Sunday, March 7, 2010

വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!


വൈറ്റമിന്‍ ഗുളികകളുടെ പ്രയോജനം ഒരാഴ്ച മാത്രമോ? നാം വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അങ്ങനെ തന്നെ എന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

ഉഷ്ണവും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ സൂക്ഷിച്ചിരിക്കുന്ന വൈറ്റമിന്‍ ഗുളികകള്‍ക്ക് ബോട്ടില്‍ തുറന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഗുണം നഷ്ടപ്പെടുമെന്നാണ് പഠനത്തില്‍ പറയുന്നത്. അപ്പോള്‍ ന്യായമായിട്ടും ഒരു സംശയം തോന്നാം, അടപ്പുകള്‍ ഉണ്ടെങ്കിലും ഇത്തരത്തില്‍ ഗുണം നഷ്ടപ്പെടുമോ എന്ന്.


Vitamin pills are useful for One Week Only വൈറ്റമിന്‍ ഗുളികകളുടെ ഗുണം ഒരാഴ്ച!

തിലകന്‍, ലാല്, അഴിക്കോട്, ഞാന്‍-മതിഭ്രമം ആര്‍ക്ക്?

മലയാളികള്‍ ഇപ്പോള്‍ ആകെ വിഷമത്തിലാണ്. തിലകനും മോഹന്‍ലാലും സുകുമാര്‍ അഴിക്കോടും അങ്ങോട്ടും ഇങ്ങോട്ടും മതിഭ്രമം ആരോപിയ്ക്കുകയാണ്. ഇതൊക്കെ കേട്ടും കണ്ടും കഴിയുന്ന ‍ഞാന്‍ മതിഭ്രമം ബാധിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണോ? (ഇതിലെ ഞാന്‍ വായനക്കാരനാണേ..)ഈ കഥയില്‍ ഇപ്പോള്‍ പുതിയ ഒരാള്‍ കൂടി രംഗ പ്രവേശം ചെയ്തിട്ടുണ്ട്. മൂപ്പര്‍ക്ക് ഒരു പ്രത്യേത കഴിവുണ്ട്. വളരെ വേഗം ആര്‍ക്കാണ് കൂടുതല്‍ മതിഭ്രമം എന്ന് കണ്ട്പിടിയ്ക്കാനാവും. സാഹിത്യത്തില്‍ എന്നും ഒറ്റയാനായി നില്‍ക്കുന്ന ഈയാള്‍ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് (അത്രയും എടുത്തോ എന്നറിയില്ല) ആര്‍ക്കാണ് അധിക മതിഭ്രമം എന്ന് കണ്ട് പിടിച്ചു. ക്യാമറയുമായി എത്തിയവരുടെ മുന്നില്‍ ടി. പത്മനാഭന്‍ അത് അരുളിചെയ്യുകയും ചെയ്തു.

