Tuesday, May 18, 2010

ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?




PRO
സത്യസന്ധതയ്ക്കുള്ള സമ്മാനമാണോ ഈ ചാട്ടവാറടി? ഐ‌എഎസ് ഉദ്യോഗസ്ഥനായ കെ സുരേഷ്കുമാറിനെതിരെ എല്‍ഡി‌എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പകപോക്കല്‍ കാണുമ്പോള്‍ അറിയാതെ ആരും ചോദിച്ചുപോകുന്ന ചോദ്യമാണിത്. എന്തിനാണ് ഒരു മനുഷ്യനെ ഇത്രയും ദ്രോഹിക്കുന്നത്?. സുരേഷ്കുമാറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥനെ ആര്‍ക്കും വേണ്ടാത്ത ഭാഷാവിഭാഗത്തിലേക്ക് തള്ളിയിട്ട സിപി‌എം ഇപ്പോള്‍ വീണ്ടും സസ്പെന്‍ഷന്‍ എന്ന മാരകായുധവുമായി അദ്ദേഹത്തിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.

ഒരുപക്ഷേ, കേരളത്തിന്‍റെ കമ്മ്യൂണിസ്റ്റ് ഭരണ ചരിത്രത്തില്‍ സര്‍ക്കാര്‍പ്രമാണിത്വത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദ്രോഹങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ ആയിരിക്കാം.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാരമ്പര്യത്തില്‍ നിന്ന് എത്തിയ ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ പാ‍ര്‍ട്ടിക്ക് അനഭിമതനായി എന്നതാണ് അമ്പരപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ലോട്ടറി മാഫിയയ്ക്കെതിരെ സ്വീകരിച്ച നടപടികളിലൂടെയാണ് കെ സുരേഷ്കുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും വേണ്ടത്ര പിന്തുണയില്ലെന്ന് മനസിലായപ്പോള്‍ ലോട്ടറിമാഫിയയ്ക്കെതിരെ പോരാടാന്‍ സുരേഷ് കൂട്ടുപിടിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി‌എസിനെ.

പ്രശ്നം നിയമസഭയിലുന്നയിച്ച് വി‌എസ് ജനപ്രിയ നേതാവെന്ന മൈലേജിന് ആക്കം കൂട്ടി. വി‌എസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ ലോട്ടറി ഡയറക്ടറായിരുന്ന സുരേഷിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിയും വന്നു.

പിന്നീട് അധികാരത്തിലെത്തി ഏറെ വെല്ലുവിളിയോടെ മൂന്നാര്‍ ദൌത്യം ആരംഭിച്ച വി‌എസിന് അതിന്‍റെ നായകത്വം സുരേഷിനെ ഏല്‍‌പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍, തന്നെ ഏല്‍‌പിച്ച ജോലി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച സുരേഷിനെ കാത്തിരുന്നത് അഭിനന്ദനമോ പൂച്ചെണ്ടുകളോ ആയിരുന്നില്ല. ടാറ്റ ഉള്‍പ്പെടെയുള്ള മൂന്നാറിലെ കയ്യേറ്റ വമ്പന്‍‌മാരുടെ അസ്ഥിവാരം തോണ്ടിയതോടെ സുരേഷ് സിപി‌എമ്മിന്‍റെയും സിപിഐയുടെയും കണ്ണിലെ കരടായി മാറി.

Enough its enough.... | ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?

നിലവിളക്ക്‌ വിവാദം; കെടി ജലീല്‍ കുരുക്കില്‍


PRO
PRO
നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികം അല്ലെന്ന പ്രസ്താവന കെടി ജലീല്‍ എംഎല്‍എയെ തിരിഞ്ഞുകൊത്തുന്നു. രാഷ്‌ട്രീയക്കാര്‍ മതകാര്യങ്ങളില്‍ ഇടപെട്ട് ‘ഫത്‌വ’ പുറപ്പെടുവിച്ചാല്‍ പ്രത്യാഘാതമുളവാക്കും എന്നാണ് വിവിധ മുസ്ലീം സംഘടനകള്‍ ജലീലിന് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. കുറ്റിപ്പുറത്ത് നടന്ന ഒരു ചടങ്ങില്‍ വച്ചാണ് കെടി ജലീല്‍ ഈ പ്രസ്താവന നടത്തിയത്‌.

