ്റ്റ് വാണ്ടഡ് നമ്പര്‍ 3’

അനുതാപമായ് ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ‘


PRO
പൊട്ടിച്ചിരിച്ചുകൊണ്ട് ധനത്തിന്റെ ഭാണ്ഡം പേറിവരുന്ന ‘ലാഫിംഗ് ബുദ്ധയെ’ ഫെംഗ്‌ഷൂയി തല്‍പ്പരര്‍ക്കെല്ലാം പരിചിതമായിരിക്കും. എന്നാല്‍, കന്യാമറിയത്തെ പോലെ അനുതാപത്തിന്റെ സുഖവീചികള്‍ പ്രസരിപ്പിക്കുന്ന ‘ലേഡി ബുദ്ധ’ അഥവാ ക്വാന്‍ യിന്നിനെ കുറിച്ച് അറിയാവുന്നവര്‍ വിരളമായിരിക്കും.

‘മറ്റുള്ളവരുടെ കരച്ചില്‍ കേള്‍ക്കുന്നവള്‍’ എന്നാണ് ഈ ദയാമൂര്‍ത്തിയായ ചൈനീസ് ദേവതയുടെ പേരിനര്‍ത്ഥം. മാതൃസ്നേഹം പകര്‍ന്നു നല്‍കുന്ന ദേവത കടല്‍ യാത്രക്കാരെയും കപ്പല്‍ ജോലിക്കാരെയും കാത്തുകൊള്ളുമെന്ന വിശ്വാസം ശക്തമാണ്. സഹായം വേണ്ടവര്‍ക്ക് വിശ്വാസത്തിന്റെയോ ജാതി-മത-വര്‍ഗ പശ്ചാത്തലത്തിന്റെയോ അതിരുകള്‍ക്ക് അതീതമായി ക്വാന്‍ യിന്‍ സഹായമെത്തിക്കുമെന്നാണ് ഈ ദേവതയെ കുറിച്ചുള്ള സങ്കല്‍പ്പം.

അതായത്, എത്രത്തോളം ശിക്ഷ അര്‍ഹിക്കുന്ന ആളെയും ശിക്ഷിക്കാന്‍ ദേവി ശ്രമിക്കുകയില്ല. അനുതാപത്തിന്റെ തരംഗങ്ങള്‍ പ്രസരിപ്പിക്കുന്ന ദേവി ആരാച്ചാരുടെ വാളിനു മുന്നില്‍ കഴുത്ത് കുനിച്ച് നില്‍ക്കുന്ന കുറ്റവാളിയുടെ കരച്ചിനു പോലും പരിഹാരം നല്‍കുമത്രേ. ആ‍രാച്ചാരുടെ മുന്നില്‍ ഇപ്പോള്‍ കൊല്ലപ്പെടുമെന്ന് കരുതി നില്‍ക്കുന്ന ആള്‍ ദേവിയെ വിളിച്ചാല്‍ ആരാച്ചാരുടെ വാള്‍ ചിന്നിച്ചിതറിപ്പോകുമെന്നാണ് ചൈനക്കാര്‍ വിശ്വസിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷകയായ ക്വാന്‍ യിന്നിന്റെ പ്രതിരൂപം എവിടെ സൂക്ഷിക്കുന്നോ ആ ചുറ്റുപാടുകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം. ക്വാന്‍ യിന്നിന്റെ സാന്നിധ്യമുണ്ടെങ്കില്‍ അവിടെ വാഗ്വാദങ്ങളോ രോഗമോ ഉണ്ടാവില്ല എന്നാണ് ചൈനീസ് വിശ്വാസം. സ്ത്രീകളുടെ സംരക്ഷകയായ ദേവതയ്ക്ക് കുട്ടികളില്ലാത്തവരുടെ വിഷമങ്ങള്‍ പരിഹരിക്കാന്‍ കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

പത്തോളം തരത്തിലുള്ള ബോധിസത്വ ക്വാന്‍ യിന്‍ പ്രതിമകള്‍ ലഭ്യമാണ്. ഇവ മുറിക്കുള്ളിലോ വീടിനു പുറത്ത് പൂന്തോട്ടത്തിലോ സ്ഥാപിക്കാവുന്നതാണ്. എന്നാല്‍, വളരെ താഴ്ചയുള്ള സ്ഥലങ്ങള്‍ ക്വാന്‍ യിന്നിനു വേണ്ടി കണ്ടെത്താതിരിക്കാന്‍ ശ്രദ്ധിക്കണം

