Thursday, May 13, 2010

ഹുവാവെ ബാംഗ്ലൂരില്‍ കാമ്പസ് തുടങ്ങുന്നു

ചൈന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെലികോം ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ ഹുവാവെ ബാംഗ്ലൂരില്‍ പുതിയ കാമ്പസ് തുടങ്ങുമെന്ന് അറിയിച്ചു. ഇതിനായി നൂറ് ദശലക്ഷം ഡോളര്‍ ചെലവഴിക്കുമെന്നും കമ്പനി ഡയറക്ടര്‍ എല്‍ പിയുസ് മരിയ അറിയിച്ചു.

പുതിയ കാമ്പസില്‍ 3,500 തൊഴിലാളികളെ ജോലിക്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ കാമ്പസിന്റെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. അതേസമയം, രാജ്യത്ത് ടെലികോം ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന നിരവധി ചൈനീസ് കമ്പനികള്‍ വിലക്ക് ഭീഷണി നേരിടുകയാണ്.

ഹുവാവെയ്ക്ക് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഹുവാവെയ്ക്കു പുറമെ കൂടുതല്‍ ചൈനീസ് ടെലികോം കമ്പനികള്‍ നിരീക്ഷണത്തിലാണ്‌‍. ജി എസ് എം, സ ഡി എം എ ബേസ് സ്റ്റേഷന്‍ നിര്‍മാണക്കമ്പനിയായ സോങ്‌സിങ് ടെലികമ്യൂണിക്കേഷന്‍ എക്യുപ്‌മെന്റ് കമ്പനി ആണ് നിരീക്ഷണത്തില്‍‍.

ഇതിനിടെ ഇന്ത്യയിലെ ചൈനീസ് തൊഴിലാളികളെ പിന്‍‌വലിക്കാനും ഹുവാവെ തീരുമാനിച്ചിട്ടുണ്ട്. ഹുവാവെയ്ക്ക് ഇന്ത്യയില്‍ 6000 ജീവനക്കാരുണ്ട്. ഇതില്‍ 15 ശതമാനം ചൈനക്കാരാണ്. പൂര്‍ണമായും ഇന്ത്യക്കാരെ നിയമിക്കുകയാണ് കമ്പനിയുടെ നയമെന്ന് ഹുവാവെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ സേതുരാമന്‍ പറഞ്ഞു

Huawei to set up new campus in Bangalore | ഹുവാവെ ബാംഗ്ലൂരില്‍ കാമ്പസ് തുടങ്ങുന്നു

No comments: