
PRO
PROപൊരിവെയിലില്‍ വിയര്‍ത്ത് കുളിച്ചായിരുന്നു ഞങ്ങളുടെ യാത്ര. ചൂട് സഹിക്കവയ്യാതായപ്പോള്‍ ആവഡിയില്‍ വണ്ടിനിര്‍ത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് ഉഷാറായി. അല്‍പം വിശ്രമിച്ചതിന് ശേഷം യാത്ര തുടര്‍ന്നു. ആവഡിയില്‍ നിന്ന് തിരുവള്ളൂരിലേക്ക് പോകുന്ന പാതയില്‍ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് പിന്നെയും സഞ്ചരിക്കണം പാക്കമെത്താന്‍. ആവഡി - തിരുവള്ളൂര്‍ മെയിന്‍ റോഡില്‍ നിന്ന് ഉള്ളില്‍ കടന്നതോടെ ചൂട് സ്വല്‍പമൊന്ന് കുറഞ്ഞു. കുറച്ചുകൂടി ഉള്ളിലേക്ക് പോയപ്പോള്‍ ശരിക്കുമൊരു തമിഴ് ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
ചൂട് തണുപ്പിക്കാന്‍ തടാകത്തിലിറങ്ങി നില്‍ക്കുന്ന പോത്തിന്‍കൂട്ടം, ചെറിയ കോയിലുകള്‍, മണ്ണുകൊണ്ട് തട്ടിപ്പൊത്തി ഉണ്ടാക്കിയ കൂരകള്‍, വേനല്‍ക്കാല അവധിയായതിനാല്‍, കുടുസുവഴികളില്‍ കളിച്ച് തിമിര്‍ക്കുന്ന കരുമാടിക്കുട്ടന്മാര്‍, ആടുമേച്ചുനടക്കുന്ന ദുരിതവാര്‍ദ്ധക്യങ്ങള്‍...
കാലിഫോര്‍ണിയയില്‍ നിന്ന് വന്നിട്ടുള്ള അമേരിക്കന്‍ സായിപ്പന്‍മാര്‍ക്ക് ഈ കുഗ്രാമത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. സഞ്ചരിച്ചുകൊണ്ടിരിക്കേ, വഴിയുടെ അതിരുകള്‍ ചുരുങ്ങി വന്നു. ഒരു വലിയ കാറിന് കഷ്ടിച്ച് കടന്നുപോകാന്‍ മാത്രം പാകത്തിലുള്ള വഴിയിലൂടെയാണ് ഞങ്ങള്‍ സേവാലയ ലക്ഷ്യമാക്കി സഞ്ചരിച്ചുകൊണ്ടിരുന്നത്.
അവസാനം സേവാലയ എന്നെഴുതിയ ഒരു ബോര്‍ഡിന് മുന്നില്‍ ഞങ്ങളെത്തി. മതില്‍ക്കെട്ടിനുള്ളില്‍ കടന്നതോടെ ഹരിതസമൃദ്ധി ഞങ്ങളുടെ വിയര്‍പ്പാറ്റി. നാല് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിന്റെ അവസാന ദിവസത്തിലാണ് ഞങ്ങള്‍ എത്തിയത്. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. ക്യാമ്പ് നടക്കുന്ന ഹാളിലേക്ക് ഞങ്ങള്‍ നടന്നു.
ഹാളിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ അതിനുള്ളില്‍ കണ്ട അത്ഭുതക്കാഴ്ചകള്‍ ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. ടെറക്കോട്ടയും മണ്ണും മരവും കടലാസും പള്‍പ്പും ഉപയോഗിച്ച് രൂപങ്ങളുടെയും വര്‍ണങ്ങളുടെയും ഒരു മായികപ്രപഞ്ചം ഹാളിനുള്ളില്‍ ഒരുങ്ങിയിരിക്കുന്നു! ഞങ്ങള്‍ വന്നതറിഞ്ഞ് ആദി ആര്‍ട്ട്‌സ് അക്കാദമിയിലെ സാലൈ മാണിക്കം ഞങ്ങളെ സ്വീകരിക്കാനെത്തി. കൃത്യം സമയത്തുതന്നെ ക്യാമ്പിന്റെ സമാപനച്ചടങ്ങുകള്‍ കഴിഞ്ഞെന്നും എല്ലാവരും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയാണെന്നും സാലൈ മാണിക്കം ഞങ്ങളെ അറിയിച്ചു.
