Tuesday, March 16, 2010

അരവിന്ദേട്ടന്‍ ആരായിരുന്നു?

ഒരു രാത്രി മദ്രാസില്‍ വച്ചാണ്‌ ഞാന്‍ അരവിന്ദേട്ടനെ ആദ്യമായി കാണുന്നത്‌. ജെമിനി സ്‌റ്റുഡിയോ തിയറ്ററിന്‌ മുന്നില്‍കൂടി നടന്നു വരികയായിരുന്നു. ഡാര്‍ക്ക്‌ ഷര്‍ട്ട്‌. നല്ല കറുത്ത താടി. തിളങ്ങുന്ന കണുകള്‍. ആ മനുഷ്യന്‍ പിന്നീട്‌ എനിക്കെന്തെല്ലാമായി മാറി. 35 വര്‍ഷം പിന്നിടുന്ന എന്‍റെ സിനിമാ ജീവിതത്തില്‍ പകുതി കാലയളവിലധികവും ഞാന്‍ അരവിന്ദേട്ടനോടൊപ്പമാണ്‌ പ്രവര്‍ത്തിച്ചത്‌. അദ്ദേഹത്തിന്‍റെ ആദ്യത്തേതും അവസാനത്തേതും ഒഴികെ എല്ലാ ചിത്രങ്ങളുടെയും ഛായാഗ്രഹണം നിര്‍വഹിച്ചത്‌ ഞാനായിരുന്നു.

അരവിന്ദേട്ടന്‍റെ തമ്പിനാണ്‌ എനിക്ക്‌ ആദ്യമായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത്‌. അരവിന്ദേട്ടന്‍റെ ഛായാഗ്രാഹകന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ്‌ പിറവി ആദ്യം ശ്രദ്ധയാകര്‍ഷിച്ചത്‌. ഒന്നും ഞാന്‍ മ റന്നിട്ടില്ല. പരസ്‌പരം കുടുംബാംഗങ്ങളെപ്പോലെ സഹോദരന്‍മാരായിട്ടാണ്‌ ഞങ്ങള്‍ ജീവിച്ചത്‌. എന്നിട്ടും അവസാന നാളുകളില്‍ ഞങ്ങള്‍ അകന്നു പോയി. ഇന്നും വേദനാ പൂര്‍ണമായ ഓര്‍മ്മയാണത്‌.

ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍‌ മരിച്ചു


ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു. ചൈനാക്കാരനായ ഹി പിം‌ഗ്പിംഗ് ആണ് തന്‍റെ 21 മത്തെ വയസ്സില്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടടി അഞ്ച് ഇഞ്ചായിരുന്നു (75 സെന്‍റീമീറ്റര്‍) ഗിന്നസ് ബുക്ക് റെക്കോഡിനുടമായിയിരുന്ന പിംപിംഗിന്റെ ഉയരം.വളര്‍‌ച്ച മുരടിപ്പിക്കുന്ന പ്രിമോര്‍‌ഡിയല്‍‌ ഡ്വാര്‍‌ഫിസം എന്ന രോഗമായിരുന്നു പിം‌ഗ്പിംഗിന്. റോമില്‍ ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഹൃദയസംബന്ധമാ‍യ തകരാറുകളെ തുടര്‍‌ന്ന് പിംഗ് ശനിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ അറിയിച്ചു.
World's smallest man dead at 21 ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യന്‍‌ മരിച്ചു