Friday, March 5, 2010

ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും

കവിത എന്നു കേള്‍ക്കുന്നത് മാണിസാറിന് പണ്ടേ അലര്‍ജിയാണ്. അതിപ്പോ ചങ്ങമ്പുഴയുടേതായാലും വൈലോപ്പിള്ളിയുടേതായാലും ഒ‌എന്‍‌വിയുടേതായാലും മാണിസാറിന് ഉറക്കം വരും. ഇക്കുറി മാണിസാറിനെ ചൊടിപ്പിക്കാനായിരിക്കും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചത് കവിതകളായിരുന്നു. ബജറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മാണിസാര്‍ അനിഷ്ടം തുറന്നുപറയുകയും ചെയ്തു. ഐസക്കിന്‍റെ കവിത ചൊല്ലല്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നായിരുന്നു മാണിസാറിന്‍റെ അഭിപ്രായം. ബജറ്റിലൂടെ തട്ടിപ്പ് കാണിച്ചിട്ട് കവിത ചൊല്ലിയിട്ട് കാര്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. “വൈലോപ്പള്ളിയുടെയും ശ്രീധരമേനോന്‍റെയും കവിതകള്‍ ചൊല്ലിയിട്ടു കാര്യമില്ല” എന്നാണ് മാണിസാര്‍ പറയുന്നത്. എന്താ മാണിസാറിന്‍റെ സാഹിത്യബോധം അല്ലേ? സുഭാഷ് ചന്ദ്ര ബോസ് മൂന്നുപേരാണെന്ന് പറയുന്നതു പോലെ!
Issac's muse and thumps down of Mani sir ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും

സഹിക്കുക, ഇതും സിനിമ!


മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരുടെ ഗണത്തിലാണ് ഷാജി കൈലാസിനെയും പരിഗണിക്കുക. സാങ്കേതികമായി ബ്രില്യന്‍റായ ഈ സംവിധായകന്‍ ബോളിവുഡിലെ രാം ഗോപാല്‍ വര്‍മയെയും വെല്ലുന്ന പെര്‍ഫെക്ഷന്‍ കാത്തുസൂക്ഷിക്കുന്നയാളാണ്. തിരക്കഥ മോശമായാലും തന്‍റെ സിനിമകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി നല്‍കാന്‍ സംവിധാനമികവിലൂടെ ഷാജിക്ക് കഴിയാറുണ്ട്.ഈ പ്രതീക്ഷയാണ് ‘ദ്രോണ 2010’ എന്ന സിനിമ കാണാനെത്തുമ്പോള്‍ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി തന്‍റെ മികവ് വീണ്ടും തെളിയിച്ചു. പക്ഷേ അടിത്തറ ബലമില്ലാത്ത കെട്ടിടത്തിനു മുകളിലെ അലങ്കാരച്ചമയങ്ങള്‍ക്ക് എന്തു മൂല്യം? പൊളിഞ്ഞു മണ്ണിലടിയാനുള്ള വിധിയാണ് അതിനുള്ളത്. ഈ മമ്മൂട്ടി സിനിമയ്ക്കും സംഭവിച്ചത് അതാണ്.


കുത്തക മാധ്യമങ്ങള്‍ നോക്കുക; ഇത്‌ "ബൈ ദി പീപ്പിള്‍, ഫോര്‍ ദി പാര്‍ട്ടി"

വലതുപക്ഷ ആശയങ്ങളെ പ്രതിരോധിക്കുന്നതിനായി സ്വന്തം ടെലിവിഷന്‍ ചാനലെന്ന ആവശ്യത്തിന്‌ ചോര നീരാക്കി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ നല്‍കുമ്പോള്‍ 10 വര്‍ഷം മുന്‍പ്‌ പാര്‍ട്ടി മേലാളന്‍മാര്‍ അണികളോട്‌ ഒരു വാക്ക്‌ പറഞ്ഞിരുന്നു. ‘കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മുതലും, ചാനലില് ‍നിന്നുള്ള ലാഭവിഹിതവും.- -‘ ഇന്ന്‌ തിരുവനന്തപുരം ആശാന്‍ കോംപ്ലക്‌സില്‍ 12 കോടി മുടക്കി നിര്‍മിച്ച ‘കൈരളി ടവര്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ ലാഭവിഹിതമില്ലെങ്കിലും മുതലെങ്കിലും ലഭിച്ചാല്‍ മതിയെന്ന ആഗ്രഹവും ഉള്ളിലൊതുക്കി പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകൊട്ടുക തന്നെ ചെയ്യും.

Tuesday, March 2, 2010

സത്യത്തില്‍ തസ്ലീമ നസ്രീന്‍ എഴുതിയതെന്ത്?

മുസ്ലീങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള ലേഖനം ഒരു കന്നഡ ദിനപത്രം പ്രസിദ്ധീകരിച്ചതിനാണ് കര്‍ണാടകയില്‍ പലയിടത്തും അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. ഔട്ട്‌ലുക്ക് മാഗസിനില്‍ തസ്ലീമ നസ്രീന്‍ എഴുതിയ ലേഖനത്തിന്റെ പരിഭാഷയായിരുന്നു ഈ ലേഖനം. യാഥാസ്ഥിതിക മുസ്ലീം ചിന്താഗതിക്കെതിരെയുള്ള ആഞ്ഞടിക്കലായിരുന്നു ആ ലേഖനത്തിലുടനീളം. 2007-ലാണ് ഔട്ട്‌ലുക്ക് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. താന്‍ അങ്ങിനെയൊരു ലേഖനം എഴുതിയിട്ടില്ലെന്ന് തസ്‌ലിമ പറയുന്നുണ്ടെങ്കിലും തസ്‌ലിമയുടെ സ്വന്തം വെബ്‌സൈറ്റിലും ഔട്ട്‌ലുക്കിലും ഇപ്പോഴും ഈ ലേഖനം ലഭ്യമാണ്. മുസ്ലീം മതാചാരത്തിന്റെ ഭാഗമായ ബുര്‍ഖയ്ക്കെതിരെയാണ് ലേഖനം നിലകൊള്ളുന്നത്. ബുര്‍ഖകള്‍ എരിച്ചുകളയാന്‍ ആഹ്വാനം ചെയ്യുന്ന ഈ ലേഖനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ

Thursday, February 25, 2010

അഴീക്കോട് രാമനാമം ജപിച്ചിരിക്കട്ടെ: ഇന്നസെന്‍റ്

ഇത്രയും പ്രായമായ സ്ഥിതിക്ക് നല്ല ചിന്തകളുമായി രാമനാ‍മം ജപിച്ചിരിക്കാന്‍ സുകുമാര്‍ അഴീക്കോടിന് ഇന്നസെന്‍റിന്‍റെ ഉപദേശം. കോഴിക്കോട് പ്രസ് ക്ലബിന്‍റെ പുരസ്കാരം സ്വീകരിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴീക്കോടിന് ഇത്രയും പ്രായമായി. ഇനിയുള്ള കാലം നല്ല ചിന്തകളുമായി നല്ല സ്വപ്നങ്ങള്‍ കണ്ട് രാത്രികാലങ്ങളില്‍ അത്യാവശ്യം രാമനാമ ജപിച്ച് സമാധാനത്തോടെ കിടന്നുറങ്ങുകയാണ് വേണ്ടത്. അഴീക്കോട് നിരീശ്വരവാദിയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അത് തനിക്കറിയില്ലായിരുന്നെന്നും ഇന്നസെന്‍റ് പറഞ്ഞു.



Tuesday, February 16, 2010

Wednesday, February 10, 2010

അക്ഷരംകൊണ്ട് ജപമാല കോര്‍ത്ത പാട്ടെഴുത്തുകാരന്‍

മലയാളികളുടെ ഹൃദയത്തില്‍ ഹരിമുരളീരവമൂതി വിസ്മയിപ്പിച്ച ഗിരീഷ് വരികളെഴുതാന്‍ വേണ്ടി വന്നത് വെറും അഞ്ചു നിമിഷം. രവീന്ദ്ര സംഗീതത്തിന്‍റെ ഈണത്തിനനുസരിച്ച് ഗിരീഷ് വാക്കുകള്‍ കൊണ്ട് മാലകോര്‍ത്തപ്പോള്‍ ഒരു വെണ്‍ശംഖുപോലെ അത് മലയാളികള്‍ ഹൃദയത്തിലേറ്റു വാങ്ങി. ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചിയിതാവ് കൈയ്യിലേന്തിയത് തൂലികയായിരുന്നില്ല, അദ്ദേഹത്തിന്‍റെ പാട്ടിലെ വരികള്‍ പോലെ അക്ഷരനക്ഷത്രങ്ങള്‍ കോര്‍ത്തെടുത്ത ജപമാലയായിരുന്നുവെന്ന് തെളിയിക്കാന്‍ ഈ ഒറ്റ പാട്ട് തന്നെ ധാരാ‍ളം. 1989 ല്‍ ‘എന്‍ക്വയറി‘ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന ഗിരീഷിന് പ്രേക്ഷക ഹൃദയം തൊടുന്നൊരു ഹിറ്റൊരുക്കാന്‍ പിന്നെയും മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ശാന്തമീ രാത്രിയില്‍ വാദ്യഘോഷാദികള്‍ കൊണ്ടു വാ.. എന്ന ജോണീവാക്കറിലെ ഹിറ്റ് ഗാനത്തിന് ശേഷം പിന്നീടുള്ള 20 വര്‍ഷം ഈ പുത്തഞ്ചേരിക്കാരന്‍ മലയാളിമനസ്സില്‍ നിറച്ചത് പാട്ടിന്‍റെ ലഹരിയായിരുന്നു. Tribute to Gireesh Puthancheri അക്ഷരംകൊണ്ട് ജപമാല കോര്‍ത്ത പാട്ടെഴുത്തുകാരന്‍