Wednesday, May 5, 2010

റാണിചന്ദ്ര-നോവിക്കുന്ന ഒരോര്‍മ്മ

മലയാള സിനിമയുടെ നിത്യദുരന്തങ്ങളിലൊന്നാണ് റാണിചന്ദ്ര. പ്രേക്ഷകമനസുകളിലെ മായാത്ത ഓര്‍മകളില്‍ കളങ്കമേശാത്ത ഒരു അന്യാദൃശ പുഞ്ചിരിയുടെ പ്രസാദാത്മകത.

"മിസ് കൊച്ചി'യായി പിന്നീട് മലയാള സിനിമയില്‍ നായികയും ഉപനായികയുമായി നിറഞ്ഞുനിന്ന മുഖം. രാജീവ്നാഥിന്‍റെ "തണല്‍' എന്ന ഒറ്റച്ചിത്രം മതി റാണിയെ മലയാള സിനിമ എന്നും ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍.

കെ ജി ജോര്‍ജ്ജിന്‍റെ സ്വപ്നാടനം റാണി ചന്ദ്രക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു.

1976 ഒക് റ്റോബര്‍ 12 . അതൊരു അഭിശപ്ത ദിവസമായി മലയാള സിനിമയ്ക്ക്. അന്ന് മുംബൈയില്‍ നിന്നു മദ്രാസിനു പറന്നുയര്‍ന്ന വി മാനം കടലില്‍ ചാരമായി കത്തിയമര്‍ന്നപ്പോള്‍ ഒപ്പം കരിഞ്ഞ ജീവിതങ്ങളിലൊന്ന്, നൃത്തത്തെ പ്രണിയിച്ച റാണിയുടേതുമാണ്; റാണി യുടെ അടങ്ങാത്ത കിനാവുകളാണ്.

ഞടുക്കുന്ന ഒരു താരദുരന്തത്തിന്‍റെ രക്തസാക്ഷിയായി തീര്‍ന്ന കലാകാരിയാണ് റാണിചന്ദ്ര. മറ്റുള്ളവര്‍ക്കു വെളിച്ചം പകരാന്‍ എരിഞ്ഞു തീരുന്ന മെഴുകുതിരി പോലെ,കുടുംബത്തിന്‍റെ നിലനില്‍പ്പിനും രക്ഷയ്ക്കുമായി എരിഞ്ഞുതീര്‍ന്ന റാണിയുടെ ജീവിതം വീട്ടിലെ മിക്ക അംഗങ്ങളോടുമൊപ്പം ആകാശത്തില്‍് എരിഞ്ഞടങ്ങുകയായിരുന്നു. മൂന്നു സഹോദരികളും അമ്മയും ഒപ്പം വിമാനത്തോടൊപ്പം അഗ്നി ക്കിരയാകുകയാണുണ്ടായത്.

റാണിചന്ദ്ര-നോവിക്കുന്ന ഒരോര്‍മ്മ

കാക്കശ്ശേരി ഭട്ടതിരി

കോഴിക്കോട്ടെ രേവതി പട്ടത്താനം പണ്ഡിത സഭയില്‍ മഹാ പണ്ഡിതനായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികളെ മത്സരത്തില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ച് യുവ ബ്രാഹ്മണനായിരുന്നു കാക്കശ്ശേരി ഭട്ടതിരി. ഗുരുവായൂരിനടുത്തുള്ള മുക്കൂട്ടുതലയായിരുന്നു സ്വദേശം കൊല്ലവര്‍ഷം 600 നും 700 ഇടക്കായിരുന്നു ജീവിത കാലം.

കാക്കശ്ശേരി ഭട്ടതിരി ഗര്‍ഭശ്രീമാന്‍ ആയിരുന്നു എന്നും പറയാം. 

ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ വഴിതേടി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് ഗുരുവായൂരില്‍ തമ്പടിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ മുക്കൂട്ടുതലയിലെ ഒരു അന്തര്‍ജ്ജനത്തിന് ഗര്‍ഭശങ്കയുണ്ട് എന്നറിഞ്ഞ് അവിടെച്ചെന്ന് ബാല എന്ന ദിവ്യമന്ത്രം കൊണ്ട് വെണ്ണ ജപിച്ച് പ്രസവിക്കുന്നതു വരെ ആ അന്തര്‍ജ്ജനത്തിനു നല്‍കി. അവര്‍ പ്രസവിച്ച ഉണ്ണിയാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരില്‍ പ്രസിദ്ധനായത്. 

ദിവസേന കാണുന്ന കാക്കകളെ പോലും തിരിച്ചറിയാന്‍ കുട്ടിക്കാലത്തേ ഈ ഭട്ടതിരിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരു പോലും വന്നതെന്ന് ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നത്. 

മൂന്നാം വയസില്‍ എഴുത്തിനിരുത്തി അഞ്ചാം വയസ്സില്‍ ഉപനയനം ചെയ്ത ഭട്ടതിരി ചെറുപ്പം മുതലേ ബുദ്ധിരാക്ഷസനായിരുന്നു. സമാവര്‍ത്തനം കഴിയും മുമ്പ് തന്നെ അദ്ദേഹം സര്‍വ്വജ്ഞനും വാഗ്മിയും യുക്തിമാനുമായിത്തീര്‍ന്നു

വെയിലേറ്റു വാടാതിരിക്കാന്‍ നീല

വെയിലേറ്റാല്‍ വാടിത്തളരാത്തവര്‍ ആരുമുണ്ടാവില്ല. സൂര്യനില്‍ നിന്നുള്ള ചൂടിനെക്കാള്‍ അള്‍ട്രാവയലറ്റ് വികിരണമാണ് നമ്മെ വലയ്ക്കുന്നത്. ഇത്തരം തീവ്ര വികിരിണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ഗവേഷകര്‍ പുതിയൊരു രക്ഷാകവചം കണ്ടെത്തിയിട്ടുണ്ട്.

ചില നിറങ്ങള്‍ നമ്മെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ഒരു കൂട്ടം സ്പാനിഷ് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. അതായത്, കടും നീലയോ ചുവപ്പോ നിറങ്ങളിലുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ സൂര്യ പ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ മറ്റു നിറങ്ങളെക്കാള്‍ കൂടുതല്‍ ഫലപ്രദമായി ആഗിരണം ചെയ്യുമത്രേ.

വസ്ത്രങ്ങളുടെ നിറം അനുസരിച്ചായിരിക്കും അവ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമുക്ക് സംരക്ഷണം നല്‍കുക എന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാല്‍, നിറങ്ങള്‍ എത്തരത്തില്‍ പ്രവര്‍ത്തിച്ചാണ് അള്‍ട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യുന്നത് എന്ന് ഇന്നും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

നീല, ചുവപ്പ്, മഞ്ഞ എന്നീ മൂന്ന് നിറങ്ങളുടെ വിവിധ ഷേഡുകളാണ് പഠനവിധേയമാക്കിയത്. ഇതില്‍, കടുത്ത നിറമുള്ള സാമ്പിളുകള്‍ അള്‍ട്രാവയലറ്റ് രശ്മികളെ കൂടുതല്‍ ആഗിരണം ചെയ്യുന്നതായി കണ്ടെത്തി. അള്‍ട്രാവയലറ്റ് രശ്മികളെ ഏറ്റവും കൂടുതല്‍ ആഗിരണം ചെയ്തത് കടും നീല നിറമാണ്. ഏറ്റവും കുറവ് ആവട്ടെ മഞ്ഞയും.

അള്‍ട്രാവയലറ്റ് രശ്മികള്‍ അമിതമായി ഏല്‍ക്കുന്നത് കാഴ്ചയ്ക്ക് തകരാറുകള്‍ ഉണ്ടാക്കുകയും ത്വക് ക്യാന്‍സര്‍ രോഗത്തിനു കാരണമാവുകയും ചെയ്യുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Deep bue will protect from UV | വെയിലേറ്റു വാടാതിരിക്കാന്‍ നീല

നാട്ടിടവഴികളിലേക്കുള്ള മടക്കം



PROPRO
ആമുഖങ്ങള്‍ ആവശ്യമില്ലാത്ത എഴുത്തുകാരനാണ് എം ടി. കഥാകാരനായും നോവലിസ്റ്റായും തിരക്കഥാകൃത്താ‍യും ഈ മനുഷ്യന്‍ മലയാളിയുടെ സര്‍ഗലോകത്ത് നിരന്തരമായി ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ, മലയാളി ഏറ്റവും കൂടുതല്‍ ആവര്‍ത്തി വായിച്ചിട്ടുള്ളതും എം ടി യുടെ കൃതികള്‍ തന്നെയാകാം. അലയടിക്കുന്ന സാഗരത്തെ ഒരു മുത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തുന്ന കൈത്തഴക്കമാണ്, ലാവണ്യമാണ് എം ടിയെ മലയാളത്തിന്റെ പ്രിയ കഥാ‍കാരനാക്കി മാറ്റിയത്.

അറിയാത്ത മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളയാണ് തനിക്ക് ഏറെ പ്രിയം എന്ന് എം ടി ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. എം ടി കഥകളിലൂടെ കടന്ന് പോകുമ്പോള്‍ അനുവാചകര്‍ അനുഭവിക്കുന്നതും അതുതന്നെയാണ്. ജീവിതത്തിന്‍റെ ശ്ലഥ നിലീമകളില്‍ വായനക്കാരന്‍ അനുഭവിക്കാത്ത അല്ലെങ്കില്‍ അവന് പരിചിതമല്ലാത്ത സന്ദര്‍ഭങ്ങളും, വികാരങ്ങളും, സങ്കീര്‍ണ്ണതകളും എം ടിയുടെ കഥകളില്‍ അവതീര്‍ണ്ണമാകുന്നില്ല. 

ഭാഷയുടെ നനുത്ത സ്‌പര്‍ശത്തിലൂടെ എം ടി കഥ പറയുമ്പോള്‍ നിളയുടെ ആര്‍ദ്രതകള്‍ വായനക്കാരന്‍റെ ബോധാബോധങ്ങളിലേക്കും പടര്‍ന്നിറങ്ങുന്നു. ആധുനികന്‍റെ പടച്ചട്ട എം ടി യുടെ മേല്‍ ചാര്‍ത്തിക്കൊടുക്കാമെങ്കിലും ആത്യന്തികമായി കാല്‌പനികതയുടെ നിലപാടുതറകളിലാണ് അദ്ദേഹം നിലയുറപ്പിക്കുന്നത്.

ജീവല്‍ സാഹിത്യം അതിന്‍റെ അവസാ‍ന ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് എം ടി സാഹിത്യലോകത്ത് ചുവടുറപ്പിക്കുന്നത്. സാഹിത്യത്തിന്‍റെ സാമൂഹിക വശങ്ങള്‍ മാത്രം പ്രതിപാദിക്കുകയും അത്തരത്തിലുള്ളത് മാത്രമേ സാഹിത്യമാകൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു അത്. വ്യക്തി ജീവിതത്തിന്‍റെ താളപ്പിഴകളും, ഒറ്റപ്പെട്ടുപോകുന്ന, പരാജിതനായി വേദിയില്‍ തലതാഴ്‌ത്തി 

സരോജിനി ടീച്ചര്‍ - രണ്ടുപാട്ടിന്‍റെ റെക്കോഡ്


Sarojini Teacher
WDWD
മലയാള സിനിമയിലെ ആദ്യത്തെ പിന്നണിഗായിക തൃപ്പൂണിത്തുറ സ്വദേശിനിയായ സരോജിനി ടീച്ചറാണ്. മലയാളത്തിന്‍റെ ആറാമത്തെ ചിത്രമായി 1948ല്‍ പുറത്തിറങ്ങിയ "നിര്‍മ്മല'യില്‍ രണ്ടു പാട്ടുകളാണ് സരോജിനി ടീച്ചര്‍ പാടിയത്. അന്നുവരെ മലയാളത്തില്‍ അഭിനേതാക്കള്‍ തന്നെ പാടി അഭിനയിക്കുകയായിരുന്നു പതിവ്.

ആദ്യകാല ചിത്രങ്ങളില്‍ വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദ ചിത്രങ്ങളായിരുന്നു. മൂന്നാമത്തെയും ആദ്യത്തെ ശബ്ദചിത്രവുമായ "ബാലനി'ല്‍ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് ജ്ഞാനാംബികയും പ്രഹ്ളാദയും പുറത്തുവന്നു. 24 ഗാനങ്ങളുമായി റിലീസ് ചെയ്ത ജ്ഞാനാംബികയുടെ റെക്കോഡ് മലയാളത്തില്‍ ഇന്നുവരെ മറികടക്കപ്പെട്ടിട്ടില്ല.

"കരുണാകര പീതാംബര ഗോപാല ബാല', "അയേകൃത ഭജനം' എന്നീ കാവ്യശകലങ്ങളാണ് നിര്‍മ്മലയില്‍ സരോജിനി ടീച്ചര്‍ പാടിയത്. നിര്‍മ്മലയിലൂടെയാണ് ഗായിക പി. ലീലയും പിന്നണി ഗാന രംഗത്തെത്തിയത്.