Compaassion, that is lady Buddha | അനുതാപമായ് ക്വാന്‍ യിന്‍ എന്ന ‘ലേഡി ബുദ്ധ‘

അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ഡല്‍ഹി സര്‍ക്കാരിന് വിനയാവുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്റെ ശിക്ഷാവിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി ആഭ്യന്തര സെക്രട്ടറി ജി എസ് പട്നായിക്കിന് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. 2006 സെപ്തംബര്‍ മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഫ്സല്‍ ഗുരുവിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജിയിന്മേല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം കാക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും ദയാഹര്‍ജി സംബന്ധിച്ച ഫയലില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന്റെ കാരണം ചോദിച്ച് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

2003 ഒക്ടോബര്‍ 23 ന് ഹൈക്കോടതി ഇത് ശരിവച്ചു. 2005 ഓഗസ്റ്റ് 4 ന് സുപ്രീംകോടതിയും അഫ്സലിന്റെ ശിക്ഷാവിധി ശരിവച്ചു. ഗുരുവിന്റെ ഭാര്യ 2006 ജനുവരിയിലാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്

Afsal Guru; Delhi slowing down | അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല


PRO
കല്യാണസദ്യ കഴിച്ച് കൈ കഴുകാന്‍ പോലും വെള്ളമില്ലെങ്കില്‍? പിന്നെന്തു ചെയ്യാനാ കല്യാണം തന്നെയങ്ങ് മാറ്റിവെയ്ക്കുക ഇല്ലെങ്കില്‍ കല്യാണമേ വേണ്ടെന്നു വെയ്ക്കുക. വര്‍ഷങ്ങള്‍ക്കു മുമ്പ് വാളയാറിനടുത്ത് മയ്യത്തു കുളിപ്പിയ്ക്കാന്‍ 600 രൂപയ്ക്കു വെള്ളം വാങ്ങേണ്ടി വന്ന സ്ഥലത്ത് ഇപ്പോള്‍ കല്യാണ ആവശ്യത്തിനായി കാശു കൊടുത്ത്ഒരു ട്രാക്ടര്‍ വെള്ളമാണ് വാങ്ങിയിരിക്കുന്നത്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശമയായ പാലക്കാട് ജില്ലയിലെ വാളയാറില്‍ ജലക്ഷാമം മൂലം വീട്ടില്‍ നടത്താന്‍ നിശ്ചയിച്ച കല്യാണം കല്യാണമണ്ഡപത്തിലേക്ക് മാറ്റി.

ദക്ഷിണേന്ത്യയില്‍ കല്യാണം മണ്ഡപത്തിലേക്ക് മാറ്റി വെയ്ക്കാനെങ്കിലും കഴിയുന്നുണ്ട്. പക്ഷേ ഉത്തരേന്ത്യയിലെ അവസ്ഥ ഇതിലും കഷ്ടമാണ് എന്നതാണ് സത്യം. പൊരിയുന്ന വെയിലിനോട് മല്ലിട്ടു നില്ക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എരിയുന്ന സൂര്യതാപത്തിനു കീഴില്‍ കുടം, ബക്കറ്റ്, ചെരുവം തുടങ്ങിയ ആയുധങ്ങള്‍ വെച്ച് കീഴടങ്ങുകയാണ് പല ഗ്രമങ്ങളും. സര്‍ക്കാര്‍ വെള്ളം നല്കുന്ന പൈപ്പില്‍ പോലും ഒരു തുള്ളി ജലം കിട്ടാതെ വരുമ്പോള്‍ കല്യാണം തന്നെ മാറ്റിവെയ്ക്കേണ്ട അവസ്ഥയിലാണ് ഉത്തരേന്ത്യക്കാര്‍. .