ജലീലിന്റെ വിവാദ പ്രസ്താവനയോട്‌ വിവിധ മുസ്ലീം സംഘടനകള്‍ രൂക്ഷമായാണ്‌ പ്രതികരിച്ചത്‌. നിലവിളക്ക് കൊളുത്തുക എന്ന ആചാരം ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് കേരളത്തില്‍ കണക്കാക്കിവരുന്നത് എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണെന്നും അത് അനിസ്ലാമികം അല്ലെന്ന് പറയാനുള്ള പാണ്ഡിത്യമൊന്നും ജലീലിന് ഇല്ലെന്നുമാണ് ചില മുസ്ലീം സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്.

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമികമായി അംഗീകരിക്കാനാവില്ലെന്ന് എസ്‌വൈഎസ്‌ സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ പറഞ്ഞു. ഒരു മതത്തിന്റെ ആചാരം എല്ലാവരും സ്വീകരിക്കുകയെന്ന തരത്തിലേക്കു മതേതരത്വത്തെ വഴി തിരിച്ചുവിടുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും സാംസ്കാരിക ദുരന്തത്തിന്‌ വഴിതെളിക്കുമെന്നും അബ്ദുസ്സമദ്‌ കൂട്ടിച്ചേര്‍ത്തു.

നിലവിളക്കും കൊളുത്തലും കൃത്യമായും ഹിന്ദു ആചാരമാണെന്നും ഇസ്ലാം മതവിശ്വാസികള്‍ ഇത്തരം പ്രവണതകളില്‍നിന്നു പിന്തിരിയണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റി ശൂറാ അംഗവും ശാന്തപുരം അല്‍ജാമിഅ ഇസ്ലാമിയ ഇസ്ലാമിക്‌ യൂനിവേഴ്സിറ്റി ഡയറക്ടറുമായ വി കെ അലി അഭിപ്രായപ്പെട്ടു.

KT Jaleel, Muslim, Islam, Nilavilakku | നിലവിളക്ക്‌ വിവാദം; കെടി ജലീല്‍ കുരുക്കില്‍

ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍

Back  

Wednesday, May 12, 2010 | 10:28:12 AM IST
ടി ഡി ദാസന്റെ ആത്മസംഘര്‍ഷങ്ങള്‍

കുട്ടികള്‍ എന്നും സിനിമയുടെ പുറംപോക്കിലായിരുന്നു. അവരുടെ മാനസിക,വൈകാരിക ലോകത്തിന്‌ പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ കാര്യമായി ഉണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വം ശ്രമങ്ങളാകട്ടെ കുട്ടികളുടെ ചിത്രം എന്ന ലേബലില്‍ നിന്ന്‌ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അവ തീയേറ്ററുകളില്‍ എത്തിയില്ല. ജനം കണ്ടതുമില്ല. എന്റെ വീട്‌ അപ്പൂന്റേം പോലെയുള്ള ചിത്രങ്ങളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌. സൂപ്പര്‍ താരങ്ങളുടെയോ സൂപ്പര്‍ സംവിധായകരുടെയോ പേരുകേട്ട ബാനറുകളുടെയോ പിന്‍ബലമില്ലാതെ ഒരു ചിത്രം ഇവിടെ സംഭവിച്ചിരിക്കുന്നു, ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ആറ്‌ ബി. അനാഥമാക്കപ്പെടുന്ന ബാല്യത്തിന്റെ തീവ്രസംഘര്‍ഷങ്ങള്‍ ആത്മാവില്‍ തട്ടുന്നവിധം ആവിഷ്‌കരിക്കപ്പെട്ട ചലച്ചിത്രമാണ്‌. നവാഗതനായ മോഹന്‍ രാഘവന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടുന്നു.
കുടിവെള്ളം മുട്ടിപ്പോയ ഒരു ഗ്രാമം കുടിനീരൂറ്റുന്ന കോള കമ്പനിക്കെതിരെ നടത്തുന്ന സമരത്തിന്റെ സമകാലിക പശ്ചാത്തലത്തിലാണ്‌ ദാസന്റെ ജീവിതം ചുരുള്‍ നിവരുന്നത്‌. ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ദാസന്‍(മാസറ്റര്‍ അലക്‌സാണ്ടര്‍). അച്ഛന്‍ ഉപേക്ഷിച്ചുപോയ ദാസനെ വളര്‍ത്തുന്നത്‌ അമ്മ ചന്ദ്രികയാണ്‌ (ശ്വേതാ മേനോന്‍). അച്ഛനില്ലാത്ത കുട്ടി എന്ന അപമാനത്തില്‍ ഉരുകിയാണ്‌ ദാസന്റെ ദിവസങ്ങള്‍ നീങ്ങുന്നത്‌. അമ്മയുടെ പെട്ടിയില്‍നിന്നും ഒരിക്കല്‍ അവന്‌ അച്ഛന്റെ മേല്‍വിലാസം ലഭിക്കുന്നു. ആ വിലാസത്തില്‍ ദാസന്‍ അതീവ രഹസ്യമായി അച്ഛന്‌ ഒരു കത്തയക്കുന്നു. ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അവന്റെ അച്ഛന്‍ ആ വിലാസത്തില്‍ നിന്നും പോയിരുന്നു. ചലച്ചിത്ര സംവിധായകനായ നന്ദനും (ബിജുമേനോന്‍) അയാളുടെ മകള്‍ അമ്മുവും (ടിനാ റോസ്‌) സഹായിയായ മാധവനുമാണ്‌ (ജഗദീഷ്‌) ഇപ്പോഴവിടെ താമസിക്കുന്നത്‌. ദാസന്റെ പിതാവിനെ കണ്ടെത്തി ആ കത്ത്‌ നല്‍കണമെന്ന്‌ നന്ദന്‍ മാധവനെ ചുമതലപ്പെടുത്തുന്നു. എന്നാല്‍ മാധവന്‍ അലസമായി ആ കത്ത്‌ ചവറ്റുകുട്ടയില്‍ എറിയുകയാണുണ്ടായത്‌. ഇത്‌ കാണുന്ന അമ്മുവിന്‌ വലിയ സങ്കടം തോന്നുകയും ആ കത്ത്‌ ദാസന്റെ അച്ഛനെ കണ്ടുപിിടിച്ച്‌ നല്‍കാന്‍ ശ്രമിച്ച്‌ പരാജയപ്പെടുകയും ചെയ്യുന്നു. ഇതിനിടയില്‍ ദാസന്റെ രണ്ടാമത്തെ കത്ത്‌ അച്ഛനെ തേടിയെത്തുന്നു. ഈ രണ്ടു കത്തുകളും അമ്മു നന്ദനെ ഏല്‍പ്പിക്കുന്നു. അമ്മുവിലും നന്ദനിലും ഈ കത്ത്‌ സൃഷ്‌ടിക്കുന്ന വ്യത്യസ്‌ത ഭാവനകളാണ്‌ ചിത്രത്തെ മുന്നോട്ട്‌ നയിക്കുന്നത്‌. ദാസന്റെ കത്ത്‌ അമ്മുവില്‍ ഒരു കഥയായി പുനര്‍ജ്ജനിക്കുന്നു. നന്ദന്റെ ഭാവന മറ്റൊരു വഴിയിലൂടെ ദാസനെ നിര്‍മ്മിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ കഥയായി അയാളിലത്‌ വികസിക്കുന്നു. വ്യത്യസ്‌തമായ ആഖ്യാനങ്ങളിലൂടെ പല തലങ്ങളുള്ള ജീവിതവ്യാപാരത്തെയാണ്‌ സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ രാഘവന്‍ ആവിഷ്‌കരിക്കുന്നത്‌.
ബാല്യം ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടോ എന്നാണ്‌ മുതിര്‍ന്നവര്‍ എപ്പോഴും ചിന്തിക്കുന്നത്‌. കുട്ടികളെ മുതിര്‍ന്നവരുടെ ചെറിയ രൂപങ്ങളായി കാണുകയും മനസ്സിലാക്കുകയുമാണ്‌ പതിവ്‌. അതിനപ്പുറം ബാല്യം എന്ന ജീവിതാവസ്ഥയെ, അസ്‌ഥിത്വത്തെ, മനസ്സിനെ, വൈകാരിക ലോകത്തെ, വിചാരങ്ങളെ മനസ്സിലാക്കാനും പിന്തുടരാനും എന്തുകൊണ്ടോ സമൂഹം വിമുഖമാകുന്നു. എന്നാല്‍ ലോക ചലച്ചിത്രങ്ങളെ വിസ്‌മയിപ്പിച്ച ഇറാനിയന്‍ ചലച്ചിത്രങ്ങളുടെ പ്രമേയ കേന്ദ്രം എപ്പോഴും കുട്ടികളായിരുന്നു. ചില്‍ഡ്രന്‍ ഓഫ്‌ ഹെവന്‍, വൈറ്റ്‌ ബലൂണ്‍, കളര്‍ ഓഫ്‌ പാരഡൈസ്‌ തുടങ്ങി നിരവധി ചിത്രങ്ങള്‍ മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിച്ച്‌ കടന്നുപോയി. നിരാലംബമായ ബാല്യമായിരുന്നു ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഒരു സമൂഹത്തില്‍ കുട്ടികള്‍ ഇത്രമേല്‍ നിരാലംബരും അനാഥരുമാണെങ്കില്‍ ആ സമൂഹം എത്രത്തോളം അനിശ്ചിതമായിരിക്കും എന്നതാണ്‌ സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയം. ടി ഡി ദാസന്‍ എന്ന കുട്ടിയുടെ നിരാലംബബാല്യം മുന്നോട്ടുവയ്‌ക്കുന്ന വലിയ ചോദ്യമിതാണ്‌. ഒരു കുട്ടിയുടെ ജീവിതം ഇത്രമേല്‍ അനാഥമാക്കപ്പെടുന്നുവെങ്കില്‍ നാം ജീവിക്കു സമൂഹത്തിന്റെ സുരക്ഷ എന്താണ്‌? രാഷ്‌ട്രം നല്‍കുന്ന കരുതല്‍ എന്താണ്‌? ആ നിലയ്‌ക്ക്‌ ഈ ചിത്രം കുട്ടികളുടെ ചിത്രമല്ല, മുതിര്‍വര്‍ മറന്നുപോകുന്ന ജീവിത ചുറ്റുപാടുകളെക്കുറിച്ചുള്ള സന്ദേശമാണ്‌. നമ്മുടെ ഡെപ്പാംകൂത്ത്‌ ഫാന്‍സ്‌ പടങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ ഒരുപക്ഷെ, പരാജയപ്പെട്ട ഒരു നല്ല ചിത്രം. 

 http://www.scoopeye.com/showNews.php?news_id=4463

``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

Back

Sunday, May 16, 2010 | 11:16:37 AM IST
``ജാതിചോദിക്കുന്നില്ല ഞാന്‍ സോദരി''!!!

 മഹാകവി കുമാരനാശാന്റെ അതിപ്രശസ്‌തമായ ഒരു കാവ്യ ശകലമാണ്‌ ഇത്‌. ഗ്രാമത്തിനു പുറത്തു വസിക്കുന്ന ചാമര്‍ നായകന്റെ മകളോട്‌ കുറച്ചു വെള്ളം ഇരന്ന ആനന്ദഭിക്ഷുവിനോട്‌ താന്‍ ജാതി ശ്രേണിയില്‍ താഴേക്കിടയിലുള്ളവളാണെന്നു പറഞ്ഞ്‌ കുടിവെള്ളം നിഷേധിച്ചപ്പോള്‍ ആനന്ദഭിക്ഷു പറഞ്ഞതാണ്‌ സന്ദര്‍ഭം. ഇത്‌ ജാതിയില്ലാത്ത ഒരു സമൂഹത്തെക്കുറിച്ച്‌ സ്വപ്‌നം കാണാന്‍ കേരളീയരെ പ്രേരിപ്പിച്ച ഒരു പ്രഖ്യാത കാവ്യശകലമായിരുന്നു.
എന്റെ ബാല്യ - യൗവനകാലത്ത്‌ ഏറ്റവും പ്രചാരത്തിലിരുന്ന ഒരു കലാപരിപാടി ആയിരുന്നു കഥാപ്രസംഗം. കഥാപ്രസംഗ കല ഇന്ന്‌ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്‌. മലയാളത്തിലെ അതിപ്രശസ്‌തങ്ങളായ ഖണ്‌ഡകാവ്യങ്ങളെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗം നടത്തിപ്പോന്നത്‌. കെ.കെ.തോമസ്‌, കൈമാപ്പറമ്പന്‍, പി.സി.എബ്രഹാം, എം.പി.മന്മഥന്‍ മുതലായവരായിരുന്നു ഈ കലാവതരണത്തില്‍ അക്കാലത്തെ പ്രമുഖര്‍. എനിക്ക്‌ എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു ചണ്‌ഡാലഭിക്ഷുകിയെ ആസ്‌പദമാക്കി ശ്രീ. എം.പി. മന്മഥന്‍ ഭരണങ്ങാനം സ്‌കൂളില്‍ ഒരു കഥാപ്രസംഗം നടത്തി. അന്ന്‌ ശ്രീ. മന്മഥന്‍ സ്വരമധുരമായ ഭാഷയില്‍ അഭിനയത്തിന്റെ അകമ്പടിയോടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പാടിയ ആ കവിത ഇന്നും എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും സാഹിത്യാസ്വാദനത്തിന്‌ പ്രോത്സാഹനം നല്‍കുന്ന കഥാപ്രസംഗ കല പിന്നീട്‌ അമ്പലമുറ്റങ്ങളിലും രാഷ്‌ട്രീയ വേദികളിലുമായി ചുരുങ്ങി ചുരുങ്ങി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
കുമാരനാശാന്റെ ചണ്‌ഡാലഭിക്ഷുകി, നളിനി, ലീല, വള്ളത്തോളിന്റെ മഗ്‌ദലനാമറിയം, ചങ്ങമ്പുഴയുടെ രമണന്‍ എന്നിവയെ ആസ്‌പദമാക്കിയായിരുന്നു അക്കാലഘട്ടത്തില്‍ കഥാപ്രസംഗങ്ങള്‍. ഏതു ഖണ്‌ഡകാവ്യത്തെ ആസ്‌പദമാക്കി കഥാപ്രസംഗം നടത്തിയാലും മറ്റ്‌ കവികളുടെ കാവ്യ ശകലങ്ങള്‍ എടുത്ത്‌ ഉദ്ധരിച്ച്‌ കഥാപ്രസംഗത്തെ ആസ്വാദകരമാക്കി തീര്‍ക്കുന്നതില്‍ കലാകാരന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. അക്കാലഘട്ടത്തിലെ മിക്ക ഖണ്‌ഡകാവ്യങ്ങളെയും കവിതകളെയും എനിക്ക്‌ പരിചയപ്പെടുത്തിയത്‌ കഥാകാലക്ഷേപ കലയായിരുന്നു എന്നുതന്നെ പറയാം.
അക്കാലഘട്ടത്തില്‍ ജാതി ജഡിലമായിരുന്നു കേരള സമൂഹം. ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട്‌്‌ ``തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍ ദൃഷ്‌ടിയില്‍പോലും ദോഷമുള്ളോര്‍'' എന്ന്‌ വിവിധ ജാതികളെക്കുറിച്ച്‌ കുമാരനാശാന്‍ എഴുതി. മാത്രമല്ല അത്‌ ജീവിതാനുഭവവുമായിരുന്നു. ജാതിവ്യവസ്ഥകള്‍ക്കെതിരെ ശ്രീനാരായണന്‍ നടത്തിയ നിശബ്‌ദ ആശയസമരം ജനങ്ങളില്‍ ഒരു പുതിയ ഉണര്‍വും കാഴ്‌ചപ്പാടും സൃഷ്‌ടിച്ചത്‌ ആശാന്റെ കവിതകളിലൂടെയായിരുന്നു. ഏതായാലും മനുഷ്യത്വ ഹീനമായ ജാതിവ്യവസ്ഥയെ പറിച്ചെറിയുക എന്നുള്ളത്‌ അത്‌ ചിന്തിക്കുന്നവരുടെ കര്‍മ്മ പദ്ധതിയുടെ ഒരു ഭാഗമായി തീര്‍ന്നു.
ഞാന്‍ ജനിക്കുതിനു മുമ്പു നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും വൈക്കം സത്യാഗ്രഹവും എല്ലാം സമൂഹത്തിന്റെ ഉപരിതലത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ചു. പക്ഷേ ബാല്യ-കൗമാര ഹൃദയങ്ങളില്‍ പുത്തന്‍ വെളിച്ചം നല്‍കിയത്‌ ആശാന്റെ ``ചണ്‌ഡാലഭിക്ഷുകി''യും ``ദുരവസ്ഥ''യും മറ്റുമാണെന്ന്‌ ഇന്നെനിക്കു തോന്നുന്നു. ഇന്ത്യന്‍ ജാതിവ്യവസഥയുടെ വേരറുക്കാന്‍ ശ്രീ വിവേകാനന്ദനും ഗാന്ധിജിയും ഫുള്‍ക്കെയും അബേദ്‌കറും എല്ലാം രംഗത്തിറങ്ങി പ്രവര്‍ത്തിച്ചു. അങ്ങനെ ജാതിവ്യവസ്ഥയെ നിയമം കൊണ്ട്‌ നിരോധിച്ച്‌ ഇന്ത്യന്‍ ഭരണഘടന തന്നെ ജാതി സമ്പ്രദായത്തെ അപ്രത്യക്ഷമാക്കി. അന്ന്‌ ജാതി ചോദിക്കരുത്‌ എന്നുള്ളതായിരുന്നു മുദ്രാവാക്യമെങ്കില്‍ ഇന്ന്‌ ഗവണ്‍മെന്റ്‌ തന്നെ ജാതി ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. സെന്‍സസില്‍ ഓരോ പൗരന്റെയും ജാതി ഏതെന്ന്‌ കുറിക്കണം എന്നത്‌ നിര്‍ബന്ധമാക്കാന്‍ പോകുകയാണ്‌. ഇതിലൂടെ ജാതി വ്യവസ്ഥ ഇന്ത്യയില്‍ നൈയാമികമായി പുനഃസ്ഥാപിക്കുമോ എന്നുള്ള സംശയം പലരിലും ബാക്കി നില്‍ക്കുന്നു.
ഒരു കാലത്ത്‌ സവര്‍ണ്ണര്‍ അവര്‍ണ്ണരുടെമേല്‍ നടത്തിയ മൃഗീയമായ ആധിപത്യത്തിന്‌ പരിഹാരമെന്നോണം അധഃസ്ഥിതരെ പുനരുദ്ധരിക്കുന്നതിനുവേണ്ടിയുള്ള നടപടി എന്ന നിലയിലാണ്‌ ജാതി സംവരണം ഏര്‍പ്പെടുത്തിയത്‌. അത്‌ തികച്ചും ന്യായവുമായിരുന്നു. പിന്നോക്കം നില്‍ക്കുവര്‍ക്ക്‌ പ്രത്യേക പരിഗണന ലഭിച്ചെങ്കില്‍ മാത്രമേ അവര്‍ക്കു സമൂഹത്തില്‍ മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. ഭരണഘടനയില്‍ ജാതിസംവരണത്തിന്‌ പത്തുകൊല്ലത്തേക്കായിരുന്നു കാലാവധി. അതു നീണ്ടുനീണ്ടുപോയി 60 കൊല്ലം കഴിഞ്ഞിട്ടും ജാതി വ്യവസ്ഥ സമൂഹത്തില്‍ കൂടുതല്‍ രൂക്ഷമാകുകയാണെന്നു തോുന്നുന്നു.
ജാതി വ്യവസ്ഥ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ലോകമെമ്പാടും നിലനിന്നിരുന്നു. റോമിലെ പൗരന്മാര്‍ രണ്ടു ജാതികളായിരുന്നു - പെട്രിഷ്യന്‍സ്‌, പ്ലിബിയന്‍സ്‌. പെട്രിഷ്യന്‍സ്‌ ഉന്നതകുലത്തില്‍പെട്ടവരും ഭരണം കൈയ്യടക്കിയവരുമായിരുന്നു. പ്ലിബിയന്‍സ്‌ ഹീന ജാതിയില്‍പെട്ടവരും അധികാരത്തിന്റെ നാലുകെട്ടിനു പുറത്തു ജീവിച്ചിരുവരുമായിരുന്നു. ന്യൂനപക്ഷമായ പെട്രിഷ്യന്‍സ്‌ സമൂഹത്തിന്റെ ഉന്നത തലത്തില്‍ വിഹരിച്ചിരുന്നപ്പോള്‍ അവകാശമില്ലാത്ത ഒരു ജനതയായി അടിമകളും പ്ലിബിയന്‍സും ജീവിച്ചുപോന്നു. ഈ സാമൂഹ്യ വിഭജനത്തിനെതിരായി സമരങ്ങള്‍ ഉണ്ടായി. സമരത്തിന്റെ അന്ത്യത്തില്‍ പ്ലിബിയന്‍സിന്റെ അവകാശ സംരക്ഷണത്തിനായി ഭരണ മണ്‌ഡലത്തില്‍ അവരുടെ പ്രതിനിധികളായി ട്രൈബ്യൂണലുകള്‍ നിയമിക്കപ്പെട്ടു. കാലം കഴിഞ്ഞപ്പോള്‍ പെട്രിഷ്യന്‍സിനേക്കാള്‍ പ്ലിബിയന്‍സ്‌ സമൂഹത്തില്‍ കൂടുതല്‍ ശക്തരാകുകയും സമൂഹചരിത്രത്തെ തിരുത്തിക്കുറിച്ച്‌ പ്ലിബിയന്‍സ്‌ അധികാരം കൈയടക്കുകയും ചെയ്‌തു. പെട്രിഷ്യന്‍സ്‌ പുറംതള്ളപ്പെട്ടു. (ഇന്ന്‌ പലരും ധരിച്ചിരിക്കുന്നതുപോലെ റോമാ സാമ്രാജ്യം വളര്‍ന്നതും വികസിച്ചതും ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്നില്ല. മറിച്ച്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആയിരുന്നു റോമാ സാമ്രാജ്യത്തിന്റെ വികസനകാലഘട്ടങ്ങളില്‍ റോമന്‍ ജനതയെ നയിച്ചിരുന്നത്‌.) ക്രിസ്‌തുവിന്റെ കാലത്താണ്‌ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി സീസര്‍ അവരോധിതനാകുന്നത്‌. നാലുനൂറ്റാണ്ടുകൊണ്ട്‌ ചക്രവര്‍ത്തിമാരുടെ അധികാര ഭരണത്തില്‍കീഴില്‍ റോമന്‍ സാമ്രാജ്യം തകര്‍ന്നു എന്നുതന്നെ പറയാം.
ഇന്ത്യയുടെ സാമൂഹിക ചരിത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ കഴിഞ്ഞ 60 കൊല്ലംകൊണ്ട്‌ രാഷ്‌ട്രീയ സാമൂഹ്യ അധികാരമണ്‌ഡലത്തില്‍ വന്ന മാറ്റം അത്ഭുതാവഹമാണെന്നു കാണാം. റോമില്‍ പേട്രീഷ്യന്‍സും പ്ലിബിയന്‍സും തമ്മില്‍ നടന്ന രക്ത രൂക്ഷിത വിപ്ലവങ്ങളാണ്‌ പ്ലിബിയന്‍സിനെയും അടിമകളെയും സ്വതന്ത്രരാക്കിയതും അധികാര മണ്‌ഡലത്തില്‍ പ്രവേശനം കൊടുത്തതും. എന്നാല്‍ ഇന്ത്യയില്‍ നടന്നത്‌ ഒരു നിശബ്‌ദ വിപ്ലവമായിരുന്നു. ജാതി വ്യവസ്ഥയിലെ അനീതിയെക്കുറിച്ച്‌ ബോധവാന്മാരായ സവര്‍ണ്ണര്‍തന്നെയാണ്‌ ഇതിനായി രംഗത്തിറങ്ങിയത്‌. അവര്‍ണ്ണരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തിന്‌ നേതൃത്വം കൊടുത്തത്‌ ഗുരുവായൂരില്‍ കെ. കേളപ്പന്‍ നായരും എ.കെ.ഗോപാലന്‍ നമ്പ്യാരും കുറൂര്‍ നമ്പൂതിരിപ്പാടും എല്ലാമാണ്‌. വൈക്കത്ത്‌ കെ. കേശവമേനോനും മന്നത്തു പത്മനാഭനുമെല്ലാം അവര്‍ണ്ണരോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു.
ഒരുകാലത്ത്‌ സവര്‍ണ്ണരായിരുന്നവര്‍ ഇന്ന്‌ ഭയപ്പെടുന്നത്‌ സംവരണം തങ്ങളുടെ അവകാശങ്ങളെ ഹനിക്കുമോ എന്നാണ്‌. ഓരോ ജാതിയുടെയും എണ്ണമെടുത്ത്‌ ഉദ്യോഗങ്ങള്‍ വിഭജിക്കുമ്പോള്‍ തങ്ങള്‍ പുറംതള്ളപ്പെടുമെന്ന ഭീതി സവര്‍ണ്ണരില്‍ പൊട്ടിമുളയ്‌ക്കാന്‍ തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസത്തിലും സമ്പത്തിലും ഉന്നതി നേടിയ പൂര്‍വകാല അവര്‍ണ്ണര്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ അതേ ജാതിയില്‍തന്നെ പിന്നോക്കം പോയവര്‍ അവഗണിക്കപ്പെടുന്നുണ്ട്‌ എന്നത്‌ ഇന്ന്‌ ഒരു യഥാര്‍ത്ഥ്യമാണ്‌. ബീഹാറിലെ സസ്‌റാം നിയോജകമണ്‌ഡലത്തില്‍നിന്നും നാല്‌പതിലേറെകൊല്ലം പാര്‍ലമെന്റില്‍ അംഗമായി, 47-ലെ ഇടക്കാല ഗവണ്‍മെന്റെിന്റെ കാലം മുതല്‍ കേന്ദ്രത്തിലെ മന്ത്രി ആയിരുന്ന പരേതനായ ജഗജീവന്‍ റാമിന്റെ നിയോജകമണ്‌ഡലം ഇന്നും പിന്നോക്കാവസ്ഥയില്‍നിന്നും കരകയറിയിട്ടില്ല. ജാതിയുടെ പേരില്‍ അധികാരം പിടിച്ചെടുക്കുന്നവര്‍ തങ്ങളുടെ ജാതിക്കാരെ തിരിഞ്ഞുനോക്കാറില്ലെന്ന്‌ ഇന്ന്‌ ആരോപണമുണ്ട്‌. സത്യത്തില്‍ ``ജാതി ചോദിക്കുന്നില്ല'' എന്ന ഒരു അവസ്ഥ വരുന്നതുവരെ ഗാന്ധിജി വിഭാവനം ചെയ്‌ത അന്ത്യോദയവ്യവസ്ഥ ഉദിക്കുമെന്നു തോന്നുന്നില്ല.
ജോസഫ്‌ പുലിക്കുന്നേല്‍

http://www.scoopeye.com/showNews.php?news_id=4659