Pages

Wednesday, February 15, 2012

Uzhinja(Sapindaceae) for Cancer Treatment | ക്യാന്‍സര്‍ ചികിത്സയ്ക്ക് ‘ഉഴിഞ്ഞ’

‘ഉഴിഞ്ഞ’ എന്ന ഔഷധ സസ്യത്തില്‍ നിന്ന് ബയോട്രാന്‍സ്ഫര്‍ സാങ്കേതിക വിദ്യയിലൂടെ ജൈവ സംയുക്തം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ ഗവേഷണ വിഭാഗം വേര്‍തിരിച്ചെടുത്തു. ഈ സംയുക്തം ക്യാന്‍സര്‍ രോഗ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള ഇന്‍റര്‍ യൂനിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ സയന്‍സസിലെ ബയോ ടെക്നോളജി, മൈക്രോ ബയോളജി വിഭാഗങ്ങള്‍ നടത്തിയ ഗവേഷണങ്ങളിലാണ് ജൈവ സംയുക്തം കണ്ടത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഈ കണ്ടത്തെലിന് ഔഷധ നിര്‍മാണ മേഖലയില്‍ ഏറെ പ്രധാന്യമുണ്ട്. ഉഴിഞ്ഞയില്‍ കാണപ്പെടുന്ന ബര്‍ബെറിന്‍ എന്ന ഘടകമാണ് ഗവേഷണത്തിലൂടെ വേര്‍തിരിച്ചത്. ആയുര്‍വേദത്തിലെ ദശപുഷ്പങ്ങളില്‍ ഒന്നാണ് ഉഴിഞ്ഞ. വാത, നേത്ര രോഗങ്ങളെ ചെറുക്കുന്നതിനും ഇത് ഫലപ്രദമാണ്.

Uzhinja(Sapindaceae) for Cancer Treatment | ക്യാന്‍സര്‍ ചികിത്സയ്ക്ക് ‘ഉഴിഞ്ഞ’

Friday, December 2, 2011

അമ്മേ നിങ്ങള്‍ എവിടെയാണ്‌ - ശര്‍മിള

 ബാല്യത്തിലേ അറിയാതെ പോയ അമ്മയെ കാത്തിരിക്കുന്ന ഒരു മകള്‍... കോഴിക്കോട്ടെ അധ്യാപിക അല്‍ഫോന്‍സ മാത്യുവിന്റെ അനുഭവതീഷ്ണമായ ജീവിതം മറയില്ലാതെ.....


ഇടയ്ക്കിടെ വാര്‍ത്തകളിലെത്താറുണ്ട് അല്‍ഫോന്‍സ. സാമൂഹ്യസേവനത്തിന്റെ ഓരോരോ കാഴ്ചകളിലൂടെ. ഇത്തവണ, ഹര്‍ത്താല്‍ ദിവസങ്ങളില്‍ വാഹനമില്ലാതെ കുഴങ്ങുന്നവരെ സ്വന്തം ടൂ വീലറില്‍ കൊണ്ടുവിട്ടതാണ് ശ്രദ്ധിക്കപ്പെട്ടത്. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അല്‍ഫോന്‍സ മാത്യു തന്റെ അസാധാരണമായ ജീവിതാനുഭവങ്ങള്‍ തുറന്നു പറയുന്നു

ആ മുഖം ഓര്‍മയിലില്ല

ഇടയ്ക്ക് ഓര്‍മ്മകളിലൂടെ സഞ്ചരിക്കാറുണ്ട് ഞാന്‍. ആ യാത്ര എപ്പോഴും ചെന്നുനില്‍ക്കുക സെന്റ് വിന്‍സന്റ് ഹോമിന്റെ കൂറ്റന്‍ മതിലുകള്‍ക്കുള്ളിലാണ്. എന്റെ ഓര്‍മ്മകളുടെ തുടക്കം അവിടെ നിന്നാണ്. രണ്ടര-മൂന്ന് വയസ്സുള്ളപ്പോഴാണ് ഞാന്‍ കോണ്‍വെന്റിലെത്തുന്നത്. ഞാനിങ്ങനെ അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ച് വന്ന ആദ്യ ദിവസം ചില സിസ്റ്റര്‍മാര്‍ ഓര്‍ത്ത് പറയാറുണ്ട്. അമ്മ കുറച്ച് ദിവസം എന്റെ കൂടെ കോണ്‍വെന്റില്‍ നിന്നിരുന്നുവത്രെ. പിന്നെ അമ്മയുടെ വീട്ടുകാര്‍ വന്ന് ഭയങ്കര ബഹളമുണ്ടാക്കിയിട്ട് അമ്മയെ മാത്രം നിര്‍ബ്ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നെന്നാ സിസ്റ്റര്‍മാര്‍ പറഞ്ഞത്. യഥാര്‍ത്ഥ അവസ്ഥ എനിക്കറിയില്ല. എല്ലാം കേട്ടുകേള്‍വി മാത്രം. പിന്നീട് അമ്മയ്ക്ക് എന്തു പറ്റി എന്നെനിക്കറിയില്ല. അച്ഛനമ്മമാര്‍ ക്രിസ്ത്യാനികളായിരുന്നു. എന്റെ മാമോദീസ കഴിഞ്ഞിരുന്നു. കാരണം ജനനതീയതിയൊക്കെ കൃത്യമായിട്ടുണ്ട്. ഫാമിലി പ്രോബ്ലം കൊണ്ടാണ് എന്നെ കൊണ്ടുവിട്ടതെന്നാണ് കോണ്‍വെന്റിലെ രജിസ്റ്ററില്‍ എഴുതിയിരുന്നത്....അറിയാവുന്നത് ഇത്രമാത്രം. നന്നായി ഓര്‍മ്മയിലുള്ളത് എന്നെപ്പോലെ ആരോരുമില്ലാത്ത കുഞ്ഞുകൂട്ടുകാരികള്‍ക്കൊപ്പം കളിച്ചുചിരിച്ച് നടന്ന കുറേ വര്‍ഷങ്ങളാണ്.

ചില ഓര്‍മ്മകള്‍ അത്ര വ്യക്തമല്ല. എങ്കിലും അവ നമ്മുടെ ബോധത്തില്‍ ശക്തിയോടെ തങ്ങിനില്‍ക്കും. മായ്ച്ചാലും മായാതെ...അങ്ങനെയൊന്ന്: ഞാനന്ന് രണ്ടാം കഌസിലാവണം. ഒരു ദിവസം കുറച്ചു സ്ത്രീകള്‍ എന്റെ സെന്റ് വിന്‍സന്റ് ഹോമിലെത്തി. 'അവര്‍ നിന്നെ കാണാന്‍ വന്നതാ, അല്‍ഫോന്‍സാ...' ഒരു കുട്ടി ഓടിക്കിതച്ച് വന്ന് എന്നോട് പറഞ്ഞു. ഞാന്‍ ആ കുട്ടിയ്‌ക്കൊപ്പം മുന്‍വശത്തെ ഹാളിലേക്ക് പോയി. എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്, സാരി ധരിച്ച ഒരു സ്ത്രീ...കൈയ്യില്‍ ഒരു കുട. ഒപ്പം വേറെ മൂന്ന് സ്ത്രീകളുമുണ്ട്. സാരി ധരിച്ച സ്്ത്രീ എന്നെ എടുത്ത് മടിയിലിരുത്തി, എന്റെ കൈകളില്‍ ഒരു മിഠായിപ്പൊതി വെച്ചുതന്നു. ' മോള് കൂട്ടുകാര്‍ക്കെല്ലാം കൊടുക്കണം' എന്ന് പറഞ്ഞു. എന്റെ കണ്ണ് പക്ഷെ ആ കുടയിലായിരുന്നു. 'ഇതെന്താ സാധനം?' ഞാന്‍ തിരക്കി. ''ഇത് മഴകൊള്ളാതിരിക്കാനുള്ള കുടയാ'' അവര്‍ പറഞ്ഞു. 'ഇനി വരുമ്പൊ എനിക്കും ഒരു കുട കൊണ്ടത്തരണം കേട്ടോ...', ഞാന്‍ അപേക്ഷിച്ചു. ഞാന്‍ കളിക്കാന്‍ ഓടിപ്പോയി. പിന്നെയാരോ എന്നോട് സ്വകാര്യം പറഞ്ഞു, 'ആ വന്നത് നിന്റെ അമ്മയാണ'. അന്ന് എന്നെ കാണാന്‍ വന്ന സ്ത്രീയുടെ മുഖമോ മറ്റെന്തെങ്കിലും വിവരമോ എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല. ചെറുപ്പത്തില്‍ പലതവണ ഞാന്‍ ശ്രമിച്ചുനോക്കിയിട്ടുണ്ട്, ആ മുഖമൊന്ന് ഓര്‍ക്കാന്‍...കോണ്‍വെന്റില്‍ എന്നെ വളര്‍ത്തിയ ചേച്ചിമാര്‍ എന്‍െ നീണ്ട മുടി ചീവി ഒതുക്കുമ്പോള്‍ പറയുമായിരുന്നു, ''ദേ, നിന്റെ അമ്മയ്ക്ക് ഇത്രയും മുടിയുണ്ടായിരുന്നു. നല്ല സൗന്ദര്യമുണ്ടായിരുന്നു '' എന്നൊക്കെ.