ആന്ധ്രാ പ്രദേശിലെ പല ഗ്രാമങ്ങളും കടുത്ത ജലക്ഷാമത്തിലാണ്. വെള്ളമില്ലാത്തതിനാല്‍ ഇവിടെ വിവാഹങ്ങള്‍ മുടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ സല്‍ക്കാരം ഒരുക്കാന്‍ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് വിവാഹം മുടങ്ങാന്‍ കാരണമെന്ന് ഗ്രാമീണര്‍ പറയുന്നു. സ്വകാര്യ വ്യക്തികളുടെ പക്കല്‍ നിന്നും വന്‍ വില കൊടുത്ത് വെള്ളം വാങ്ങാന്‍ ഇവര്‍ക്ക് കഴിയാത്തതിനാല്‍ മഴക്കാലത്തിനായി വേഴാമ്പല്‍ കാത്തിരിക്കുന്നത് പോലെ ഈ ഗ്രാമീണരും കാത്തിരിക്കുകയാണ്. ഇതോടെ കല്യാണങ്ങളെല്ലാം മഴക്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലേക്ക് പൈപ്പ് ലൈന്‍ വേണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതര്‍ ഇതുവരെ നടപടി എടുത്തിട്ടില്ല. കുടിവെള്ളം എത്തിക്കാന്‍ ആവശ്യമായ നടപടി ഉടനെ സ്വീകരിക്കുമെന്ന് കളക്ടര്‍ എന്‍ നാഗേശ്വര റാവു ഉറപ്പുനല്‍കി.ഇതു പോലെ ഒരുപാട് ഉറപ്പുകള്‍ ഇതുനു മുമ്പും ഇവര്‍ക്ക് ലഭിച്ചതാണ്.

Water scaecity in India | ഇന്ത്യയുടെ തൊണ്ട വരണ്ടു; വിവാഹങ്ങളും നടക്കുന്നില്ല

ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക


PRO
ഗര്‍ഭിണികള്‍ ഡോക്ടര്‍മാര്‍ പറയുന്നതിനെക്കാള്‍ സ്വന്തം അമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്ന് നിരീക്ഷണം. ലണ്ടന്‍ കേന്ദ്രമാക്കിയുള്ള ഒരു സംഘം ഗവേഷകരാ‍ണ് ഗര്‍ഭിണികള്‍ക്ക് ഈ ഉപദേശം നല്‍കുന്നത്. കഴിഞ്ഞ തലമുറകളിലെ അമ്മമാരെയും പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വെയ്ക്ക് ശേഷമാണ് ഗവേഷകര്‍ ഈ വിലയിരുത്തല്‍ കൈമാറുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്നുള്ള ഒരു സംഘമാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 1970 കളിലെയും 80 കളിലെയും മുതല്‍ രണ്ടായിരം വരെയുള്ള പല തലമുറകളില്‍ പെട്ട അമ്മമാരോട് ഇവര്‍ ഗര്‍ഭകാല പരിചരണത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. പുതുതലമുറയിലെ അമ്മമാര്‍ ഡോക്ടര്‍മാരുടെ ഉപദേശം കൂടി ചെവിക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പഴയ തലമുറയിലെ അമ്മമാര്‍ ഇതിനോട് അധികം യോജിച്ചില്ല.

2000-2010 കാലയളവില്‍ അമ്മമാരായവരുടെ ഇടയില്‍ നടത്തിയ അഭിപ്രായ ശേഖരണത്തില്‍ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കാനായി ഇവര്‍ പ്രധാനമായും ബുക്കുകളും ഇന്‍റര്‍നെറ്റുമാണ് ആശ്രയിച്ചിരുന്നത്. കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശവും പരിചരണവും ഇവരില്‍ പലര്‍ക്കും അധികം ലഭിച്ചിട്ടില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ബുക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളേക്കാള്‍ സ്വന്തം അമ്മമാരുടെയോ അല്ലെങ്കില്‍ ആ സ്ഥാനത്തുള്ള ആരുടെയെങ്കിലുമോ പരിചരണം ആഗ്രഹിക്കുന്നതായാണ് ഇവരില്‍ ഭൂരിഭാഗവും മനസു തുറന്നത്.

ഗര്‍ഭിണികളുടെ ദിനചര്യകളില്‍ അമ്മമാര്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താമെന്നും ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്ന ഗര്‍ഭകാല രോഗങ്ങളും മറ്റും ഈ ശ്രദ്ധയിലൂടെ ഏറെക്കുറെ ഒഴിവാക്കാമെന്നും ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്തെ ആശങ്കയും ആകുലതകളും അകറ്റുന്നതിന് അമ്മമാരുടെ പരിചരണവും ഉപദേശവും ഡോക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്നതിന്‍റെ ഇരട്ടി ഫലം ചെയ്യുമെന്നും ഇവര്‍ പറയുന്നു

Mums-to-be trust their mothers more than doctors | ഗര്‍ഭകാലത്ത് അമ്മയുടെ വാക്കിന് കാതോര്‍ക്കുക

ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി


Mammootty
PRO
PRO
മാധ്യമങ്ങളില്‍ തന്നെക്കുറിച്ച് വേണ്ടാതീനമാണ് എഴുതിപ്പിടിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും മമ്മൂട്ടി. ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ്‌ സ്വീകരിച്ച് സംസാരിക്കുമ്പോഴാണ് മമ്മൂട്ടി മനസ് തുറന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ അല്‍‌പം പോലും കഴമ്പില്ലെന്നും മമ്മൂട്ടി പറഞ്ഞു.

“സമീപകാലത്ത് വ്യക്തിപരമായി വലിയ പ്രതിസന്ധിയിലൂടെയാണ്‌ ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്‌ത മലയാളി എന്ന ഈ പുരസ്‌കാരം അതുകൊണ്ട്‌ തന്നെ അഭിമാനത്തോടെയാണ്‌ ഞാന്‍ സ്വീകരിക്കുന്നത്. ഈ പുരസ്കാരം എനിക്ക് ആത്മവിശ്വാസം തരുന്നു.”


“ഈയിടെയായി എനിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എല്ലാം മാധ്യമങ്ങളില്‍ വരികയും ചെയ്തു. ഇതില്‍ അല്‍‌പം പോലും കഴമ്പില്ല എന്ന കാര്യം നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. എല്ലാം അടിസ്ഥാനരഹിതമാണ്‌. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ലോകത്തുള്ള മലയാളികള്‍ അംഗീകരിച്ചില്ലെന്നതിനുള്ള തെളിവു കൂടിയാണ്‌ ഈ പുരസ്‌കാരം.”

“അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിവാദങ്ങളും ആര്‍ക്കും ഗുണം ചെയ്യില്ല. മലയാളി എന്ന നിലയില്‍ അഭിമാനമുണ്ട്‌. മലയാളികളുടെ മനസ്സ്‌ സ്വാധീനിക്കാന്‍ ബാഹ്യശക്തികള്‍ക്കാകില്ല. അവര്‍ക്ക്‌ അവരുടേതായ അഭിപ്രായമുണ്ട്‌” - മമ്മുട്ടി പറഞ്ഞു.

റേഡിയോ ഏഷ്യയുടെ സഹകരണത്തോടെ ഏഷ്യാവിഷന്‍ അഡ്വര്‍ടൈസിംഗ്‌ ആണ്‌ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്നത്‌. ഇതിന്റെ ക്രിയാത്മക പങ്കാളിത്തം ലെന്‍സ്‌മാന്‍ ക്രിയേഷന്‍സിനാണ്‌.

അമാലിയ എം ഡി സെബാസ്റ്റ്യന്‍ ജോസഫാണ്‌ മമ്മുട്ടിക്ക്‌ പുരസ്‌കാരം കൈമാറിയത്‌. ഏറ്റവും പ്രശസ്‌തനായ പ്രവാസി എന്ന പുരസ്‌കാരം എംഎ യൂസുഫലി ഏറ്റുവാങ്ങി. ഫെസ്റ്റിവല്‍ സിറ്റിയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ മമ്മുട്ടിയെയും യൂസുഫലിയെയും ഹര്‍ഷാരവത്തോടെയാണ്‌ എതിരേറ്റത്‌. നടന്‍ റഹ്‌മാന്‍ അതിഥിയായിരുന്നു

Allegations against me are baseless: Mammootty | ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം: മമ്മൂട്ടി

അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി


PRO
അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്ന് 43 പേരെ കാണാതായി. തലസ്ഥാന നഗരിയായ കാബൂളിനെ വടക്കന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന വ്യോമയാന പാതയിലാണ് അപകടം ഉണ്ടായത്. എത്രപേര്‍ രക്ഷപെട്ടിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ആറു വിദേശികളും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ പെട്ട വിമാനം എവിടെയാണ് തകര്‍ന്ന് വീണതെന്നും വ്യക്തമായിട്ടില്ല. വിമാനം കണ്ടുപിടിക്കാനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. മഞ്ഞുവീഴ്ച മൂലം പ്രദേശത്ത് മോശം കാലാവസ്ഥയാണ്. തെരച്ചിലിനെ ഇത് സാരമായി ബാധിക്കുന്നുണ്ട്.

പര്‍വ്വതപ്രദേശമായ സലാംഗ് പാസില്‍ 12,700 അടി ഉയരത്തിലായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിലെ സ്വകാര്യവിമാന കമ്പനിയായ പാമിര്‍ എയര്‍വെയ്സിന്‍റേതാണ് തകര്‍ന്ന വിമാനം. രക്ഷാപ്രവര്‍ത്തനത്തിനായി അഫ്ഗാന്‍ സര്‍ക്കാര്‍ നാറ്റോ സേനയുടെ സഹായം തേടിയിട്ടുണ്ട്. മോശം കാലാവസ്ഥയാണോ അപകടകാരണമെന്നും വ്യക്തമല്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ലിബിയയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 104 പേര്‍ മരിച്ചിരുന്നു. ഇതിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും ഒരു ആകാശദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. അഫ്ഗാനില്‍ ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന മുന്‍ നിര വ്യോമയാന കമ്പനിയാണ് പാമിര്‍ എയര്‍വെയ്സ്

Plane carrying 44 passengers crashes in Afghanistan: Official | അഫ്ഗാന്‍ വിമാനം തകര്‍ന്ന് 43 പേരെ കാണാതായി

ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട!


PRO
മിത്രം ശത്രുവാകാന്‍ അധികസമയം വേണ്ടെന്ന് തെളിയിക്കുന്ന തീരുമാനമാണ് ജയ ടിവി ഖുശ്ബു അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയുടെ കാര്യത്തില്‍ കൈക്കൊണ്ടത്. ഖുശ്ബു ഡി‌എംകെയില്‍ ചേര്‍ന്ന കാരണത്താല്‍ എഐഡി‌എംകെ അനുഭാവ ചാനലായ ജയ ടിവി അവരുടെ ഷോ വേണ്ടെന്ന് വച്ചു.

തമിഴ്നാട്ടില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി വളരെ പ്രശസ്തി നേടിയ റിയാലിറ്റി ഗെയിം ഷോ ആയ ‘ജാക്ക് പോട്ട്’ ആണ് രാഷ്ട്രീയച്ചൊരുക്കില്‍ നിര്‍ത്തിവച്ചത്. വളരെയധികം പ്രേക്ഷക പങ്കാളിത്തമുള്ള ഒരു മണിക്കൂര്‍ നീളുന്ന ഗെയിം റിയാലിറ്റി ഷോ ഞായറാഴ്ച രാത്രിയിലായിരുന്നു സം‌പ്രേക്ഷണം ചെയ്തിരുന്നത്.

ചാനലിന്റെ നയത്തിന്റെ ഭാഗമായാണ് ഖുശ്ബു അവതരിപ്പിക്കുന്ന ഷോ നിര്‍ത്തിവച്ചതെന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞു. ഡി‌എംകെ അനുകൂലികളോട് വ്യക്തിപരമായ പ്രശ്നമൊന്നുമില്ല എന്ന് വ്യക്തമാക്കിയ അധികൃതര്‍ കരുണാനിധി തിരക്കഥയെഴുതിയ സിനിമകളും തങ്ങള്‍ പ്രദര്‍ശിപ്പിക്കാറില്ല എന്നും ചൂണ്ടിക്കാട്ടുന്നു.

“കഴിഞ്ഞ ഒന്‍‌പത് വര്‍ഷക്കാലമായി ഞാനാണ് ‘ജാക്ക്‌പോട്ട്’ എന്ന പരിപാടി അവതരിപ്പിച്ചുവരുന്നത്. എന്നെ ആ പരിപാടിയില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം ജയ ടിവി എന്നെയായിരുന്നു ആദ്യം അറിയിക്കേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജയ ടിവി അധികൃതര്‍ എന്ന ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ ചേരുന്ന കാര്യം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷം മതി എന്ന നയം ഒട്ടും ശരിയല്ല. തൊഴില്‍ വേറെ, രാഷ്‌ട്രീയം വേറെ എന്നാണ് എന്റെ നിലപാട്” - ഖുശ്ബു വിശദീകരിക്കുന്നു.

