Monday, May 17, 2010

അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ഡല്‍ഹി സര്‍ക്കാരിന് വിനയാവുന്നു. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ താമസിക്കുന്നതിന്റെ കാരണം ബോധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.

മുംബൈ ഭീകരാക്രമണ കേസില്‍ പിടിയിലായ പാക് ഭീകരന്‍ അജ്മല്‍ അമിര്‍ കസബിന്റെ ശിക്ഷാവിധി വരുന്നതിന് ഒരാഴ്ച മുമ്പാണ് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി ആഭ്യന്തര സെക്രട്ടറി ജി എസ് പട്നായിക്കിന് ഇതു സംബന്ധിച്ച കത്ത് നല്‍കിയത്. 2006 സെപ്തംബര്‍ മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഫ്സല്‍ ഗുരുവിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജിയിന്മേല്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം കാക്കുകയാണ്.

കഴിഞ്ഞ വര്‍ഷവും ദയാഹര്‍ജി സംബന്ധിച്ച ഫയലില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിന്റെ കാരണം ചോദിച്ച് ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

2003 ഒക്ടോബര്‍ 23 ന് ഹൈക്കോടതി ഇത് ശരിവച്ചു. 2005 ഓഗസ്റ്റ് 4 ന് സുപ്രീംകോടതിയും അഫ്സലിന്റെ ശിക്ഷാവിധി ശരിവച്ചു. ഗുരുവിന്റെ ഭാര്യ 2006 ജനുവരിയിലാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്

Afsal Guru; Delhi slowing down | അഫ്സല്‍ ഗുരു: ഡല്‍ഹിക്ക് മെല്ലെപ്പോക്ക്

No comments: