Wednesday, April 1, 2009

സാഫല്യം

തുള്ളിയായ്,

തുലാവര്‍ഷധാരയായ്,

തുടര്‍ച്ചതന്നിഴയായ്,

തൂവുമെന്നന്തരാത്മാവിലെ

മുഗ്ദ്ധസങ്കല്‍പ്പമേ.......

സ്വപ്നമായ്, സ്വര്‍ണ്ണവര്‍ണ്ണമായ്,

കിളിക്കൊഞ്ചലായ് നീ.......

കലമ്പും പുലമ്പും

കനല്‍ക്കാറ്റിന്റെ ചീറ്റലായ്

അകക്കാമ്പിലെ നീറ്റലായ്,

തേങ്ങലായ്, നീ ഉണര്‍ത്തും,

പിന്നെ എന്റെ ഈ ജന്മം, നിന്റെ

വാസരസ്വപ്ന താലത്തില്‍

ഞാന്‍ നിറയ്ക്കും - ഞാനെന്നിലെ

എന്നെ എന്നേ മറക്കും

( മംഗളം വാരിക, ഏപ്രില്‍ 06, 2009 - വിനോദ് മാധവന്‍, C.No. 228, സെന്‍ടൃല്‍ ജയില്‍, പൂജപ്പുര, തിരുവനന്തപുരം

)