 അമ്മേ നിങ്ങള്‍ എവിടെയാണ്‌ - articles,features - Mathrubhumi Eves

Tuesday, November 29, 2011

ദേഷ്യത്തിനുപിന്നിലെ മന:ശാസ്ത്രം - ഡോ.ആല്‍ബി ഏലിയാസ്‌



ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. ജീവിതത്തില്‍ ഒരിക്കലും ദേഷ്യം പ്രകടിപ്പിക്കാത്തവര്‍ വിരളമാണ്. ദേഷ്യം അടിസ്ഥാനപരമായി ജീവി വര്‍ഗങ്ങളുടെ നിലനില്‍പ്പിന്റെ വികാരമാണ്. നിലനില്‍പ്പിന്റെ നേരെയുള്ള ഭീഷണികളോട് മനുഷ്യരുള്‍പ്പെടെയുള്ളവ മൂന്നുതരത്തിലാണ് പ്രതികരിക്കുന്നത്. ഒന്ന് ഏറ്റുമുട്ടുക (Fight) രണ്ട് ഭയപ്പെട്ട് മാറിനില്‍ക്കുക (Fright) മൂന്ന് ഭീഷണികളില്‍ നിന്നും പറന്നകലുക (Flight). ഇതില്‍ ഭീഷണികളോട് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അതിന് ശക്തി നിലനില്‍ക്കുന്നതിനു വേണ്ടിയുള്ള വികാരമാണ് ദേഷ്യം. പരിണാമപരമായി നോക്കിയാല്‍ മസ്തിഷ്‌കത്തിന്റെ 'ലിംബിക്' എന്നു പേരുള്ള ദളങ്ങളില്‍ നിന്നാണ് ദേഷ്യം ഉത്ഭവിക്കുന്നത്. പരിണാമ ശ്രേണിയില്‍ മനുഷ്യനു താഴെയുള്ള മൃഗങ്ങളില്‍ ലിംബിക് ദളങ്ങളുണ്ട്.

എന്നാല്‍ അമിതമായാലോ അല്ലെങ്കില്‍ അനവസരത്തിലോ ദേഷ്യം പോലെ ഹാനികരവും വര്‍ജ്ജ്യവുമായ വികാരം വേറെയുണ്ടെന്ന് തോന്നുന്നില്ല. 'ക്രോധം നാശ ഹേതു' എന്നാണല്ലോ കവി വചനം. ഭാഗ്യമെന്നു പറയട്ടെ മറ്റു മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേഷ്യത്തെ മിതപ്പെടുത്താനും, പരിഷ്‌കരിക്കാനും മനുഷ്യനു സാധിക്കും. ലിംബിക് ദളങ്ങളെ നിയന്ത്രിക്കുന്ന ഫേണ്ടല്‍ ദളങ്ങള്‍ മനുഷ്യ മസ്തിഷ്‌കത്തിനുള്ളതുകൊണ്ട് മനുഷ്യര്‍ക്ക് ഇത് സാധിക്കുന്നത്. ഫേണ്ടല്‍ ദളങ്ങള്‍ പ്രവര്‍ത്തന സജ്ജമായാല്‍ ദേഷ്യം നിയന്ത്രണത്തിലാകും, അത് മരവിച്ചു പൊയാല്‍ ദേഷ്യം ആളിക്കത്തിയെന്നിരിക്കും. മനുഷ്യരുടെ പരിഷ്‌കത സ്വഭാവം സാധ്യമാക്കുന്നത് ഫേണ്ടല്‍ ദളങ്ങളുടെ, കൃത്യമായി പറഞ്ഞാല്‍ പൂര്‍വ്വ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം മൂലമാണ്. എന്നാല്‍ ഫേണ്ടല്‍ ദളങ്ങളുടെ പ്രവര്‍ത്തനം ഓരോ മനുഷ്യനിലും ഓരോ തോതിലായിരിക്കും. ഒരു മനുഷ്യനില്‍ത്തന്നെ പല സമയത്തും പല തോതിലായിരിക്കും. ഇതിനനുസരിച്ച് ദേഷ്യത്തിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും.





 Mental Health ദേഷ്യത്തിനുപിന്നിലെ മന:ശാസ്ത്രം - Mathrubhumi Health

Monday, November 14, 2011

അനഘയെ പീഡിപ്പിച്ചതാര്? സത്യം ആരുപറയും?


കവിയൂരിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയെയും ഭാര്യ ശോഭനയെയും മക്കളായ അനഘയെയും അഖിലയെയും അക്ഷയെയും ദുരൂഹ സാഹചര്യത്തില്‍ തിരുവല്ലയിലുള്ള അവരുടെ വീട്ടില്‍ 2004-ല്‍ കൂട്ട ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത് കേരള സമൂഹം മറക്കാന്‍ ഇടയില്ല. അനഘ എന്ന പതിനാലുകാരിയെ പല ഉന്നതരും പീഡിപ്പിച്ചുവെന്നും കിളിരൂരിലെ ശാരിയെ പീഡിപ്പിച്ച കേസ് കത്തിനില്‍‌ക്കുന്നതിനാല്‍ അനഘ പീഡിപ്പിക്കപ്പെട്ട കഥ പുറത്തുവരുമെന്ന് ഭയന്നാണ് നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യയെ അഭയം പ്രാപിച്ചതെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

എന്തായാലും, കേസ് വീണ്ടും പൊങ്ങിയിരിക്കുകയാണ്. അനഘയെ സമുന്നതനായ ഒരു സിപിഎം നേതാവും രണ്ട് മന്ത്രിപുത്രന്മാരും പീഡിപ്പിച്ചുവെന്ന് കുറ്റാന്വേഷണ വാരികയായ ക്രൈമിന്റെ ചീഫ്‌ എഡിറ്റര്‍ ടിപി നന്ദകുമാര്‍ സി‌ബി‌ഐക്ക് മൊഴി നല്‍‌കിയതായിട്ടാണ് അറിയുന്നത്. അനഘയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കാഴ്ചവച്ചതിന്റെ തെളിവുകള്‍ അടങ്ങിയ സിഡിയും സിബിഐക്ക് കൈമാറിയതായും അറിയുന്നു.




Bineesh Kodiyeri, ma Baby, Anagha, Kaviyoor | അനഘയെ പീഡിപ്പിച്ചതാര്? സത്യം ആരുപറയും?

Saturday, November 5, 2011

ദാമ്പത്യം 40 വര്‍ഷം, അമ്മയായത് അറുപതില്‍!


PRO
ഷഷ്ടിപൂര്‍ത്തിയെന്നാല്‍ അമ്മൂമ്മ പ്രായമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, അറുപതാം വയസ്സിലും ആദ്യത്തെ കണ്‍‌മണിക്ക് ജന്‍‌മം നല്‍കാന്‍ കഴിയുമെന്ന് പളനിയിലെ ഒരു വനിത തെളിയിച്ചു!

തമിഴ്നാട്ടിലെ പളനി സ്വദേശികളായ സരസ്വതി (60) ലിംഗേശ്വരന്‍ (66) ദമ്പതികള്‍ക്കാണ് ജീവിത സായാഹ്നമെന്ന് വിശേഷിപ്പിക്കാവുന്ന പ്രായത്തില്‍ സന്താന സൌഭാഗ്യമുണ്ടായത്. ജൂലൈ 28 ന് ആണ് നാല്‍പ്പത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ സരസ്വതി ‘ശബരിവേലന്‍’ എന്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

സന്താനഭാഗ്യമില്ലായ്മ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല എന്ന് സരസ്വതി പറയുന്നു. എന്നാല്‍, പൊതുജനങ്ങളുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാതെ ഒരു ഘട്ടത്തില്‍ വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടിയതായും ഈ അറുപതുകാരി അമ്മ പറയുന്നു.



Saraswati became mother at 60! | ദാമ്പത്യം 40 വര്‍ഷം, അമ്മയായത് അറുപതില്‍!

Monday, October 31, 2011

കറുകറുത്തൊരു പെണ്ണാണ്‌, കടഞ്ഞെടുത്തൊരു...


മുല്ലനേഴി Mullanezhi
PRO


കറുകറുത്തൊരു പെണ്ണാണ്‌
കടഞ്ഞെടുത്തൊരു മെയ്യാണ്‌
കാടിന്റെയോമന മോളാണ്‌
ഞാവല്‍പ്പഴത്തിന്റെ ചേലാണ്‌...

മുല്ലനേഴിക്ക് മലയാള സിനിമാഗാന രംഗത്ത് സ്ഥിരപ്രതിഷ്ഠ ലഭിക്കാന്‍ ‘ഞാവല്‍പ്പഴങ്ങള്‍’ എന്ന സിനിമയ്ക്ക് വേണ്ടി എഴുതിയ ഈ വരികള്‍ മാത്രം മതിയാകും. അപ്രതീക്ഷിതമായാണ് ഈ ഗാനം രചിക്കാന്‍ അവസരം ലഭിച്ചതെന്ന് ഈ ലേഖകനോട് മുല്ലനേഴി പറയുകയുണ്ടായിട്ടുണ്ട്. ഒരു അഞ്ചുവര്‍ഷം മുമ്പ് മുല്ലനേഴി എന്നോട് പങ്കുവച്ച ഈ കഥ, ദുഃഖശോകമായ ഈ അവസരത്തില്‍, ഞാന്‍ ഓര്‍മിക്കട്ടെ.


Mullanezhi's Interview by Dinesh Vellattenjur | കറുകറുത്തൊരു പെണ്ണാണ്‌, കടഞ്ഞെടുത്തൊരു...