Jaya TV Drops Khushbu's Reality Show | ഖുശ്ബുവിന്റെ ഷോ ജയ ടിവിക്ക് വേണ്ട!

മന്ത്രിവാ‍ഹനം പരിശോധിച്ചാല്‍ ഇങ്ങനെയിരിക്കും!

മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അനുഭവം മോശമാകുമെന്ന് രാജ്യ തലസ്ഥാനത്തെ മൌര്യ ഷെറാട്ടണ്‍ ഹോട്ടല്‍ അധികൃതര്‍ക്ക് നന്നായി മനസ്സിലായി! സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി മങ്കദ് രാം സിംഗാളിന്റെ വാഹനം പരിശോധിക്കാന്‍ ശ്രമിച്ച ഹോട്ടലിലേക്ക് ആരോഗ്യ വകുപ്പും ഭക്‍ഷ്യ വകുപ്പും അടക്കം നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ നിരവധി തവണ മിന്നല്‍ പരിശോധന നടത്തി.

എന്തായാലും, സംഭവത്തെ കുറിച്ച് അറിഞ്ഞ മുഖ്യമന്ത്രി ഷീല ദീക്ഷിത് മന്ത്രിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു എന്നും ഹോട്ടലിന് നേര്‍ക്ക് വൈരാഗ്യബുദ്ധിയോടെയുള്ള നടപടികള്‍ കൈക്കൊള്ളരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മുഖ്യമന്ത്രിയെ വിവരം ധരിപ്പിച്ചതെന്ന് സൂചനയുണ്ട്.

ബുധനാഴ്ച വൈകിട്ട് പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് മന്ത്രി എത്തിയത്. മന്ത്രിയുടെ വാഹനം സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാന്‍ എത്തിയ അധികൃതരോട് മന്ത്രി തട്ടിക്കയറുകയും പരിശോധന നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവം കഴിഞ്ഞ ഉടന്‍ ആരോഗ്യ വകുപ്പ്, വൈദ്യുതി വകുപ്പ്, ഭക്‍ഷ്യ വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ മിന്നല്‍ പരിശോധനയും ആരംഭിച്ചു.

എന്നാല്‍, മന്ത്രി തനിക്കു മേലെയുള്ള ആരോപണം നിഷേധിച്ചു. താന്‍ ഒരു വകുപ്പിലെ ഉദ്യോഗസ്ഥരോടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും ഇപ്പോള്‍ നടക്കുന്ന പരിശോധന സാധാരണഗതിയിലുള്ള നടപടിയുടെ ഭാഗമായിരിക്കാമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെയും ലഫ്.ഗവര്‍ണറുടെയും വാഹനങ്ങള്‍ മാത്രമാണ് ഇത്തരത്തിലുള്ള സുരക്ഷാ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്

Dares to check minister's vehicle? | മന്ത്രിവാ‍ഹനം പരിശോധിച്ചാല്‍ ഇങ്ങനെയിരിക്കും!

കൂട്ടബലാത്സംഗം: മൂന്ന് പേര്‍ കുറ്റക്കാര്‍

ജപ്പാന്‍ വംശജയായ 25 കാരിയെ ബീഹാറിലെ ഗയയില്‍ വച്ച് ഓട്ടോറിക്ഷയില്‍ നിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഗയ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജേഷ് നരൈന്‍ സേവക് പാണ്ഡെയാണ് തിങ്കളാഴ്ച കേസില്‍ വിധി പറഞ്ഞത്.

ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ ഉള്‍പ്പെട്ട കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണ്. പിടിയിലായ പപ്പു കുമാര്‍, ഉദയ് കുമാര്‍, അഞ്ജു കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിഞ്ഞതായി കോടതി പ്രഖ്യാപിച്ചു.

ലുതാന്‍ യാദവ്, രാജന്‍ യാദവ് എന്നീ പ്രതികളെ പൊലീസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ വസ്തുവകകള്‍ പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്.

2010 ഏപ്രില്‍ 16 ന് അം‌വാന്‍ ഗ്രാമത്തിനു സമീപത്തുവച്ചാണ് യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഏപ്രില്‍ 22 ന് ആണ് വിചാരണ തുടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

Japanese tourist gangrape case: Three persons convicted | കൂട്ടബലാത്സംഗം: മൂന്ന് പേര്‍ കുറ്റക്കാര്‍

‘കുടിയന്‍‘ ബുഷ് ബോറനാണെന്ന് ലോറ!


PRO
യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് മദ്യപിച്ചു പൂസായാല്‍ പിന്നെ ‘ബോറനാ’ണെന്ന് ഭാര്യ ലോറ ബുഷ്. ‘ലേഡീസ് ഹോം ജേര്‍ണല്‍’ എന്ന മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ലോറ ഭര്‍ത്താവിന്റെ മദ്യപാനത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്.

താന്‍ ഒരിക്കലും ഒരു ‘ആല്‍ക്കഹോളിക്’ അല്ല എന്ന് ബുഷ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഭര്‍ത്താവിന്റെ മദ്യപാന ആസക്തി തന്നെ നിരാശയിലാഴ്ത്തിയെന്നാണ് ലോറയുടെ വെളിപ്പെടുത്തല്‍. അതേസമയം, താന്‍ ഒരിക്കലും മദ്യപാനം നിര്‍ത്തണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ലോറ വെളിപ്പെടുത്തുന്നു.

ബുഷ് ഡിന്നറിനൊപ്പം ബിയറും അതിനുശേഷം ബി ആന്‍ഡ് ബി എന്നറിയപ്പെടുന്ന ബ്രാന്‍ഡിയും ബെനഡക്റ്റിന്‍ മദ്യവും ചേര്‍ന്ന മിശ്രിതവും അകത്താക്കാറുണ്ട്. ആവശ്യത്തിലധികം കഴിച്ചാല്‍ പിന്നെ അദ്ദേഹം ബോറനായി മാറും. എന്നാല്‍, ബുഷ് എപ്പോഴും ഇത്തരത്തില്‍ മൂന്ന് ‘ബി’ കഴിക്കാറില്ല എന്നും സാധാരണയായി ബിയര്‍ മാത്രമേ കഴിക്കാറുള്ളൂ അതും എല്ലാ രാത്രികളിലും ഇല്ല എന്നും ലോറ അഭിമുഖത്തില്‍ പറഞ്ഞതായി ‘ദ ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു.

മറ്റുള്ളവരുടെ ഭര്‍ത്താക്കന്‍‌മാര്‍ പാര്‍ട്ടികളില്‍ കുടിച്ച് കൂത്താടുന്നത് രസകരമാണെന്ന് തോന്നിയേക്കാം. എന്നാല്‍, തനിക്ക് അത്തരത്തില്‍ തോന്നില്ല. ബുഷ് മദ്യപിക്കുമെങ്കിലും തനിക്ക് അതില്‍ നിരാശയുണ്ടെങ്കിലും തങ്ങള്‍ വേര്‍പിരിയാനൊന്നും പോകുന്നില്ല എന്നും ലോറ വ്യക്തമാക്കുന്നു. ബുഷിനെ താന്‍ പിരിയില്ല എന്നും ബുഷ് തന്നെ പിരിയാന്‍ അനുവദിക്കില്ല എന്നുമാണ് സ്നേഹമയിയായ ഈ ഭാര്യ പറയുന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 1976 ല്‍ ബുഷ് അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, പ്രസിഡന്റായിരിക്കുന്ന സമയത്ത് ബുഷ് മദ്യപാനശീലം പാടേ ഉപേക്ഷിച്ചിരുന്നു


Laura about drinking Bush | ‘കുടിയന്‍‘ ബുഷ് ബോറനാണെന്ന് ലോറ!

ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്


PRO
ഈ വര്‍ഷത്തെ സിഐഎഫ് ചഞ്ചലാനി ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയ്ക്ക് സമ്മാനിച്ചു. ആഗോള നേതൃത്വത്തിനും പ്രഫഷണല്‍ സമീപനത്തിനും വീക്ഷണത്തിനുമുള്ള അംഗീകാരമായാണ് അവാര്‍ഡ് നല്‍കിയത്.

ഒരു കോടി രൂപയും (225,000 യുഎസ് ഡോളര്‍) പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കാനഡ ഇന്ത്യ ഫൌണ്ടേഷന്റെ വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങില്‍ വച്ചായിരുന്നു രത്തന്‍ ടാറ്റയ്ക്ക് ബഹുമതി സമ്മാനിച്ചത്.

1991 ല്‍ രത്തന്‍ ടാറ്റ ജെആര്‍ഡി ടാറ്റയുടെ പിന്‍‌ഗാമിയായി ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. രത്തന്‍ ടാറ്റയ്ക്ക് തന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ വരുമാനം 12 മടങ്ങ് വരെ ഉയര്‍ത്താന്‍ കഴിഞ്ഞു. ടാറ്റ സ്റ്റീലിന്റെ ആഗോള പ്രാതിനിധ്യവും അവാര്‍ഡ് സമിതി പരിഗണിച്ചു.

2008 ല്‍ ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ബഹുമതിയും ടാറ്റയെ തേടിയെത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന ബഹുമതിയോടെ പുറത്തിറങ്ങിയ നാനോ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു, കഴിഞ്ഞ വര്‍ഷമാണ് നാനോയുടെ ഉല്പാദനം തുടങ്ങിയത്

global indian award,ratan tata,nano | ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് ടാറ്റയ്ക്ക്

തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!



Mohanlal
PRO
PRO
മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന അവകാശവാദവുമായാണ് സ്വപ്നമാളിക എന്ന ‘ഡ്രീം പ്രൊജക്റ്റ്’ തുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പ്, 2007-ലാണ് ഈ സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ സിനിമ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, കാരണം തന്റെ കഥാപാത്രത്തെ സിനിമയില്‍ നിന്ന് വലിച്ചെറിഞ്ഞ സംവിധായകനെതിരെ കേസുകൊടുക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍!.

ആത്മീയതയില്‍ ഊന്നിയുള്ള കഥയായിരുന്നു ഇതിന്റേത്. ഇത് 2008-ല്‍ പുറത്തുവരും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2008-ല്‍ സിനിമ ഇറങ്ങിയില്ല. മാത്രമല്ല, ചിത്രത്തിന്‍റെ സംവിധായകനും കഥയെഴുത്തില്‍ ലാലിനെ സഹായിച്ചയാളുമായ കെ എ ദേവരാജും സൂപ്പര്‍താരവും തമ്മില്‍ ഉടക്കുകയും ചെയ്തു. നിര്‍മാണ കമ്പനിയായ കരിമ്പില്‍ ഫിലിംസ് സിനിമയ്ക്ക് വേണ്ടി ഇറക്കിയ പൈസ മുഴുവന്‍ വെള്ളത്തിലായി. സിനിമ ഉപ്പുമാങ്ങാ ഭരണിയിലുമായി! അങ്ങിനെ വര്‍ഷം മൂന്ന് കഴിഞ്ഞു.

ഇപ്പോഴിതാ ചിത്രീകരണം കഴിഞ്ഞ് സ്വപ്നമാളിക റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമയ്ക്കെതിരെ ലാലിന്റെ പടനീക്കം. മോഹന്‍ലാലിനെ പുല്ലുപോലെ വലിച്ചെറിയുകയായിരുന്നു ദേവരാജ്. ലാലിന്റെ കഥാപാത്രമായ അപ്പുനായരെ കാശിയില്‍ കൊണ്ടുപോയി ഒരു ബോംബേറില്‍ കൊന്ന്‌ കഥ മറ്റു കഥാപാത്രങ്ങളിലൂടെ മുന്നോട്ട്‌ കൊണ്ടു പോയി സിനിമ തീര്‍ക്കുകയാണ് ദേവരാജ്‌ ചെയ്തത്. ആര്‍ക്കായാലും സഹിക്കുമോ? മോഹന്‍ലാലിനും സംഗതി രസിച്ചില്ല.

സ്വപ്നമാളികയുടെ സാക്ഷാല്‍ തിരക്കഥാകൃത്ത് ടി.എസ്‌. സുരേഷ്‌ബാബുവാണ്. മോഹന്‍‌ലാലിന്റെ കഥയെ മെരുക്കിയെടുത്ത് തിരക്കഥയാക്കിയത് സുരേഷ്‌ബാബു ആയിരുന്നു. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിനാണ് മോഹന്‍ലാലും ടി.എസ്‌. സുരേഷ്‌ബാബുവും ദേവരാജിനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നതെന്ന് അറിയുന്നു.

Mohanlal may file a case against Swapnamalika director | തന്നെ വലിച്ചെറിഞ്ഞവര്‍ക്കെതിരെ മോഹന്‍ലാല്‍!