ഈ മനുഷ്യന്‍ ആരായിരുന്നു

മണപ്പാടന്‍ എന്ന മണപ്പാട്ട്‌ കുഞ്ഞുമുഹമ്മദ്‌ ഹാജിയെ എങ്ങനെയാണ്‌ നാം വായിക്കേണ്‌ടത്‌ന ഏതു കണ്ണിലൂടെയാണ്‌ നാം നോക്കിക്കാണേണ്‌ടത്‌ന മുസ്‌ലിം നവോന്ഥാനപ്രസ്ഥാനത്തിന്‍റെ ആദിരൂപമായ മുസ്‌ലിം ഐക്യസംഘത്തിന്‍റെ പ്രണേതാവായിട്ടോന അതോ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിനറുതി വരുത്തിയില്ലെണ്‍ിത്ഭ നാട്ടിത്ഭ പൊട്ടിത്തെറിയുണ്‌ടാവുമെന്നു കൊച്ചി രാജാവിനു മുന്നറിയിപ്പുകൊടുത്തുകൊണ്‌ടു പ്രത്യക്ഷപത്രവും 1111 ചിങ്ങം ഒന്നിന്‌ (ആറ്‌ ഒന്നു കൂടും ദിവസം 1.1.1111 ) രക്തരൂക്ഷിതകലാപമുണ്‌ടാവുമെന്ന താക്കീതോടെ രക്തലേഖയും പ്രസിദ്ധീകരിച്ച ധീരസാഹസികനായ വിപ്ലവകാരി എന്ന നിലയ്‌ക്കോന ഭാഷയിത്ഭ ആദ്യമായി ഭക്ഷണത്തെക്കുറിച്ചു പുസ്‌തകമെഴുതിയ ഗ്രന്ഥകര്‍ത്താവെന്ന നിലയ്‌ക്കോന ആയിരക്കണക്കിന്‌ ഏക്കര്‍ ഭൂമി എന്‍.എസ്‌.എസിനും എസ്‌.എന്‍.ഡി.പിക്കും ദാനം ചെയ്‌തു സ്‌കൂളും അനാഥശാലയുമുള്‍പ്പെടെ പല സ്ഥാപനങ്ങള്‍ക്കും രൂപം കൊടുത്ത ഉദാരമതിയായ സാമൂഹികപരിഷ്‌കര്‍ത്താവ്‌ എന്ന നിലയ്‌ക്കോന മണപ്പാടന്‍ ഇതെല്ലാമായിരുന്നു, ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകള്‍ മുതത്ഭ അറുപതുകള്‍ വരെ സജീവമായിരുന്ന സാമൂഹികപരിഷ്‌കര്‍ത്താവ്‌ പൊതുസമൂഹത്തിനു വേണ്‌ടിയും താന്‍ പിറന്നുവീണ സമുദായത്തിനുവേണ്‌ടിയും ചെയ്‌ത സേവനങ്ങള്‍ ചരിത്രം വേണ്‌ടപോലെ രേഖപ്പെടുത്തിയോ എന്നു സംശയമാണ്‌

Saturday, March 6, 2010

ജൈവവൈവിധ്യം ഇന്ത്യയില്‍

16 ഇനം വനങ്ങള്‍ കാണുന്ന ഇന്ത്യ ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്‌. 55 ഇനം പക്ഷികളും 44 ഇനം സസ്‌തനികളും 187 ഇനം ഉരഗങ്ങളും 110 ഇനം ഉഭയജീവികളും ഇന്ത്യയില്‍ മാത്രം കാണുന്നവയാണ്‌. ഹിമാലയം, പശ്ചിമഘട്ടം, പൂര്‍വഘട്ടം തുടങ്ങിയ പടുകൂറ്റന്‍ മലനിരകളാണ്‌ ഒരുപരിധി വരെ ഇന്ത്യയിലെ ജൈവവൈവിധ്യം സംരക്ഷിച്ചുവരുന്നത്‌. ബോട്ടാണിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 518 ഇനം സസ്യങ്ങള്‍ വംശഭീഷണി നേരിടുന്നുണ്‌ട്‌. ഇതില്‍ മിക്കതും പശ്ചിമഘട്ടത്തിലാണുള്ളത്‌. കേരളത്തിലെ അഗസ്‌ത്യവനത്തിലെ 109ഉം നീലഗിരിയിലെ 93ഉം ആനമലയിലെ 39 ഇനം സസ്യങ്ങളും ഇതില്‍പ്പെടും. ഇവയില്‍ ബഹുഭൂരിഭാഗവും ഔഷധച്ചെടികളാണ്‌
http://www.thejasnews.com/#6296

Friday, March 5, 2010

ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും

കവിത എന്നു കേള്‍ക്കുന്നത് മാണിസാറിന് പണ്ടേ അലര്‍ജിയാണ്. അതിപ്പോ ചങ്ങമ്പുഴയുടേതായാലും വൈലോപ്പിള്ളിയുടേതായാലും ഒ‌എന്‍‌വിയുടേതായാലും മാണിസാറിന് ഉറക്കം വരും. ഇക്കുറി മാണിസാറിനെ ചൊടിപ്പിക്കാനായിരിക്കും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചത് കവിതകളായിരുന്നു. ബജറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മാണിസാര്‍ അനിഷ്ടം തുറന്നുപറയുകയും ചെയ്തു. ഐസക്കിന്‍റെ കവിത ചൊല്ലല്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നായിരുന്നു മാണിസാറിന്‍റെ അഭിപ്രായം. ബജറ്റിലൂടെ തട്ടിപ്പ് കാണിച്ചിട്ട് കവിത ചൊല്ലിയിട്ട് കാര്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. “വൈലോപ്പള്ളിയുടെയും ശ്രീധരമേനോന്‍റെയും കവിതകള്‍ ചൊല്ലിയിട്ടു കാര്യമില്ല” എന്നാണ് മാണിസാര്‍ പറയുന്നത്. എന്താ മാണിസാറിന്‍റെ സാഹിത്യബോധം അല്ലേ? സുഭാഷ് ചന്ദ്ര ബോസ് മൂന്നുപേരാണെന്ന് പറയുന്നതു പോലെ!
Issac's muse and thumps down of Mani sir ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും

സഹിക്കുക, ഇതും സിനിമ!


മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരുടെ ഗണത്തിലാണ് ഷാജി കൈലാസിനെയും പരിഗണിക്കുക. സാങ്കേതികമായി ബ്രില്യന്‍റായ ഈ സംവിധായകന്‍ ബോളിവുഡിലെ രാം ഗോപാല്‍ വര്‍മയെയും വെല്ലുന്ന പെര്‍ഫെക്ഷന്‍ കാത്തുസൂക്ഷിക്കുന്നയാളാണ്. തിരക്കഥ മോശമായാലും തന്‍റെ സിനിമകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി നല്‍കാന്‍ സംവിധാനമികവിലൂടെ ഷാജിക്ക് കഴിയാറുണ്ട്.ഈ പ്രതീക്ഷയാണ് ‘ദ്രോണ 2010’ എന്ന സിനിമ കാണാനെത്തുമ്പോള്‍ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി തന്‍റെ മികവ് വീണ്ടും തെളിയിച്ചു. പക്ഷേ അടിത്തറ ബലമില്ലാത്ത കെട്ടിടത്തിനു മുകളിലെ അലങ്കാരച്ചമയങ്ങള്‍ക്ക് എന്തു മൂല്യം? പൊളിഞ്ഞു മണ്ണിലടിയാനുള്ള വിധിയാണ് അതിനുള്ളത്. ഈ മമ്മൂട്ടി സിനിമയ്ക്കും സംഭവിച്ചത് അതാണ്.


കുത്തക മാധ്യമങ്ങള്‍ നോക്കുക; ഇത്‌ "ബൈ ദി പീപ്പിള്‍, ഫോര്‍ ദി പാര്‍ട്ടി"

വലതുപക്ഷ ആശയങ്ങളെ പ്രതിരോധിക്കുന്നതിനായി സ്വന്തം ടെലിവിഷന്‍ ചാനലെന്ന ആവശ്യത്തിന്‌ ചോര നീരാക്കി സ്വരുക്കൂട്ടിയ ചില്ലറത്തുട്ടുകള്‍ നല്‍കുമ്പോള്‍ 10 വര്‍ഷം മുന്‍പ്‌ പാര്‍ട്ടി മേലാളന്‍മാര്‍ അണികളോട്‌ ഒരു വാക്ക്‌ പറഞ്ഞിരുന്നു. ‘കുറഞ്ഞ വര്‍ഷത്തിനുള്ളില്‍ മുതലും, ചാനലില് ‍നിന്നുള്ള ലാഭവിഹിതവും.- -‘ ഇന്ന്‌ തിരുവനന്തപുരം ആശാന്‍ കോംപ്ലക്‌സില്‍ 12 കോടി മുടക്കി നിര്‍മിച്ച ‘കൈരളി ടവര്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ ലാഭവിഹിതമില്ലെങ്കിലും മുതലെങ്കിലും ലഭിച്ചാല്‍ മതിയെന്ന ആഗ്രഹവും ഉള്ളിലൊതുക്കി പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈകൊട്ടുക തന്നെ ചെയ്യും.