Thursday, May 6, 2010

മധു തിരിഞ്ഞുനോക്കുമ്പോള്‍




madhu
WDWD
ടി.വി യിലെ സ് ക്രീനില്‍ വല്ലപ്പോഴുമെത്തുന്ന പഴയ സിനിമകളില്‍ തന്‍റെ സ്നേഹിതരെ കാണുമ്പോള്‍ മധു എന്ന മാധവന്‍ നായര്‍ ദു:ഖിക്കുന്നു. ഒരു കുടുംബം പോലെ ഇവരുമൊത്തു കഴിഞ്ഞ നല്ല നാളുകള്‍ ഓര്‍ക്കുന്നു.

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്ര, അപൂര്‍വമായെങ്കിലും ഉണ്ടാവുന്ന വാതില്‍പുറ ചിത്രീകരണങ്ങള്‍, ഒരുമിച്ചുള്ള ഭക്ഷണം, ചില കുശുമ്പുകളും കുന്നായ്മകളും എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു.

ഇന്ന് അവരാരുമില്ല. സത്യന്‍, പ്രേം നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, കൊട്ടാരക്കര, എസ്.പി.പിള്ള, മുതുകുളം, ശങ്കരാടി, മുത്തയ്യ ഇങ്ങനെ പോകുന്നു പഴയ സിനിമാ ചങ്ങാതിമാരുടെ പട്ടിക.

അകാലത്തില്‍ പൊലിഞ്ഞ മിസ് കുമാരിയും രാഗിണിയും വിജയശ്രീയും എല്ലാം മധുവിന് വേദനിക്കുന്ന ഓര്‍മ്മകളാണ്. എന്നാല്‍ ചെമ്മീനിലെ നഷ്ടാനുരാഗത്തിന്‍റെ പ്രതീകമായ ആ പഴയ പരീക്കുട്ടിക്ക് തന്‍റെ കറുത്തമ്മ എന്ന വെളുവെളുത്ത ഷീലയെ തിരിച്ചു കിട്ടിയി. മമ്മൂട്ടിയുടെ തസ്കരവീരന്‍ എന്ന ചിത്രത്തില്‍ വളരെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു

‘ഉജ്ജ്വല’ നികം അഥവാ ഉജ്ജ്വല്‍ നികം


PRO
പേരു പോലെ തന്നെയാണ് തന്‍റെ വാ‍ദവുമെന്ന് ഉജ്ജ്വല്‍ നികം ഒരിക്കല്‍ കൂടി സംശയാതീതമായി തെളിയിച്ചു. മുംബൈ ഭീകരാ‍ക്രമണ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രത്യേക കോടതിയില്‍ ഹാജരാവാന്‍ നിയുക്തനായപ്പോള്‍ ആരുടെയും പുരികം ഉയര്‍ന്നില്ല എന്നത് തന്നെ നികമിന്‍റെ വാദമികവിന്‍റെ നേര്‍ സാക്‍ഷ്യമായിരുന്നു. ഇപ്പോള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അജ്മല്‍ അമീര്‍ കസബെന്ന പാക് തിവ്രവാദിക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുത്ത് നികം ഒരിക്കല്‍ കൂടി രാജ്യത്തിന്‍റെ അഭിമാനമായി.

നികമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കേട്ടാല്‍ ഏത് കൊടും കുറ്റവാളിയും തൂക്കുകയറിലേക്ക് കണ്ണയച്ചു തുടങ്ങുമെന്ന് കോടതിവൃത്തങ്ങളില്‍ ഒരു ചൊല്ലുണ്ട്. ഇപ്പോഴത് ഒരിക്കല്‍ കൂടി ബോധ്യമായി. 1993ലെ മുംബൈ സ്ഫോടനകേസിലും ഗുല്‍‌ഷന്‍ കുമാര്‍ വധക്കേസിലും, പ്രമോദ് മഹാജന്‍ വധക്കേസിലുമെല്ലാം സര്‍ക്കാരിന്‍റെ ഭാഗം വാദിച്ചത് നികമായിരുന്നു.

മുപ്പതു വര്‍ഷത്തെ അഭിഭാഷക ജീവിതത്തില്‍ ദയയുടെ കണിക പോലുമര്‍ഹിക്കാത്ത 613 പ്രതികള്‍ക്ക് നികം ജീവപര്യന്തം വാങ്ങിക്കൊടുത്തപ്പോള്‍ 38 പ്രതികളെ തൂക്കുമരത്തിലേക്ക് അയച്ചു‍. പ്രമാദമാ‍യ ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന്‍റെ ഭാഗം വാദിക്കുന്ന അഭിഭാഷകന്‍റെ ജീവന്‍ വിലപ്പെട്ടതാണെന്ന് സര്‍ക്കാരിനുമറിയാം. അതുകൊണ്ടാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍‌കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നികമിന് സര്‍ക്കാര്‍ അനുവദിച്ചതും.

മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കര്‍ ഇ ത്വൊയ്ബ തീവ്രവാദികള്‍ക്ക്‌ പുറമെ പാക്കിസ്ഥാന്‍ ഭരണകൂടത്തിനും പങ്കുണ്ടെന്ന്‌ നികം കോടതിയില്‍ സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഹാജരാക്കാനും ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക്‌ കോടതിയില്‍ തെളിയിക്കാനും ഉജ്വല്‍ നികമിന്‌ കഴിഞ്ഞു.

പുസ്തകം വാങ്ങണോ, ഗൂഗിളില്‍ പോകാം!


Google Editions
PRO
PRO
മലയാളം അടക്കമുള്ള ഭാഷകളിലെ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വില്‍‌ക്കാനായി ഗൂഗിളിന്റെ ഓണ്‍‌ലൈന്‍ പുസ്തകക്കട വരുന്നു. ലോകത്തെ സാധാരണ പുസ്തകക്കടകള്‍ക്കും ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക്‌ സ്റ്റോര്‍ പോലെയുള്ള ഡിജിറ്റല്‍ വായനാ ഉപകരണങ്ങള്‍ക്കും വന്‍ തിരിച്ചടിയാകും ഗൂഗിളിന്റെ ഓണ്‍‌ലൈന്‍ പുസ്തകക്കടയായ ഗൂഗിള്‍ എഡിഷന്‍സ് എന്ന് കരുതപ്പെടുന്നു. ജൂണ്‍ മാസത്തോടെ ഈ സംവിധാനം നിലവില്‍ വരും.

ഗൂഗിള്‍ അക്കൌണ്ടുള്ള ആര്‍ക്കും ഗൂഗിള്‍ എഡിഷന്‍സില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങിക്കാം. വാങ്ങിയ പുസ്തകങ്ങള്‍ ബ്രൌസറിലൂടെ വായിക്കാവുന്നതാണ്. പുസ്തകത്തിന്റെ വില ആര് നിശ്ചയിക്കുമെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രസാധകരില്‍ നിന്ന് പുസ്തകം വാങ്ങി വില്‍‌പന നടത്തുന്ന ഗൂഗിളാണോ അല്ലെങ്കില്‍ പുസ്തകം വില്‍‌ക്കാനായി നല്‍‌കുന്ന പ്രസാധകരാണോ വില നിശ്ചയിക്കേണ്ടത് എന്നതാണ് ചര്‍ച്ചാ വിഷയം.

“ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക്‌ സ്റ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റ്റോറിലുള്ള പുസ്തകങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതാണ്‌. എന്നാല്‍ ഗൂഗിള്‍ എഡിഷന്‍‌സില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ല. ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ല് സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും” - ഗൂഗിള്‍ വക്താവ്‌ ഗബ്രിയേല്‍ സ്റ്റിക്കര്‍ പറഞ്ഞു.

അമേരിക്കയില്‍ ഇബുക്ക്‌ വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന്‌ 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഗൂഗിള്‍ എഡിഷന്‍സിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക് വരെയും ടാബ്‌ലറ്റ് മുതല്‍ ഡെസ്ക്‌ ടോപ്പ്‌ കമ്പ്യൂട്ടര്‍ വരെയുമുള്ള വ്യത്യസ്ത ഉപകരണങ്ങളില്‍ വായിക്കാനാവും. ഈ മേഖലയിലെ 90 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന ആമസോണിന്റെ വിപണി ഗൂഗിളിന്റെ വരവോടെ 35 ശതമാനമായി ചുരുങ്ങുമെന്നാണ്‌ കരുതുന്നത്‌.

Google plans for killer bookstores | പുസ്തകം വാങ്ങണോ, ഗൂഗിളില്‍ പോകാം!

ബലാത്സംഗശ്രമം; സിപിഎം സഖാവ് അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിന് സിപിഎം സഖാവ് അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയ്യങ്കോട്‌ ബ്രാഞ്ച്‌ സെക്രട്ടറി പേരോട്‌ പനയുള്ളതില്‍ അശോകനെയാണ്‌ (38) നാദാപുരം പോലീസ്‌ അറസ്റ്റുചെയ്തത്‌.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടുത്ത വീട്ടിലെ പെയിന്റിംഗ്‌ ജോലിക്കിടെ അശോകന്‍ പന്ത്രണ്ടുകാരിയായ പെണ്‍‌കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ അടുക്കളയിലായിരുന്ന മാതാവും ഒപ്പം അയല്‍‌വക്കത്തുള്ളവരും ഓടിയെത്തി. ആളുകള്‍ വരുന്നത് കണ്ടതോടെ സഖാവ് മുങ്ങി.

വീട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന് നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം സിഐ പി ബിജുരാജ്‌ കുട്ടിയെ സ്റ്റേഷനില്‍ വിളിപ്പിച്ച്‌ മൊഴിയെടുത്തു. അശോകന്‍ നാടുവിടാന്‍ ഒരുങ്ങുകയാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് വലവിരിച്ചു. ഇതില്‍ അശോകന്‍ കുടുങ്ങുകയും ചെയ്തു.

ഇയ്യങ്കോട്‌ സി‌പി‌എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തോടൊപ്പം നാട്ടിലെ ഒരു വിദ്യാലയത്തിലെ പിടിഎ പ്രസിഡണ്ട് പദവിയും അശോകന്‍ വഹിക്കുന്നുണ്ട്. സംഭവം പുറത്തായതോടെ പിടിഎ പ്രസിഡണ്ട് പദവിയില്‍ നിന്ന് അശോകനെ നീക്കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സി‌പി‌എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തുനിന്നും അശോകന്‍ തെറിക്കുമെന്നാണ് അറിയുന്നത്

CPI(M) branch secretary arrested for rape attempt | ബലാത്സംഗശ്രമം; സിപിഎം സഖാവ് അറസ്റ്റില്‍