Friday, March 12, 2010

മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റില്ല: ഭദ്രന്‍

മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റാന്‍ താന്‍ തയ്യാറല്ലെന്ന് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍. ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അയ്യര്‍ ദി ഗ്രേറ്റിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് ഭദ്രന്‍റെ സ്വപ്നമാണ്. എന്നാല്‍ മമ്മൂട്ടി പറയുന്നത് ഭദ്രന്‍ ആനയെക്കാള്‍ കുഴപ്പക്കാരനാണെന്നാണ്. “ഞാന്‍ എന്‍റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെയുള്ള വഴി ഭദ്രന്‍ മാറുക എന്നതാണ്” - മമ്മൂട്ടി പറഞ്ഞത്രേ. പക്ഷേ, സ്വഭാവം മാറ്റാന്‍ ഭദ്രനും തയ്യാറല്ല. ഭദ്രന്‍ - മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ സിനിമ ഉടനൊന്നും പ്രതീക്ഷിക്കാനാവില്ലെന്ന് സാരം


I will not change my attitude: Bhadran മമ്മൂട്ടിക്കു വേണ്ടി സ്വഭാവം മാറ്റില്ല: ഭദ്രന്‍

യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

കോണ്‍ഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും വനിതാ നേതാക്കളോട് ഞാന്‍ ഡയറക്ടായി ചോദിക്കുകയാണ്. ആര്‍ യു സീരിയസ്?” - വനിതാസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാടത്തും പറമ്പിലും അടുക്കളയിലും ആരാമത്തും സജീവമായപ്പോള്‍ ഉയര്‍ന്ന ഒരു ചോദ്യമാണിത്. ചോദിച്ചത് മറ്റാരുമല്ല, മലയാളത്തിന്‍റെ സാംസ്കാരിക മേഖലയിലെ വേറിട്ട ശബ്ദമായ സിവിക് ചന്ദ്രന്‍. പീരുമേട് എം എല്‍ എയും സി പി ഐ അനുഭാവിയുമായ ഇ എസ് ബിജിമോളോടും, മഹിളാ കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷിനോടുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ സമകാലിക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Dear woman, Are you serious ? യെസ് ലേഡീസ്, ആര്‍ യു സീരിയസ്?

Thursday, March 11, 2010

സിപിഎമ്മിന്‍റെ എതിര്‍പ്പ്‌ അന്ധ വിശ്വാസങ്ങളോട്‌: ശിവദാസ മേനോന്‍

കൊല്ലം: മത വിശ്വാസങ്ങളുടെ മറവിലുള്ള അന്ധവിശ്വാസങ്ങളേയും ചൂഷണങ്ങളേയുമാണ്‌ സിപിഎം എതിര്‍ക്കുന്നതെന്ന്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം ടി. ശിവദാസമേനോന്‍. സിപിഎം സുഖലോലുപന്‍മാര്‍ക്കുള്ള പാര്‍ട്ടിയല്ലെന്ന തിരിച്ചറിവാണ്‌ അടുത്ത കാലത്തു ചിലരെ പുറത്തു പോകാന്‍ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പ്രതിനിധികളായി എംപിമാരായിരുന്നപ്പോള്‍ ഇവരുടെ ഈ പറയുന്ന വിശ്വാസങ്ങളോടുള്ള മമത എവിടെയായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ അധികനികുതി കേരളം വേണെ്‌ടന്നു വയ്‌ക്കണമെന്നാണ്‌ ഉമ്മന്‍ ചാണ്‌ടിയുടെ വാദം. എന്നാല്‍പ്പിന്നെ നികുതി ഒഴിവാക്കി രാജ്യത്തെയാകെ വിലക്കയറ്റത്തില്‍ നിന്നു രക്ഷിക്കാന്‍ യുപിഎ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുകൂടേയെന്നും ശിവദാസമേനോന്‍ ചോദിച്ചു.

നിയമം കൊണ്ടു സംരക്ഷിക്കപ്പെടണം ന്യൂനപക്ഷ പദവി

ന്യൂനപക്ഷ പദവിയില്‍പ്പെടുന്ന ഏതെങ്കിലും ഒരു സമുദായം നടത്തുന്നതുകൊണ്ടു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കാനാവില്ലെന്നു നാഷണല്‍ കമ്മിഷന്‍ ഫൊര്‍ മൈനോരിറ്റി എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (എന്‍സിഎംഇഐ) വ്യക്തമാക്കിയിരിക്കുന്നു. ഇതു സംബന്ധിച്ചുണ്ടായിട്ടുള്ള സുപ്രീം കോടതി വിധിയുടെ ചുവടു പിടിച്ചാണു കമ്മിഷന്‍ ഇടപെടല്‍. എങ്കിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ളതാണു ചെയര്‍മാന്‍ എംഎസ്എ സിദ്ദിഖിയുടെ നിര്‍ദേശം. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ന്യൂനപക്ഷ പദവി നല്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും ക്രിസ്ത്യന്‍ മാനെജ്മെന്‍റുകള്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചപ്പോഴാണു ന്യൂനപക്ഷ കമ്മിഷന്‍റെ പുതിയ നിര്‍ദേശമുണ്ടായത്. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട സമുദായങ്ങളില്‍ നിന്ന് ആവശ്യത്തിനു കുട്ടികളില്ലെങ്കില്‍ ന്യൂനപക്ഷ പദവി അനുവദിക്കില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പദവി നിര്‍ണയിക്കുന്നതു സംബന്ധിച്ചു മുന്‍പും ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ട്. 2005ല്‍ സുപ്രിം കോടതിയിലുണ്ടായ ഇനംദാര്‍ വിധിയിലാണു ന്യൂനപക്ഷ കമ്മിഷന്‍ ഇപ്പോള്‍ കുറേക്കൂടി വ്യക്തത വരുത്തുന്നത്.

മരണത്തിലും മതവിവേചനം

കണമല ദുരന്തത്തിന്‌ ഇരയായവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട്‌ മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണ്‌. സംസ്ഥാനത്ത്‌ അപകടങ്ങളില്‍പ്പെട്ട്‌ ദുരിതമനുഭവിക്കേണ്ടിവരുന്നവര്‍ക്ക്‌ സഹായം നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ ആ ആനുകൂല്യം നിഷേധിക്കുകവഴി ഹൈന്ദവ ജനസമൂഹത്തിന്റെ താല്‍പര്യങ്ങളും പൗരാവകാശവും ധ്വംസിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌

ഹജ്ജ്‌ തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിയ മുസ്ലീം തീര്‍ത്ഥാടകര്‍ അഗ്നിബാധയില്‍പെട്ട്‌ വെന്തുമരിച്ചപ്പോള്‍ മൂന്നുലക്ഷം രൂപാ വീതം നഷ്ടപരിഹാരം നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായി. അതിന്റെ അടുത്തവര്‍ഷം, 1999ല്‍ പമ്പയില്‍ തിക്കിലും തിരക്കിലുംപെട്ട്‌ 57 അയ്യപ്പന്മാര്‍ ചവിട്ടേറ്റും മാരകമായ പരിക്കേറ്റും മരിച്ച അതിദാരുണമായ സംഭവം മനഃസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. ആ മൃതദേഹങ്ങള്‍ കേരളത്തില്‍നിന്നും കൊണ്ടുപോകാന്‍ വാഹനസൗകര്യംപോലും നല്‍കിയില്ലെന്നുമാത്രമല്ല, നഷ്ടപരിഹാരമായോ ചികിത്സാ സഹായമായോ എന്തെങ്കിലും നല്‍കാനുള്ള മനുഷ്യത്വപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായില്ല. വേളാങ്കണ്ണിയിലും മലയാറ്റൂരും പരുമലയിലും ബീമാപള്ളിയിലും തീര്‍ത്ഥാടനം നടത്തുന്ന ക്രൈസ്തവ-മുസ്ലീം സഹോദരങ്ങള്‍ അപകടത്തില്‍പെട്ടപ്പോഴെല്ലാം സഹായഹസ്തവുമായി സര്‍ക്കാരും മന്ത്രിമാരും മിന്നല്‍വേഗത്തില്‍ സംഭവസ്ഥലത്ത്‌ എത്തുകയും ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ച്‌ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിട്ടുണ്ട്‌.

Wednesday, March 10, 2010

സംവരണമില്ലാത്തത് ഇനി ഹിജഡകള്‍ക്കു മാത്രം

പൊട്ടക്കുളത്തില്‍
പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍ പുറത്താകു
മൃഗാധിരാജന്‍
കാട്ടാളരില്‍
കാപ്പിരി കാമദേവന്‍
...........................................

എന്നു പറഞ്ഞ പോലെയാണ് എല്ലാ സംവരണങ്ങളും. അര്‍ഹിക്കാത്തവര്‍ക്ക് സൂത്രത്തില്‍ ഉയരങ്ങളിലെത്താനുള്ള ഒരു എളുപ്പവഴി

സംവരണങ്ങളെ തട്ടിത്തടഞ്ഞ് നടക്കാന്‍ വയ്യാതായിട്ടുണ്ട് ഇവിടെ. കാക്കത്തൊള്ളായിരം ജാതികള്‍ക്ക് സംവരണം. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സംവര‍ണം. വികലാംഗകര്‍ക്ക് സംവരണം........ഇതാ ഒടുവില്‍ സ്ത്രീകള്‍ക്കും സംവരണം. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി എല്ലാ പാര്‍ട്ടികളുടെ വനിതാ നേതാക്കളും കൈ കോര്‍ത്ത് ആര്‍പ്പു വിളിക്കുന്നു. തീര്‍ന്നില്ല. ന്യൂനപക്ഷ സമുദായങ്ങളിലെയും പിന്നോക്ക ജാതികളിലെയും അവശയതനുഭവിക്കുന്ന സ്ത്രീ വിഭാഗങ്ങള്‍ക്കും സംവരണം വന്നേക്കാം. മായാവതിയുടെ ശിങ്കിടികള്‍ അതിനാണ് കോപ്പു കൂട്ടുന്നത്. അവര്‍ സ്ത്രീ സംവരണം 50% ആക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഹായ്.....ഹായ്........എന്തൊരു ജനാധിപത്യം........

ഇനി ഇപ്പോള്‍ സംവരണമില്ലാത്തത് ഹിജഡകള്‍ക്കു മാത്രമാകും. അതും കൂടി ഒന്ന് ആലോചിച്ചാലോ? ഹിജഡകളെ നിങ്ങള്‍ വേഗം അണിയറ നീക്കങ്ങള്‍ തുടങ്ങിക്കോളു..........ഇല്ലെങ്കില്‍ സ്ത്രീ സംവരണം 50% ആകും

ചുരുങ്ങിയ പക്ഷം ഒരു ഹിജഡയെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ലോക് സഭയിലെത്തുമോ?
(ചിത്രങ്ങള്‍ക്ക് കടപ്പാട് - തേജസ്‌ ഓണ്‍ലൈന്‍ )

പ്രണയം നഷ്ടപ്പെടുമ്പോള്‍ - വിആര്‍ സുധീഷ്‌

ഞാനെഴുതിയ 'ആകാശക്കൂട്ടുകള്‍' എന്ന കഥ അച്ചടിച്ചുവന്ന സമയം. പൂരങ്ങളുടെ നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടി എനിക്കെഴുതി. ഈ കഥ എന്റെ സ്വകാര്യസ്വത്തായി സൂക്ഷിച്ചിരിക്കയാണ്‌. ഇതിലെ അമ്മു ഞാനാണ്‌. ഞാനവള്‍ക്കി മറുപടി എഴുതി കയ്പും മധുരവും മേളിച്ച ഒരു പ്രണയത്തിന്റെ തീവ്ര യാതനയില്‍ നിന്ന്‌ എരിഞ്ഞുണ്ടായ കഥയാണ്‌ ആകാശക്കൂട്ടുകള്‍. പൂരങ്ങളുടെ നാട്ടിലെ പെണ്‍കുട്ടി പിന്നെയും എനിക്കെഴുതി എന്റെ എഴുത്ത്‌ അവളെ ആനന്ദിപ്പിച്ചുവെന്ന്‌. പിന്നെ നാടും വീടും വീട്ടുകാര്‍മെല്ലാം എഴുത്തില്‍ നിറഞ്ഞു നിന്നു. കുനുകുനായുള്ള അക്ഷരങ്ങളില്‍ മറയില്ലാത്ത ഹൃദയത്തിന്റെ തെളിഞ്ഞ ആഴങ്ങള്‍ കാണാമായിരുന്നു. ആ ഹൃദയത്തോടും നിഷ്കളങ്കമായ വാക്കുകളോടുമുള്ള മമതയില്‍ ഞാന്‍ പിന്നെയും അവള്‍ക്കെഴുതി.
http://malayalam.webdunia.com/miscellaneous/romance/articles/0909/07/1090907087_1.htm