Wednesday, June 2, 2010

സ്റ്റാമിന കുറവാണെന്നോ....ബീറ്റ്റൂട്ട് സഹായിക്കും

മുപ്പത്തഞ്ചിനു മേലെ പ്രായവും അല്‍പ്പം കുടവയറുമായാല്‍ പിന്നെ മിക്കവര്‍ക്കും സ്റ്റാമിനയുടെ കാര്യം തഥൈവ ! രാവിലെ അല്‍പ്പം വ്യായാമമൊക്കെ ആവാമെന്ന് വച്ചാലോ മനസ്സറിഞ്ഞ് വ്യായാമം ചെയ്ത് തുടങ്ങുമ്പോഴേ കിതപ്പ് തുടങ്ങും. ഇനി ഇത്തരത്തില്‍ സ്റ്റാമിന കുറയുന്നവര്‍ വിഷമിക്കേണ്ട എന്നാണ് ഒരു പഠനത്തില്‍ പറയുന്നത്.

എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചുവപ്പന്‍ ബീറ്റ്‌റൂട്ടും സ്റ്റാമിനയുമായുള്ള ബന്ധം വെളിപ്പെട്ടത്. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ചാല്‍ 16 ശതമാനം അധികം വ്യായാമം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠനം നടത്തിയവര്‍ അവകാശപ്പെടുന്നത്.

അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് സഹായിക്കുന്നു. ഇത് ക്ഷീണമില്ലാതെ വ്യായാമം ചെയ്യാനും സ്റ്റാമിന കൂടാനും സഹായകമാവുന്നു. ഇത്തരത്തില്‍ അകത്തേക്ക് എടുക്കുന്ന ഓക്സിജന്റെ അളവ് കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് പോലെ മറ്റൊന്നിനും ആവില്ല എന്നും ഗവേഷകര്‍ പറഞ്ഞുവയ്ക്കുന്നു.

പത്തൊമ്പതിനും മുപ്പത്തിയെട്ടിനും ഇടയിലുള്ള എട്ട് ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കൊടുത്തും അല്ലാതെയും സൈക്കിള്‍ സവാരി അടക്കമുള്ള വിവിധ കായിക വ്യായാമങ്ങളില്‍ പങ്കാളികളാക്കിയുമാണ് നിരീക്ഷണം നടത്തിയത്. ആറ് ദിവസം അടുപ്പിച്ച് വ്യായാ‍മത്തിനു മുമ്പ് 500 മില്ലി ബീറ്റ്‌റൂട്ട് ജ്യൂസ് വീതം കൊടുത്ത ശേഷം നടത്തിയ പരീക്ഷണങ്ങളിലാണ് സ്റ്റാമിന വര്‍ദ്ധിച്ചതായി കണ്ടത്.

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം സംഘത്തിന് 11.25 മിനിറ്റ് കിതപ്പില്ലാതെ സൈക്കിള്‍ സവാരി നടത്താനായി. ഇത് മറ്റ് സാഹചര്യത്തില്‍ സൈക്കിള്‍ സവാരി നടത്തിയതിനെക്കാള്‍ 92 സെക്കന്‍ഡ് അധികമായിരുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം നിശ്ചിത ദൂരം താണ്ടാന്‍ മറ്റ് സാഹചര്യത്തെക്കാള്‍ രണ്ട് ശതമാനം കുറവ് സമയം മാത്രമേ എടുത്തുള്ളൂ എന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചവര്‍ക്ക് രക്തസമ്മര്‍ദ്ദ തോത് താഴ്ന്ന നിലയിലായിരുന്നു എന്നും ഗവേഷകര്‍ പറയുന്നു.

ബീറ്റ്‌‌റൂട്ടിലെ നൈട്രേറ്റ് എപ്രകാരമാണ് ഓക്സിജന്‍ ആവശ്യകത കുറയ്ക്കുന്നത് എന്ന് ഗവേഷകര്‍ക്ക് വ്യക്തമായിട്ടില്ല. എന്നാല്‍, നൈട്രേറ്റ് നൈട്രിക് ഓക്സൈഡായി മാറുന്നതാണ് ഇതിനു സഹായകമാവുന്നത് എന്നാണ് കരുതുന്നത്
http://malayalam.webdunia.com/miscellaneous/health/articles/0908/07/1090807077_1.htm

സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു

മലയാള സാഹിത്യ നഭോമണ്ഡലത്തിലെ ഒരു താരം കൂടി പൊലിഞ്ഞു. സാഹിത്യ സാംസ്കാരിക മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായിരുന്ന കോവിലന്‍ എന്ന കണ്ടാണിശേരി വട്ടോപ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ (87) അന്തരിച്ചു.

ബുധനാഴ്ച വെളുപ്പിന് 2:40 ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വാര്‍ദ്ധജ്യ സഹജമായ അസുഖം കാരണം രോഗശയ്യയിലായിരുന്നു അദ്ദേഹം.

അന്തരിച്ച ശാരദയാണ് ഭാര്യ. രണ്ട് പെണ്മക്കളും ഒരു മകനുമടക്കം മൂന്ന് മക്കളാണ് കോവിലനുള്ളത്.

ഭാഷയുടെ ചതുരവടിവിനപ്പുറം മനുഷ്യ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തുന്ന രചനാശൈലിയായിരുന്നു കോവിലന്റേത്. തോറ്റങ്ങള്‍ എന്ന നോവലിനും (1972) ശകുനം എന്ന കഥാസമാഹാരത്തിനും (1977) കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2006 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ചു,

തോറ്റങ്ങള്‍, ശകുനം, എ മൈനസ് ബി, ഏഴാമെടങ്ങള്‍, താഴ്വരകള്‍, ഹിമാലയം, സുജാത, ഒരിക്കല്‍ മനുഷ്യനായിരുന്നു തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

തൃശൂരിലെ കണ്ടാണിശേരിയില്‍ 1923 ജൂലൈ ഒമ്പതിനാണ് കോവിലന്‍ ജനിച്ചത്. പഠനം പൂര്‍ത്തിയാക്കിയശേഷം 1943 മുതല്‍ 1946 വരെയുള്ള കാലയളവില്‍ റോയല്‍ ഇന്ത്യന്‍ നേവിയിലും 1948-1968 വരെ സൈന്യത്തിലെ സിഗ്നല്‍ വിഭാഗത്തിലും പ്രവര്‍ത്തിച്ചു

Kovilan passes away | സാഹിത്യകാരന്‍ കോവിലന്‍ അന്തരിച്ചു