ക്യാമ്പില്‍ പങ്കെടുത്ത കൊച്ചുകുട്ടികള്‍ തീര്‍ത്ത കരവിരുതിന്റെ നിര്‍മിതികള്‍ ഓരോന്നായി ഞങ്ങള്‍ ആസ്വദിക്കാന്‍ തുടങ്ങി. ഇടയ്ക്കിടക്ക് ഗ്രാമത്തില്‍ നിന്നുള്ള കലാസ്വാദകര്‍ ഹാളില്‍ സന്ദര്‍ശിക്കാന്‍ എത്തിക്കൊണ്ടിരുന്നു. പാക്കം ഗ്രാമത്തിലെ കുട്ടികള്‍ തന്നെയാണോ ഹാളിലെ മായികക്കാഴ്ചയ്ക്ക് പിന്നിലെന്ന് ചിലരുടെ കണ്ണുകളെങ്കിലും അത്ഭുതപ്പെടുന്നത് ഞങ്ങള്‍ കണ്ടു.
അടുത്ത പേജില്‍ വായിക്കുക, ‘സായിപ്പ് ഇന്ത്യയില്‍ വരുന്നതെന്തിന്?








കുട്ടികള്‍ എന്നും സിനിമയുടെ പുറംപോക്കിലായിരുന്നു. അവരുടെ മാനസിക,വൈകാരിക ലോകത്തിന് പ്രാധാന്യമുള്ള സിനിമകള്‍ മലയാളത്തില്‍ കാര്യമായി ഉണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വം ശ്രമങ്ങളാകട്ടെ കുട്ടികളുടെ ചിത്രം എന്ന ലേബലില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു. അവ തീയേറ്ററുകളില്‍ എത്തിയില്ല. ജനം കണ്ടതുമില്ല. എന്റെ വീട് അപ്പൂന്റേം പോലെയുള്ള ചിത്രങ്ങളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. സൂപ്പര്‍ താരങ്ങളുടെയോ സൂപ്പര്‍ സംവിധായകരുടെയോ പേരുകേട്ട ബാനറുകളുടെയോ പിന്‍ബലമില്ലാതെ ഒരു ചിത്രം ഇവിടെ സംഭവിച്ചിരിക്കുന്നു, ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി. അനാഥമാക്കപ്പെടുന്ന ബാല്യത്തിന്റെ തീവ്രസംഘര്‍ഷങ്ങള്‍ ആത്മാവില്‍ തട്ടുന്നവിധം ആവിഷ്‌കരിക്കപ്പെട്ട ചലച്ചിത്രമാണ്. നവാഗതനായ മോഹന്‍ രാഘവന്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ചരിത്രത്തില്‍ ഇടം നേടുന്നു.
ചലച്ചിത്ര സംവിധായകനായ നന്ദനും (ബിജുമേനോന്‍) അയാളുടെ മകള്‍ അമ്മുവും (ടിനാ റോസ്) സഹായിയായ മാധവനുമാണ് (ജഗദീഷ്) ഇപ്പോഴവിടെ താമസിക്കുന്നത്. ദാസന്റെ പിതാവിനെ കണ്ടെത്തി ആ കത്ത് നല്‍കണമെന്ന് നന്ദന്‍ മാധവനെ ചുമതലപ്പെടുത്തുന്നു. എന്നാല്‍ മാധവന്‍ അലസമായി ആ കത്ത് ചവറ്റുകുട്ടയില്‍ എറിയുകയാണുണ്ടായത്. ഇത് കാണുന്ന അമ്മുവിന് വലിയ സങ്കടം തോന്നുകയും ആ കത്ത് ദാസന്റെ അച്ഛനെ കണ്ടുപിിടിച്ച് നല്‍കാന്‍ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്യുന്നു. ഇതിനിടയില്‍ ദാസന്റെ രണ്ടാമത്തെ കത്ത് അച്ഛനെ തേടിയെത്തുന്നു. ഈ രണ്ടു കത്തുകളും അമ്മു നന്ദനെ ഏല്‍പ്പിക്കുന്നു. അമ്മുവിലും നന്ദനിലും ഈ കത്ത് സൃഷ്‌ടിക്കുന്ന വ്യത്യസ്‌ത ഭാവനകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ദാസന്റെ കത്ത് അമ്മുവില്‍ ഒരു കഥയായി പുനര്‍ജ്ജനിക്കുന്നു. നന്ദന്റെ ഭാവന മറ്റൊരു വഴിയിലൂടെ ദാസനെ നിര്‍മ്മിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ കഥയായി അയാളിലത് വികസിക്കുന്നു. വ്യത്യസ്‌തമായ ആഖ്യാനങ്ങളിലൂടെ പല തലങ്ങളുള്ള ജീവിതവ്യാപാരത്തെയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ രാഘവന്‍ ആവിഷ്‌കരിക്കുന്നത്.
ബാല്യം ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ടോ എന്നാണ് മുതിര്‍ന്നവര്‍ എപ്പോഴും ചിന്തിക്കുന്നത്. കുട്ടികളെ മുതിര്‍ന്നവരുടെ ചെറിയ രൂപങ്ങളായി കാണുകയും മനസ്സിലാക്കുകയുമാണ് പതിവ്. അതിനപ്പുറം ബാല്യം എന്ന ജീവിതാവസ്ഥയെ, അസ്‌ഥിത്വത്തെ, മനസ്സിനെ, വൈകാരിക ലോകത്തെ, വിചാരങ്ങളെ മനസ്സിലാക്കാനും പിന്തുടരാനും എന്തുകൊണ്ടോ സമൂഹം വിമുഖമാകുന്നു. എന്നാല്‍ ലോക ചലച്ചിത്രങ്ങളെ വിസ്‌മയിപ്പിച്ച ഇറാനിയന്‍ ചലച്ചിത്രങ്ങളുടെ പ്രമേയ കേന്ദ്രം എപ്പോഴും കുട്ടികളായിരുന്നു. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, വൈറ്റ് ബലൂണ്‍, കളര്‍ ഓഫ് പാരഡൈസ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മനസ്സിനെ ആഴത്തില്‍ സ്‌പര്‍ശിച്ച് കടന്നുപോയി. നിരാലംബമായ ബാല്യമായിരുന്നു ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഒരു സമൂഹത്തില്‍ കുട്ടികള്‍ ഇത്രമേല്‍ നിരാലംബരും അനാഥരുമാണെങ്കില്‍ ആ സമൂഹം എത്രത്തോളം അനിശ്ചിതമായിരിക്കും എന്നതാണ് സിനിമ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയം. ടി ഡി ദാസന്‍ എന്ന കുട്ടിയുടെ നിരാലംബബാല്യം മുന്നോട്ടുവയ്‌ക്കുന്ന വലിയ ചോദ്യമിതാണ്. ഒരു കുട്ടിയുടെ ജീവിതം ഇത്രമേല്‍ അനാഥമാക്കപ്പെടുന്നുവെങ്കില്‍ നാം ജീവിക്കു സമൂഹത്തിന്റെ സുരക്ഷ എന്താണ്? രാഷ്‌ട്രം നല്‍കുന്ന കരുതല്‍ എന്താണ്? ആ നിലയ്‌ക്ക് ഈ ചിത്രം കുട്ടികളുടെ ചിത്രമല്ല, മുതിര്‍വര്‍ മറന്നുപോകുന്ന ജീവിത ചുറ്റുപാടുകളെക്കുറിച്ചുള്ള സന്ദേശമാണ്. നമ്മുടെ ഡെപ്പാംകൂത്ത് ഫാന്‍സ് പടങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ ഒരുപക്ഷെ, പരാജയപ്പെട്ട ഒരു നല്ല ചിത്രം.










