Wednesday, May 5, 2010

കാക്കശ്ശേരി ഭട്ടതിരി

കോഴിക്കോട്ടെ രേവതി പട്ടത്താനം പണ്ഡിത സഭയില്‍ മഹാ പണ്ഡിതനായിരുന്ന ഉദ്ദണ്ഡ ശാസ്ത്രികളെ മത്സരത്തില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ച് യുവ ബ്രാഹ്മണനായിരുന്നു കാക്കശ്ശേരി ഭട്ടതിരി. ഗുരുവായൂരിനടുത്തുള്ള മുക്കൂട്ടുതലയായിരുന്നു സ്വദേശം കൊല്ലവര്‍ഷം 600 നും 700 ഇടക്കായിരുന്നു ജീവിത കാലം.

കാക്കശ്ശേരി ഭട്ടതിരി ഗര്‍ഭശ്രീമാന്‍ ആയിരുന്നു എന്നും പറയാം. 

ഉദ്ദണ്ഡ ശാസ്ത്രികളെ തോല്‍പ്പിക്കാന്‍ വഴിതേടി ഗുരുവായൂരപ്പനെ പ്രാര്‍ത്ഥിച്ച് ഗുരുവായൂരില്‍ തമ്പടിച്ചിരുന്ന മലയാള ബ്രാഹ്മണര്‍ മുക്കൂട്ടുതലയിലെ ഒരു അന്തര്‍ജ്ജനത്തിന് ഗര്‍ഭശങ്കയുണ്ട് എന്നറിഞ്ഞ് അവിടെച്ചെന്ന് ബാല എന്ന ദിവ്യമന്ത്രം കൊണ്ട് വെണ്ണ ജപിച്ച് പ്രസവിക്കുന്നതു വരെ ആ അന്തര്‍ജ്ജനത്തിനു നല്‍കി. അവര്‍ പ്രസവിച്ച ഉണ്ണിയാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരില്‍ പ്രസിദ്ധനായത്. 

ദിവസേന കാണുന്ന കാക്കകളെ പോലും തിരിച്ചറിയാന്‍ കുട്ടിക്കാലത്തേ ഈ ഭട്ടതിരിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് കാക്കശ്ശേരി ഭട്ടതിരി എന്ന പേരു പോലും വന്നതെന്ന് ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി പറയുന്നത്. 

മൂന്നാം വയസില്‍ എഴുത്തിനിരുത്തി അഞ്ചാം വയസ്സില്‍ ഉപനയനം ചെയ്ത ഭട്ടതിരി ചെറുപ്പം മുതലേ ബുദ്ധിരാക്ഷസനായിരുന്നു. സമാവര്‍ത്തനം കഴിയും മുമ്പ് തന്നെ അദ്ദേഹം സര്‍വ്വജ്ഞനും വാഗ്മിയും യുക്തിമാനുമായിത്തീര്‍ന്നു

No comments: