Wednesday, January 14, 2009

രവി മേനോന്‍ എന്ന നഷ്ടം

വെബ് ലോകത്തില്‍(ഇപ്പോള്‍ വെബ്ദുനിയ) ഏകദേശം രണ്ടുവര്‍ഷം മുന്‍പ് വന്ന ഈ ലേഖനം ഇവിടെ ചേര്‍ക്കുന്നു.

മലയാളത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാപാത്രങ്ങളെ സമ്മാനിച്ചാന് സിനിമാ നടന്‍ രവി മേനോന്‍ യാത്രയായത്. വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ സമാന്തര ഹിന്ദി സിനിമയില്‍ മികച്ച വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞ നടനായിരുന്നു രവി മേനോന്‍. മലയാളത്തിലും മികച്ച വേഷങ്ങള്‍ ആദ്യകാലത്ത് രവി മേനോന് ലഭിച്ചിരുന്നു.
എന്നാല്‍ പിന്നീടങ്ങോട്ട് മലയാള സിനിമാ ചരിത്രത്തില്‍ അര്‍ഹിച്ച സ്ഥാനം നേടിയെടുക്കാനാവാതെ പോയി. പാലക്കാട്ടുകാരനായ രവീന്ദ്രനാഥ മേനോന്‍ എന്ന രവി മേനോന്‍. ചെറുപ്രായത്തില്‍ അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയെങ്കിലും പിന്നീട് അത്രയും പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായില്ല.
പാലക്കാട് ജില്ലയിലെ കരിമ്പുഴ സ്വദേശിയായ രവി മേനോന്‍ ജോലി നേടുക എന്ന മോഹവുമായാണ് ബോംബേയിലേക്ക് യാത്രയായത്. എന്നാല്‍ സിനിമാ മോഹം കലശലായ രവി മേനോന്‍ പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തി. അവിടെ നിന്നും അഭിനയത്തില്‍ ബിരുദം സ്വന്തമാക്കി ഇറങ്ങിയ രവി മേനോനെ കാത്ത് പ്രശസ്ത സനിമാ സംവിധായകന്‍ മണി കൌളുണ്ടായിരുന്നു.
മണി കൌളിന്‍റെ ‘ദുവിധ്’ എന്ന ചിത്രത്തില്‍ ഇരട്ട വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് രവി മേനോന്‍ ഹിന്ദി സിനിമാ ലോകത്ത് ശ്രദ്ധേയനായി. ഈ ചിത്രത്തിലെ അഭിനയം അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദനവും നേടിക്കൊടുത്തു.
തുടര്‍ന്ന് എം ടിയുടെ നിര്‍മ്മാല്യത്തിലെ ഉണ്ണി നമ്പൂതിരിയായി രവി മേനോന്‍ മലയാളി മനസ്സില്‍ ഇടം നേടി.
. അടുത്തിടെ അദ്ദേഹം വീണ്ടും സിനിമാ രംഗത്ത് സജീവമായി എത്തിയിരുന്നെങ്കിലും രവി മേനോനില്‍ നിന്ന് കൂടുതല്‍ മികച്ച കഥാപാത്രങ്ങളെ കാണാനുള്ള ഭാഗ്യം മലയാളികള്‍ക്കുണ്ടായില്ല എന്നത് ഒരു വലിയ നഷ്ടമായി അവശേഷിക്കുന്നു.
മലയാള സിനിമയില്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങള്‍ക്കു വേഷം പകര്‍ന്ന രവി മേനോന്‍ നൂറ്റന്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടു. ശാലിനി എന്‍റെ കൂട്ടുകാരി, ആ രാത്രി, ശ്യാമ, ഉയരങ്ങളില്‍ തുടങ്ങിയ ചിത്രങ്ങളിലും രവി മേനോന്‍ ശ്രദ്ധേയ വിഷയങ്ങള്‍ ചെയ്തു.
മലയാളത്തില്‍ എം.ടിയുടെ 'നിര്‍മ്മാല്യ"ത്തിലാണ് ആദ്യമായി അഭിനയിച്ചത്. നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടി പ്രചുര പ്രചാരം നേടിയ നിര്‍മാല്യത്തിലെ ഉണ്ണിനന്പൂതിരി എന്ന കഥാപാത്രം രവി മേനോനു മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിക്കൊടുത്തു.
വള്ളുവനാടന്‍ സംഭാഷണ ശൈലി രവി മെനോന്‍ നിര്‍മ്മാല്യത്തില്‍ ഗുണം ചെയ്തു എങ്കിലും മറ്റു പല വേഷം കിട്ടുന്നതിലും തടസ്സമായി എന്നത് ഒരു സത്യമാണ്

രാജീവ്നാഥിന്‍റെ ഏകാകിനിയിലും രവിമേനോന്‍ മികച്ച വേഷം കൈകാര്യം ചെയ്തു.
നടന്‍ സോമന്‍ രവിമേനോന്‍റെ വലിയ ചങ്ങാതി ആയിരുന്നു. ണിര്‍മാല്യവും ഗായത്രിയും എല്ലാം ഏതാണ്ട് അടുത്തടുത്തായിരുന്നു പുറത്തിറങ്ങിയത്.
സോമന്‍ 1997 ല്‍ വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തൃക്കാര്‍ത്തിക ദിവസമാണ് മരിച്ചത്. ഇപ്പോള്‍ രവി മേനോന്‍ പത്തു കൊല്ലം കഴിഞ്ഞ് 2007 ല്‍ വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തന്നെ മരിക്കുന്നു. കൌതുകകരമായ യാദൃശ്ചികതയാണിത്.
നിരാശാ കാമുകന്‍റെ വേഷമായിതരുന്നു മുന്പത്തെ മലയാളസിനിമയില്‍ രവിമേനോന് അധികവും ലഭിച്ചത് 'ശാലിനി എന്‍റെ കൂട്ടുകാരി"യിലെ 'സുന്ദരീ... നിന്‍ തുന്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍" എന്ന ഹിറ്റ് ഗാനം പാടിയതും നിരാശാകാമുകനായായിരുന്നു. വ്യത്യസ്ഥങ്ങളായ ഒട്ടേരെ വേഷങ്ങള്‍ അദ്ദേഹന്‍ കൈകാര്യം ചെയ്തു.
ഉത്രാടരാത്രി, ഉയരങ്ങളില്‍, ആ രാത്രി, രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്‍റെ കൂട്ടുകാരി, നാടോടി, വിട പറയും മുന്പേ, ക്രൈംഫയല്‍, പരിണാമം, ഒന്നാമന്‍, ഇന്ദ്രജാലം, മാന്ത്രികം,പതാക , വാടകവീട്,നാടുവാഴികള്‍, നേരറിയാന്‍ സിബിഐ, എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനമാണ്.
'സ്വപ്നോം കി റാണി", 'വ്യാപാര്‍", 'ജംഗിള്‍ മംഗല്‍", 'രാഖി രാഖി", 'ദോ കിനാരെ" ജംഗല്‍ മേ മംഗള്‍, ദുവിത, ജയ്ജവാന്‍ ജയ്മക്കാന്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
അദ്ദേഹം കരിന്പുഴ യു.പി. സ്കൂളില്‍ പതിക്കുന്പോള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി അച്ഛന്‍റെ നാടായ എലപ്പുള്ളിയിലേക്കു പോയ രവി മേനോന്‍ ഇന്‍റര്‍മീഡിയറ്റ് നേടിയതു വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലായിതരുന്നു.
ഇതിനിടെ എം ടിയുമായി പരിചയപ്പെടാന്‍ അവസരം കിട്ടി. അഭിനയമോഹം മനസില്‍ സൂക്ഷിച്ച അദ്ദേഹം പിന്നീടു ബോംബെയിലേക്കു പോയി. അവിടെനിന്നു പിന്നീടു പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി. ജയ ബച്ചന്‍ സഹപാഠിയായിതരുന്നു. എം.ടി. വാസുദേവന്‍ നായത്ധടെ പ്രചോദനമാണു രവിമേനോനെ പുനെയിലെത്തിച്ചത്.
അഭിനയം പഠിച്ചുകൊണ്ടിരിക്കെ 'മാ നിഷാദ" എന്ന ലഘു ഹിന്ദി സിനിമയില്‍ അഭിനയിച്ചു. പിന്നീടു മണി കൗളിന്‍റെ 'ദുവിധി"ല്‍ ഇരട്ട റോളില്‍ അഭിനയിച്ചു. മണികൗളാണു രവി മേനോന്‍ എനന്ന്‌ പേരു മാറ്റിയത്.ദുവിതയിലെ അഭിനയത്തിനു പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കളഭ മായിതരു ന്നു അവസാനത്തെ സിനിമ.തപസ്യ, സഹധര്‍മ്മിണി, കടമറ്റത്ത് കത്തനാര്‍, തച്ചോളി ഓതേനന്‍ തുടങ്ങി പത്തോളം സീരിയലുകളിലും അഭിനയിച്ചു.