ആദ്യത്തെ പിന്നണി ഗായകന്‍റെ ഉദയവും നിര്‍മ്മലയിലൂടെയായിരുന്നു. നിര്‍മ്മലയില്‍ ഇവളോ നിര്‍മ്മല എന്ന ഗാനം ആലപിച്ച ടി.കെ. ഗോവിന്ദ റാവുവാണ് മലയാളത്തിലെ ആദ്യ പിന്നണി ഗായകന്‍.

നിര്‍മ്മലയിലെ ഗാനങ്ങള്‍ രചിച്ചത് മഹാകവി ജി. ശങ്കരകുറുപ്പും സംഗീത സംവിധാനം പി.എസ്. ദിവാകര്‍, പി.കെ. വാര്യര്‍ എന്നിവരുമായിരുന്നു. ഈ ഒറ്റച്ചിത്രത്തില്‍ മാത്രമേ ടീച്ചര്‍ പാടിയിട്ടുള്ളൂ.

സരോജിനി ടീച്ചര്‍ - രണ്ടുപാട്ടിന്‍റെ റെക്കോഡ്

മീര അസ്വസ്ഥത സൃഷ്ടിച്ചു: സിന്ധു ലോഹിതദാസ്




PRO
തനിക്കും ലോഹിതദാസിനും മീരാ ജാസ്മിന്‍ അസ്വസ്ഥത സൃഷ്ടിച്ചതായി ലോഹിയുടെ ഭാര്യ സിന്ധു ലോഹിതദാസ്. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്. പക്വതയെത്താത്ത ഒരു പെണ്‍കുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങള്‍ക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തില്‍ വിലയിരുത്തുന്നു.

മീരാ ജാസ്മിനെ നായികയാക്കി തുടര്‍ച്ചയായി നാലു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് സത്യന്‍ അന്തിക്കാട്. ലോഹിതദാസിനെതിരായി ഉണ്ടായ ആരോപണങ്ങള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെണ്‍കുട്ടിയാണ് മീരാ ജാസ്മിന്‍. പക്വതയെത്താത്ത ഒരു പെണ്‍‌കുട്ടിയുടെ കൈയില്‍ ധാരാളം പണം വന്നുചേര്‍ന്നാല്‍ എന്തുണ്ടാകും? അവള്‍ അത് വീട്ടുകാര്‍ക്ക് നല്‍കിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോള്‍ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോണ്‍‌വിളികളും ചര്‍ച്ചകളും കൂടിവന്നപ്പോല്‍ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് - സിന്ധു ലോഹിതദാസ് വ്യക്തമാക്കി.

ലോഹിയുടെ മരണശേഷം ദിലീപ് ഒഴികെ സിനിമാരംഗത്തുള്ള മറ്റാരും തങ്ങളെ സഹായിച്ചില്ലെന്ന് സിന്ധു പറഞ്ഞു. എല്ലാവരും സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. അതിനിടയില്‍ ലോഹിതദാസിന്‍റെ കുടുംബത്തിന്‍റെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കാണ് സമയം? ദിലീപ് ഒഴികെ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദിലീപ് എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കും. സാമ്പത്തികമായും സഹായിച്ചു - സിന്ധു പറഞ്ഞു.

PRO


‘ചക്രം’ എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നെങ്കില്‍ ലോഹിതദാസിന് ഇങ്ങനെ ഒരു അന്ത്യം സംഭവിക്കില്ലായിരുന്നു എന്ന് സിന്ധു പറയുന്നു. ചിലര്‍ മോഹന്‍ലാലിനെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അദ്ദേഹം ചക്രത്തില്‍ നിന്ന് പിന്‍‌മാറിയത്. കുടുംബത്തിന്‍റെ പ്രാരാബ്‌ധങ്ങള്‍ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ ഒരു മനുഷ്യനാണ് ചക്രത്തിലെ നായകന്‍. തുടക്കക്കാരനായ പൃഥ്വിരാജ് ആ വേഷം ഭംഗിയായി അവതരിപ്പിച്ചെങ്കിലും ഒരു വിശ്വാസ്യത പ്രേക്ഷകര്‍ക്ക് തോന്നിയില്ല. മോഹന്‍ലാല്‍ ആ വേഷം ചെയ്തിരുന്നെങ്കില്‍ ചക്രം വലിയ വിജയമായി മാറുമായിരുന്നു - സിന്ധു പറയുന്നു.