Friday, May 7, 2010

വി.കെ.എന്‍: ചിരിയുടെ പിതാമഹന്‍


V.K.N
WDWD
ഈ ലോകത്തില്‍ ജീവിക്കണമെങ്കില്‍ അത്യാവശ്യം വേണ്ടതായിട്ടുള്ളത് എന്താണ്?അല്ലെങ്കില്‍ അത്ര അത്യാവശ്യമില്ല എന്ന് തോന്നുന്നത് എന്താണ്?

രണ്ടിനും ഒരു ഉത്തരമാണ് ഉള്ളത്. കണ്ണുകള്‍... അതെ, കണ്ണുകളാണ് നമുക്ക് ഏറ്റം അത്യാവശ്യമായിട്ടുള്ളതും എന്നാല്‍ പലപ്പോഴും ഇല്ലാതിരുന്നെങ്കില്‍ എന്ന് തോന്നുന്നതും. ഒന്നുമേ കണ്ടിട്ടില്ല എന്ന് നടിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകി വരുകയാണ് .

എന്നാല്‍ ഇതെല്ലാം കാണാന്‍ രണ്ടു കണ്ണുകള്‍ പോരാ എന്ന് ആഗ്രഹിച്ചിരുന്ന ഒരു മനുഷ്യനാണ് മറഞ്ഞു പോയത് - വടക്കേ കൂട്ടാല നാരായണന്‍ കുട്ടി നായര്‍!

അതെ വി.കെ.എന്‍ തന്നെ.കണ്ണുകള്‍ തുറന്നു വച്ച് ലോകത്തിന് നേരെ പൊട്ടിച്ചിരിക്കുക. ഒരാള്‍ നമ്മുടെ നേരെ നോക്കി കുറെ നേരം പരിഹാസച്ചിരി ചിരിച്ചാല്‍ എന്തു തോന്നും ? ഒരു ലജ്ജ ഉണ്ടാവില്ലെയ്യ് ? 

മനുഷ്യനിലെ കപടതകള്‍ എല്ലാം ഇങ്ങനെ ലജ്ജിച്ച് നിന്നിട്ടുണ്ട്, വി.കെ.എന്‍ എന്ന അതികായനു മുന്നില്‍.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ തന്നു. പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ആ പദാവലികള്‍ നീളുന്നു. ഈ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്.

പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 

വായനയിലൂടെയും കാലത്തിലൂടെയും നിരന്തരമായി ജാഗ്രതയോടെ കടന്നുപോയ ഒരു സര്‍ഗാത്മകമനസ്സിന്‍റെ സ്വാഭാവികമായ പരിവര്‍ത്തനമായിരുന്നു അത്.

ദേവസ്വംബോര്‍ഡ് ജീവനക്കാരനായി അരീക്കോട് തൃക്ളയൂര്‍ ക്ഷേത്രത്തിലെ ജോലിക്കുശേഷം പത്തുവര്‍ഷത്തോളം നീണ്ട ഡല്‍ഹി വാസത്തിലാണ് വി.കെ.എന്നിന്‍റെ സര്‍ഗ പ്രതിഭ പുതിയ രൂപങ്ങളിലേക്കും ഘടനകളിലേക്കും വ്യാപിക്കുന്നത്. 

പയ്യന്‍ കഥകള്‍, സിന്‍ഡിക്കേറ്റ്, ആരോഹണം തുടങ്ങിയ പ്രമുഖമായ കൃതികള്‍ ഡല്‍ഹി ജീവിതത്തിന്‍റെ സര്‍ഗഫലങ്ങളാണ്. മഹാനഗരജീവിതത്തിലെ പൊയ്മുഖങ്ങളും, രാഷ്ട്രീയ-അധികാര-മാധ്യമമേഖലകളിലെ കപടതകളുമെല്ലാം ഈ രചനകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു
http://malayalam.webdunia.com/miscellaneous/literature/remembrance/0801/25/1080125056_1.htm

No comments: