Saturday, December 19, 2009

ഇ എം എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രി

എം എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ സഹവസിക്കാനുള്ള അവസരമുണ്ടായി. ഡിസംബര്‍ ഒന്നാം തിയ്യതി മുതല്‍ 9 തു വരെ.
1998-ലാണ് ഈ ആശുപത്രിക്ക് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍. 50 ലക്ഷത്തിന്‍റെ മൂലധനം. 50 കിടക്കുകളുമായി ഒരു വാടക കെട്ടിടത്തില്‍.
1999-ല്‍ പുതിയ ആശുപത്രി കോപ്ലെക്സിനുള്ള തറക്കല്ലിട്ടു. 16.53 കോടി രൂപയുടെ മൂലധനം. 9400 ഷെയര്‍ ഹോള്‍ഡേഴ്സ്. 500 കിടക്കകള്‍
മലപ്പുറം ജില്ലയിലെ താഴേക്കോട് ഗ്രാമ പഞ്ചായത്തിലെ പാണമ്പി എന്ന ഗ്രാമത്തിലാണ് ഈ ഹോസ്പിറ്റല്‍. പെരിന്തല്‍മണ്ണയില്‍ നിന്നും നാലു രൂപയുടെ ദൂരം - കോഴിക്കോട് - പാലക്കാട് റൂട്ടില്‍.
ISO സെര്‍ട്ടിഫിക്കേഷനുള്ള ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍. എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ടെന്ന് പറയാതെ വയ്യ - with reasonable cost.
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ബക്കറ്റ് പിരിവാണല്ലോ എല്ലാവര്‍ക്കും ആക്ഷേപം. അത്തരം പിരിവു കൊണ്ട് അവര്‍ ഇത്തരം ചില നല്ല കാര്യങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്ന് ഓര്‍ക്കുക. കോണ്ഗ്രസ്സുകാര്‍ക്കോ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ചെയ്യാന്‍ കഴിയാത്തതും ഇതൊക്കെയാണുതാനും.
ഇവിടെ കൊടിയുടെ നിറമോ ചിഹ്നമോ നോക്കുന്നതു കണ്ടില്ല. ജാതിയും മതവും ചോദിക്കുന്നതു കേട്ടില്ല. ജീവകാരുണ്യമെന്ന മതമെ ഇവിടെ കാണാന്‍ കഴിഞ്ഞുള്ളു.
ഇത്തരം ആശുപത്രികള്‍ ചുരുങ്ങിയ പക്ഷം എല്ലാ ജില്ലകളിലും ഉണ്ടാവണം. അതിനു വേണ്ടി കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി യത്നിക്കണം. ഈ സദുദ്യമത്തിന് എല്ലാ ഭാവുകങ്ങളും! കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.emshospital.org.in/

ചില പോരായ്മകളും കൂടി ഇവിടെ ചൂണ്ടിക്കാണിക്കട്ടെ :

1. ഇത്രയും വലിയൊരു ആശുപത്രിയില്‍ രോഗികളുടെയോ അവരുടെ ഒപ്പം നില്‍ക്കുന്നവരുടെയൊ വസ്ത്രങ്ങള്‍ അലക്കിക്കിട്ടാനുള്ള ഒരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. ദൂരെ നീന്നു വരുന്ന‍വര്‍ക്ക് ഇത് വല്ലാത്ത അസൌകര്യമാണ് ഉണ്ടാക്കുന്നത്.

2. ഒരു ബാങ്കിന്‍റെയും ATM മെഷീന്‍ ഇവിടെ കാണാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലാവുമ്പോള്‍ പണത്തിന്റെ ആവശ്യം എപ്പോഴാണ് ഉണ്ടാവുക എന്ന് പറയാന്‍ പറ്റില്ല. ഒരു പാട് തുക കൈയ്യില്‍ കൊണ്ടു നടക്കുന്നതും റിസ്കാണ്.

3. ആശുപത്രിയില്‍ ബില്‍ അടക്കുന്നത് കാഷ് ആയി മാത്രമാണ്. Debit Card/Credit Card സ്വീകരിക്കാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാല്‍ നന്ന്

4. Public phone/Fax/ Internet എന്നിവയ്ക്കുള്ള സൌകര്യങ്ങള്‍ ഇവിടെ ഇപ്പോള്‍ ക്രമീകരിച്ചിട്ടില്ല. അതുകൂടി ഇവിടെ ഏര്‍പ്പാട് ചെയ്തിരിക്കണം

Saturday, December 12, 2009

Tuesday, November 24, 2009

Monday, November 23, 2009

Friday, November 20, 2009

Thursday, November 19, 2009

Monday, November 16, 2009

Saturday, November 14, 2009

Thursday, November 12, 2009

മുത്തൂറ്റ്‌ ഇത് ശരിയോ











Tuesday, November 10, 2009

കലയും ശാസ്ത്രവും ഒരുമിച്ചു കൊണ്ടുപോകുന്ന അപൂര്‍വ്വത

കഥകളിയെയും കര്‍ണാടക സംഗീതത്തെയും സ്നേഹിക്കുന്ന, നാടോടി നൃത്തത്തില്‍ സമ്മാനം നേടിയ ആദ്യ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍. അതാണ് ഡോ.രാധാകൃഷ്ണന്‍.

ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്ഡറി സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അത്. നാടോടി നൃത്തത്തില്‍ 'കാലുവെച്ചു' ആദ്യം. മഹിളാസമാജം നടത്തിവന്നിരുന്ന 'കേരളനടനത്തി'ല്‍ തൃപ്പൂണിത്തുറ വിജയഭാനുവിന്‍റെ ശിഷ്യനായി. അസ്സലായി പഠിച്ചു. വര്‍ഷം 1961-62. അത്തവണ സ്കൂള്‍ കലോല്‍സവത്തില്‍ ആണ്കുട്ടികളുടെ നാടോടി നൃത്തത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം.

നാടോടി നൃത്തം പിന്നെ നളചരിതത്തിനു വഴിമാറി. ഉണ്ണായി വാര്യര്‍ സ്മാ‍രക കലാകേന്ദ്രത്തില്‍ കഥകളി വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. പള്ളിപ്പുറം ഗോപാലന്‍ നായര്‍, കലാനിലയം രാഘവന്‍ തുടങ്ങിയവര്‍ ഗുരുക്കന്മാരായി. നവരസങ്ങള്‍ മുഖത്തുവിരിഞ്ഞു. കണ്ണടക്കവും മെയ് വഴക്കവും നേടി. പഠിപ്പു തികഞ്ഞ് ദമയന്തി വേഷം കെട്ടി അരങ്ങേറി.

സ്കൂള്‍ പഠനം തീര്‍ത്ത് സാങ്കേതിക വിദ്യയുടെ വിപുലമായ ലോകത്തേക്കിറങ്ങിയപ്പോഴും കലയെ കരയ്ക്കിരുത്തിയില്ല രാധാകൃഷ്ണന്‍. പഠന, ജോലിത്തിരക്കിനിടയിലും ആട്ടവിളക്കിനു പിന്നിലെത്തി. കല്യാണസൌഗന്ധികത്തിലെ ഭീമന്‍, ദക്ഷയാഗത്തിലെ ദക്ഷന്‍, ഉത്തരാസ്വയംവരത്തിലെ സൂതന്‍, ലവണാസുരവധത്തിലെ ഹനുമാന്‍, കുചേലന്‍, സുദേവന്‍, സന്താനഗോപാലത്തിലെ ദൂതന്‍ തുടങ്ങി പല വേഷങ്ങള്‍ ആടി. ബാംഗ്ലൂര്‍ ഐ.ഐ.എമ്മില്‍ പഠിക്കുമ്പോള്‍ കോട്ടക്കല്‍ അച്യുത വാര്യരായിരുന്നു കളി ഗുരു. 1979-ല്‍ ബാംഗ്ലൂരിലെ അരങ്ങില്‍ 'ശിവതാണ്ഡവ'വുമാടി. ഒടുവില്‍ വേഷമിട്ടത് 1995-ല്‍ ബാംഗ്ലൂരില്‍. കഥ - സന്താനഗോപാലം. വേഷം - ദൂതന്‍.

ആട്ടം മാത്രമല്ല, പാട്ടും വഴങ്ങുമെന്നറിഞ്ഞപ്പോള്‍ ബഹിരാകാശത്തിന്‍റെ സൂക്ഷ്മതലങ്ങള്‍ അന്വേഷിക്കുന്നതിനൊപ്പം സ്വര‍സ്ഥാനങ്ങളും പാടിയുറപ്പിച്ചു അദ്ദേഹം. വെച്ചൂര്‍ ഹരിഹരന്‍റെ കീഴില്‍ 1975-ല്‍ കര്‍ണാടക സംഗീത പഠനം തുടങ്ങി. ആര്‍.കെ.ശ്രീകണ്ഠന്‍, നൂക്കാല ചിന്നസത്യം എന്നിവര്‍ പിന്നീട് ഗുരുക്കളായി. വിവിധ വേദികളില്‍ കച്ചേരി പാടി. കഴിഞ്ഞ വര്‍ഷം ഗുരുവായൂരിലും മള്ളിയൂരിലും കച്ചേരി നടത്തി.

ഡെപ്യൂട്ടി കളക്ടറായിരുന്ന കൃഷ്ണന്‍ കുട്ടി മേനോന്‍റെയും ഡി.ഇ.ഒ അമ്മിണിയമ്മയുടെയും മകന്‍റെ, മുതിര്‍ന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍റെ, വി.എസ്.എസ്.സി.(വിക്രം സാരാഭായ് സ്പേസ് റിസര്‍ച്ച് സെന്‍റര്‍) മുന്‍ ഡയറക്ടറുടെ, ഇപ്പോഴത്തെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍റെ മറ്റൊരു മുഖമാണിത്. കലയും ശാസ്ത്രവും സജീവമായി ഒരുമിച്ചു കൊണ്ടുപോകുന്ന അപൂര്‍വ്വത. (മാതൃഭൂമി വാരാന്തപ്പതിപ്പ്, 2009 നവംബര്‍ 1, ജി.വേണുഗോപാല്‍)

AP Abdullakkuty Gives One more set back to CPM | സിപി‌എമ്മിനെ തിരിച്ചടിച്ച ‘അത്ഭുത‘ക്കുട്ടി

AP Abdullakkuty Gives One more set back to CPM സിപി‌എമ്മിനെ തിരിച്ചടിച്ച ‘അത്ഭുത‘ക്കുട്ടി

മലയാള സിനിമ പച്ച പിടിക്കണമെങ്കില്‍