Tuesday, May 18, 2010

ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?




PRO
സത്യസന്ധതയ്ക്കുള്ള സമ്മാനമാണോ ഈ ചാട്ടവാറടി? ഐ‌എഎസ് ഉദ്യോഗസ്ഥനായ കെ സുരേഷ്കുമാറിനെതിരെ എല്‍ഡി‌എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പകപോക്കല്‍ കാണുമ്പോള്‍ അറിയാതെ ആരും ചോദിച്ചുപോകുന്ന ചോദ്യമാണിത്. എന്തിനാണ് ഒരു മനുഷ്യനെ ഇത്രയും ദ്രോഹിക്കുന്നത്?. സുരേഷ്കുമാറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥനെ ആര്‍ക്കും വേണ്ടാത്ത ഭാഷാവിഭാഗത്തിലേക്ക് തള്ളിയിട്ട സിപി‌എം ഇപ്പോള്‍ വീണ്ടും സസ്പെന്‍ഷന്‍ എന്ന മാരകായുധവുമായി അദ്ദേഹത്തിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.

ഒരുപക്ഷേ, കേരളത്തിന്‍റെ കമ്മ്യൂണിസ്റ്റ് ഭരണ ചരിത്രത്തില്‍ സര്‍ക്കാര്‍പ്രമാണിത്വത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദ്രോഹങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന ഉദ്യോഗസ്ഥന്‍ സുരേഷ് കുമാര്‍ ആയിരിക്കാം.

കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന പാരമ്പര്യത്തില്‍ നിന്ന് എത്തിയ ഒരു ഉദ്യോഗസ്ഥന്‍ എങ്ങനെ പാ‍ര്‍ട്ടിക്ക് അനഭിമതനായി എന്നതാണ് അമ്പരപ്പിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ലോട്ടറി മാഫിയയ്ക്കെതിരെ സ്വീകരിച്ച നടപടികളിലൂടെയാണ് കെ സുരേഷ്കുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും വേണ്ടത്ര പിന്തുണയില്ലെന്ന് മനസിലായപ്പോള്‍ ലോട്ടറിമാഫിയയ്ക്കെതിരെ പോരാടാന്‍ സുരേഷ് കൂട്ടുപിടിച്ചത് പ്രതിപക്ഷ നേതാവായിരുന്ന വി‌എസിനെ.

പ്രശ്നം നിയമസഭയിലുന്നയിച്ച് വി‌എസ് ജനപ്രിയ നേതാവെന്ന മൈലേജിന് ആക്കം കൂട്ടി. വി‌എസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന്‍റെ പേരില്‍ ലോട്ടറി ഡയറക്ടറായിരുന്ന സുരേഷിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിയും വന്നു.

പിന്നീട് അധികാരത്തിലെത്തി ഏറെ വെല്ലുവിളിയോടെ മൂന്നാര്‍ ദൌത്യം ആരംഭിച്ച വി‌എസിന് അതിന്‍റെ നായകത്വം സുരേഷിനെ ഏല്‍‌പിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാല്‍, തന്നെ ഏല്‍‌പിച്ച ജോലി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ച സുരേഷിനെ കാത്തിരുന്നത് അഭിനന്ദനമോ പൂച്ചെണ്ടുകളോ ആയിരുന്നില്ല. ടാറ്റ ഉള്‍പ്പെടെയുള്ള മൂന്നാറിലെ കയ്യേറ്റ വമ്പന്‍‌മാരുടെ അസ്ഥിവാരം തോണ്ടിയതോടെ സുരേഷ് സിപി‌എമ്മിന്‍റെയും സിപിഐയുടെയും കണ്ണിലെ കരടായി മാറി.

Enough its enough.... | ഇനിയും കൊല്ലണോ ഈ ഉദ്യോഗസ്ഥനെ?

No comments: