Saturday, March 20, 2010

അറുപതാം രംഗം

നാടകവേദിയുടെ ചൈതന്യം ശിരസിലേറ്റിയ ഒരു നാടകകാരനുണ്ട് കാലടിക്കടുത്തു ശ്രീമൂലനഗരത്ത്. മുഖവുരയുടെ ആവശ്യമില്ല. കാവി മുണ്ടും കാവി ജുബ്ബയും ധരിച്ച് സാംസ്കാരിക ലോകത്തു സ്വന്തം ഡ്രസ് കോഡ് നിശ്ചയിച്ച എഴുത്തുകാരന്‍. സന്ധ്യകളേ യാത്ര മുതല്‍ അധികാരി വരെയുള്ള നാടകങ്ങള്‍ എഴുതിയ ശ്രീമൂലനഗരം മോഹന് ഷഷ്ടിപൂര്‍ത്തിയുടെ നിറവ്.


മുപ്പത്തിമൂന്നു നാടകങ്ങള്‍... അഞ്ചു തിരക്കഥകള്‍... പന്ത്രണ്ട് നാടക ട്രൂപ്പുകളിലായി ആയിരത്തഞ്ഞൂറിലേറെ അരങ്ങില്‍, അഭിനയിച്ച വേഷങ്ങള്‍ നിരവധി..എം. ടി. വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരി, തീര്‍ത്ഥാടനം തുടങ്ങിയ മികച്ച ഒരു പിടി ചിത്രങ്ങളുടെ പിന്നണിയില്‍...മോഹന്‍റെ കലാജീവിതത്തിനു രംഗപടങ്ങള്‍ ഏറെ.


കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം


















http://www.keralaonlive.com/news.asp?ct=44

പാടി, പയറ്റി മലയാളത്തിലേക്ക്‌

എന്‍ജിനീയറിങ് ഡിസ്റ്റിങ്ഷനോടെ പാസ്സായി. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ 'പ്ലേസ്‌മെന്റ് ടെസ്റ്റു'കള്‍ എഴുതുമ്പോള്‍ ചൈത്ര രണ്ടാമതൊന്ന് ചിന്തിച്ചു. 'ദൈവമേ, ഇതുതന്നെയാണോ എനിക്കു വേണ്ടത്?'. 'അല്ല' എന്നു പറഞ്ഞ മനസ്സിനെ അനുഗമിച്ച ചൈത്രയ്ക്ക് തിരഞ്ഞെടുത്ത വഴിയെക്കുറിച്ച് പിന്നീട് ദുഃഖിക്കേണ്ടിവന്നില്ല. കന്നട ചലച്ചിത്ര ലോകത്ത് വിജയങ്ങള്‍ കൊയ്ത് ഒറിയ, മറാത്തി, തെലുങ്ക് തുടങ്ങി ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും കഴിവു തെളിയിച്ച്, മലയാളത്തിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു യുവഗായിക എച്ച്.ജി. ചൈത്ര.

ഇരട്ട സഹോദരന്‍ ചൈതന്യയോടൊപ്പം നാനൂറിലേറെ വേദികളില്‍ 'ബാംഗ്ലൂര്‍ റ്റ്വിന്‍സ്' എന്ന പേരില്‍ ഭജനുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട് ചൈത്ര. തൃശ്ശൂരിലെ രവി റെക്കോഡിങ് സ്റ്റുഡിയോയില്‍, പേരിട്ടിട്ടില്ലാത്ത മലയാള ചിത്രത്തിനായി പാടാനെത്തിയതായിരുന്നു അവര്‍.

Mathrubhumi Eves - success,articles,പാടി, പയറ്റി മലയാളത്തിലേക്ക്‌

സ്വന്തം കഥയറിയാന്‍ 12കാരി വിവാഹമോചിത

നുജൂദ് അലി എന്ന 12 കാരിക്ക് ചരിത്രത്തില്‍ സ്ഥാനമുണ്ട്. ആദ്യമായി വിവാഹ മോചനം നേടിയ യെമനി പെണ്‍കുട്ടി എന്ന നിലയ്ക്ക്. ഇപ്പോള്‍ തന്റെ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ പുസ്തകം വായിക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് നുജൂദ്.

‘ഞാന്‍ നുജൂദ്, വയസ്സ് 10, വിവാഹമോചിത’ എന്ന തക്കെട്ടില്‍ നുജൂദിന്റെ ജീവചരിത്രം യു എസില്‍ പ്രകാശനം ചെയ്തത് ഈ മാസമായിരുന്നു. ഇംഗ്ലീഷ് അറിയാത്തതിനാല്‍, പുസ്തകത്തില്‍ എന്താണെന്ന് അറിയാതെ ദു:ഖിച്ച നുജൂദ് ഇപ്പോള്‍ സന്തോഷത്തിലാണ്. ഉടന്‍ തന്നെ പുസ്തകത്തിന്റെ അറബിക് പതിപ്പ് പുറത്തിറങ്ങുമെന്ന് പ്രസാധകര്‍ ഉറപ്പ് നല്‍കിയതാണ് സന്തോഷത്തിനു കാരണം.

നുജൂദിന്റെ അനുഭവം 19 ഭാഷകളില്‍ പുറത്തിറക്കാനാണ് പ്രസാധകരുടെ തീരുമാനം. ആദ്യ പതിപ്പ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലാണ് പുറത്തിറങ്ങിയത്.

nujood ali,memoir,12 yr divorcee | സ്വന്തം കഥയറിയാന്‍ 12കാരി വിവാഹമോചിത

വിസ്മയങ്ങളുടെ കാനനക്കാഴ്ചകളൊരുക്കി വയനാട്‌

കൃത്രിമങ്ങളുടെ കലര്‍പ്പില്ല, വയനാടിന്റെ ഹരിതഭംഗിയെ ഇങ്ങനെ വിശേഷിപ്പിക്കാം. അത് ആസ്വദിക്കാനാണ് ഇങ്ങോട്ട് സഞ്ചാരികള്‍ ഒഴുകുന്നത്. മഴയുടെ ആരവം അടങ്ങിയതോടെ മറുനാടന്‍ വിനോദസഞ്ചാരികളുടെ വയനാടന്‍ യാത്രകള്‍ തുടങ്ങുകയായി. കാനനക്കാഴ്ചകളും വന്യജീവിസങ്കേതങ്ങളും പിന്നിട്ട് ചരിത്രസ്മാരകങ്ങളിലേക്കും ജല ടൂറിസത്തിലേക്കുമാണ് യാത്ര.

ആഭ്യന്തരസഞ്ചാരികള്‍ മുതല്‍ വിദേശ ടൂറിസ്റ്റുകള്‍വരെ വയനാടിന്റെ ഖ്യാതിയറിഞ്ഞ് യാത്ര നിശ്ചയിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളെക്കാളും ഇരുപത് ശതമാനം വര്‍ധന വിനോദസഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ തവണ വയനാട് രേഖപ്പെടുത്തിയിട്ടുണ്ട്.

കര്‍ണാടകയില്‍നിന്ന് അവധിദിനങ്ങളില്‍ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നു. വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതങ്ങള്‍ കാണാനാണ് സഞ്ചാരികളുടെ നീണ്ടനിര. മാന്‍കൂട്ടങ്ങളെയും കാട്ടാനകളെയും അടുത്തുകാണാന്‍ കഴിയുന്ന കാനനയാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുന്നു.







Mathrubhumi