Friday, May 7, 2010

ക്ലാസ്മുറിയിലെ മുപ്പത്‌ വര്‍ഷങ്ങള്‍

ഉദ്യോഗസ്ഥകാല അനുഭവങ്ങള്‍ എഴുതി നല്ല വായനാനുഭവം സമ്മാനിച്ച എഴുത്തുകാര്‍ മലയാളത്തിലുമുണ്ട്‌. മികച്ച സാഹിത്യ സൃഷ്ടികളായി വായനക്കാര്‍ അതു സ്വീകരിച്ചപ്പോള്‍ സര്‍വ്വീസ്‌ സ്റ്റോറിയെന്ന സാഹിത്യശാഖയ്ക്ക്‌ മലയാളത്തിലും വായനക്കാരെ ലഭിക്കുകയായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന രചനകള്‍ മാത്രമെ മലയാളത്തില്‍ സര്‍വ്വീസ്‌ സ്റ്റോറിയായി പിറവിയെടുത്തുള്ളൂ. മലയാറ്റൂരിന്റെയും തോട്ടം രാജശേഖരന്റെയും ഉദ്യോഗ കാല അനുഭവക്കുറിപ്പുകള്‍ വായിച്ചവര്‍ പലതും പഠിക്കുകയും അറിയുകയും ചെയ്തു. ഇപ്പോള്‍ മുന്‍ ചീഫ്‌ സെക്രട്ടറി സി.പി.നായരും സര്‍വ്വീസ്സ്റ്റോറി എഴുതുന്ന തിരക്കിലാണ്‌. മലയാറ്റൂരിനെ പോലുള്ള നല്ല എഴുത്തുകാരുടെ ഉദ്യോഗകാല അനുഭവക്കുറിപ്പുകള്‍ വലിയ സാഹിത്യ സംരംഭങ്ങളായില്ലെങ്കിലെ അത്ഭുതമുള്ളൂ. കേരളത്തിലെ സാഹിത്യ സാംസ്കാരിക ഉദ്യോഗസ്ഥ രംഗത്ത്‌ മലയാറ്റൂരിന്റെ സര്‍വ്വീസ്സ്റ്റോറി അത്രയ്ക്കു ചലനങ്ങളുണ്ടാക്കി. നിരവധി പദവികളില്‍ ഇരുന്നിട്ടുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നിരവധി കാതുകളുണ്ടായിരുന്നു. എന്നാല്‍ ഒരു സ്കൂള്‍ അധ്യാപകന്‍ സര്‍വ്വീസ്സ്റ്റോറിയെഴുതിയാല്‍ അതിലെന്താണിത്ര പ്രത്യേകത?
 http://www.janmabhumidaily.com/detailed-story?newsID=64091
.

പ്രത്യേകത ഉണ്ടെന്ന്‌ മനസ്സിലാകും അക്ബര്‍ കക്കട്ടിലിന്റെ പാഠം മുപ്പത്‌ എന്ന പുസ്തകം വായിച്ചാല്‍.

മലയാളത്തിലെ നല്ല എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള അക്ബര്‍ കക്കട്ടില്‍ സ്കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു. ഇക്കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ അദ്ദേഹം ക്ലാസ്മുറികളോടു വിടപറഞ്ഞു. മുപ്പതു വര്‍ഷത്തെ അധ്യാപക വൃത്തിക്കു ശേഷം അന്‍പത്തിയഞ്ചു വയസ്സില്‍ റിട്ടയര്‍മെന്റെന്ന നിയമത്തിനു വിധേയനായി അദ്ദേഹം പടികളിറങ്ങി. മുപ്പതു വര്‍ഷത്തെ ക്ലാസ്സ്മുറികളില്‍ നിന്നുള്ള അനുഭവക്കുറിപ്പുകളാണ്‌ പാഠം മുപ്പത്‌ എന്ന സര്‍വ്വീസ്‌ സ്റ്റോറി.

കക്കട്ടിലിന്റെ കഥകള്‍ കൂടുതലും ജനിക്കുന്നത്‌ ക്ലാസ്മുറികളിലെ അനുഭവങ്ങളില്‍ നിന്നാണ്‌. ക്ലാസ്സ്മുറികളിലെ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോള്‍ അതു തനിക്ക്‌ കഥയെഴുത്തിന്‌ പ്രേരണയായെന്ന സാക്ഷ്യം കൂടി അദ്ദേഹം നല്‍കുന്നു.

അധ്യാപകന്‍ കുട്ടികള്‍ക്ക്‌ സുഹൃത്തും രക്ഷകര്‍ത്താവും ശിക്ഷകനുമൊക്കെയാണ്‌. നല്ല അധ്യാപകനില്‍ വിശ്വാസം അര്‍പ്പിക്കുന്ന കുട്ടി ജീവിതത്തില്‍ പരാജയപ്പെടുന്നില്ല. ഒരു കുട്ടിയുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അധ്യാപകനുള്ള പങ്ക്‌ വളരെ വലുതാണ്‌. അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ വരുന്ന നിരവധി കുട്ടികള്‍ ഉണ്ടാകും. എന്നാല്‍ ക്ലാസ്സ്മുറിയില്‍ അധ്യാപകനില്‍ നിന്ന്‌ ആ കുട്ടികള്‍ക്കു ലഭിക്കുന്ന അറിവും സ്നേഹവും സംരക്ഷണവുമെല്ലാം അവരെ ജീവിതത്തിന്റെ വസന്തകാലങ്ങളിലേക്കടുപ്പിക്കാന്‍ പര്യാപ്തമാകും. അക്ബര്‍ കക്കട്ടിലിന്റെ പുസ്തകം ഇത്തരം അനുഭവക്കുറിപ്പുകളുടെ ചേര്‍ത്തുവയ്ക്കലാണ്‌.

വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ അറിഞ്ഞിരിക്കേണ്ട അനുഭവക്കുറിപ്പുകള്‍. കഥാകൃത്തിന്റെ മാസ്മരിക ഭാഷയാല്‍ സൗന്ദര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം മികച്ച സാഹിത്യ രചന....

കത്തുകളുടെ ലോകത്ത് നിന്നൊരു ട്വീറ്റ്!


PRO
PRO
ഇത് ട്വിറ്ററിന്റെ കാലഘട്ടമാണ്. ട്വിറ്ററിന്റെ സേവനം തേടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ട്വിറ്ററിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ഏറ്റവും അവസാനമായി ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പും ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങി കഴിഞ്ഞു. പോസ്റ്റ്ഓഫീസ്ഇന്ത്യ എന്ന പേരിലാണ് ട്വിറ്റര്‍ പേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പൊതുമേഖലാ സ്ഥാപനം ട്വിറ്ററില്‍ അംഗത്വമെടുക്കുന്നത്.

കേവലം രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തപാല്‍ വകുപ്പിന്റെ ട്വിറ്റര്‍ പേജിനെ രാജ്യത്തിനകത്തും പുറത്തും നിന്നുമായി അഞ്ഞൂറോളം പേര്‍ പിന്തുടരുന്നുണ്ട്. തപാല്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ പേജും തുടങ്ങിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ സേവന വിവരങ്ങള്‍, പുതിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച സന്ദേശങ്ങളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തപാല്‍ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും ട്വിറ്റര്‍ വഴി വിശദീകരണം നല്‍കുമെന്ന് തപാല്‍ വകുപ്പ് മേധാവി അറിയിച്ചു. മെയില്‍ ഡെലിവറിംഗ്, പണമിടപാടുകള്‍, പാസ്പോര്‍ട്ട് അയക്കല്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നല്‍കുന്ന സേവനം ഏറെ വലുതായിരിക്കുമെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കി.

തകര്‍ന്നുക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പിനെ എങ്ങിനെ അഭിവൃദ്ധിപ്പെടുത്താമെന്നത് സംബന്ധിച്ച് ട്വിറ്റര്‍ അംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തപാല്‍ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാനുള്ള തുറന്ന അവസരമാണ് ട്വിറ്റര്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ്വര്‍ക്കുള്ള ഇന്ത്യന്‍ പോസ്റ്റിന് ട്വിറ്റര്‍ സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

India Post’s on a Twitter account | കത്തുകളുടെ ലോകത്ത് നിന്നൊരു ട്വീറ്റ്!

വി.കെ.എന്‍: ചിരിയുടെ പിതാമഹന്‍


V.K.N
WDWD
ഈ ലോകത്തില്‍ ജീവിക്കണമെങ്കില്‍ അത്യാവശ്യം വേണ്ടതായിട്ടുള്ളത് എന്താണ്?അല്ലെങ്കില്‍ അത്ര അത്യാവശ്യമില്ല എന്ന് തോന്നുന്നത് എന്താണ്?

രണ്ടിനും ഒരു ഉത്തരമാണ് ഉള്ളത്. കണ്ണുകള്‍... അതെ, കണ്ണുകളാണ് നമുക്ക് ഏറ്റം അത്യാവശ്യമായിട്ടുള്ളതും എന്നാല്‍ പലപ്പോഴും ഇല്ലാതിരുന്നെങ്കില്‍ എന്ന് തോന്നുന്നതും. ഒന്നുമേ കണ്ടിട്ടില്ല എന്ന് നടിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകി വരുകയാണ് .

എന്നാല്‍ ഇതെല്ലാം കാണാന്‍ രണ്ടു കണ്ണുകള്‍ പോരാ എന്ന് ആഗ്രഹിച്ചിരുന്ന ഒരു മനുഷ്യനാണ് മറഞ്ഞു പോയത് - വടക്കേ കൂട്ടാല നാരായണന്‍ കുട്ടി നായര്‍!

അതെ വി.കെ.എന്‍ തന്നെ.കണ്ണുകള്‍ തുറന്നു വച്ച് ലോകത്തിന് നേരെ പൊട്ടിച്ചിരിക്കുക. ഒരാള്‍ നമ്മുടെ നേരെ നോക്കി കുറെ നേരം പരിഹാസച്ചിരി ചിരിച്ചാല്‍ എന്തു തോന്നും ? ഒരു ലജ്ജ ഉണ്ടാവില്ലെയ്യ് ? 

മനുഷ്യനിലെ കപടതകള്‍ എല്ലാം ഇങ്ങനെ ലജ്ജിച്ച് നിന്നിട്ടുണ്ട്, വി.കെ.എന്‍ എന്ന അതികായനു മുന്നില്‍.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ തന്നു. പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ആ പദാവലികള്‍ നീളുന്നു. ഈ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്.

പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 

വായനയിലൂടെയും കാലത്തിലൂടെയും നിരന്തരമായി ജാഗ്രതയോടെ കടന്നുപോയ ഒരു സര്‍ഗാത്മകമനസ്സിന്‍റെ സ്വാഭാവികമായ പരിവര്‍ത്തനമായിരുന്നു അത്.

ദേവസ്വംബോര്‍ഡ് ജീവനക്കാരനായി അരീക്കോട് തൃക്ളയൂര്‍ ക്ഷേത്രത്തിലെ ജോലിക്കുശേഷം പത്തുവര്‍ഷത്തോളം നീണ്ട ഡല്‍ഹി വാസത്തിലാണ് വി.കെ.എന്നിന്‍റെ സര്‍ഗ പ്രതിഭ പുതിയ രൂപങ്ങളിലേക്കും ഘടനകളിലേക്കും വ്യാപിക്കുന്നത്. 

പയ്യന്‍ കഥകള്‍, സിന്‍ഡിക്കേറ്റ്, ആരോഹണം തുടങ്ങിയ പ്രമുഖമായ കൃതികള്‍ ഡല്‍ഹി ജീവിതത്തിന്‍റെ സര്‍ഗഫലങ്ങളാണ്. മഹാനഗരജീവിതത്തിലെ പൊയ്മുഖങ്ങളും, രാഷ്ട്രീയ-അധികാര-മാധ്യമമേഖലകളിലെ കപടതകളുമെല്ലാം ഈ രചനകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു
http://malayalam.webdunia.com/miscellaneous/literature/remembrance/0801/25/1080125056_1.htm

Thursday, May 6, 2010

മധു തിരിഞ്ഞുനോക്കുമ്പോള്‍




madhu
WDWD
ടി.വി യിലെ സ് ക്രീനില്‍ വല്ലപ്പോഴുമെത്തുന്ന പഴയ സിനിമകളില്‍ തന്‍റെ സ്നേഹിതരെ കാണുമ്പോള്‍ മധു എന്ന മാധവന്‍ നായര്‍ ദു:ഖിക്കുന്നു. ഒരു കുടുംബം പോലെ ഇവരുമൊത്തു കഴിഞ്ഞ നല്ല നാളുകള്‍ ഓര്‍ക്കുന്നു.

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്ര, അപൂര്‍വമായെങ്കിലും ഉണ്ടാവുന്ന വാതില്‍പുറ ചിത്രീകരണങ്ങള്‍, ഒരുമിച്ചുള്ള ഭക്ഷണം, ചില കുശുമ്പുകളും കുന്നായ്മകളും എല്ലാം ഓര്‍മ്മയില്‍ തെളിയുന്നു.

ഇന്ന് അവരാരുമില്ല. സത്യന്‍, പ്രേം നസീര്‍, ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, കൊട്ടാരക്കര, എസ്.പി.പിള്ള, മുതുകുളം, ശങ്കരാടി, മുത്തയ്യ ഇങ്ങനെ പോകുന്നു പഴയ സിനിമാ ചങ്ങാതിമാരുടെ പട്ടിക.

അകാലത്തില്‍ പൊലിഞ്ഞ മിസ് കുമാരിയും രാഗിണിയും വിജയശ്രീയും എല്ലാം മധുവിന് വേദനിക്കുന്ന ഓര്‍മ്മകളാണ്. എന്നാല്‍ ചെമ്മീനിലെ നഷ്ടാനുരാഗത്തിന്‍റെ പ്രതീകമായ ആ പഴയ പരീക്കുട്ടിക്ക് തന്‍റെ കറുത്തമ്മ എന്ന വെളുവെളുത്ത ഷീലയെ തിരിച്ചു കിട്ടിയി. മമ്മൂട്ടിയുടെ തസ്കരവീരന്‍ എന്ന ചിത്രത്തില്‍ വളരെ നാളുകള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു

‘ഉജ്ജ്വല’ നികം അഥവാ ഉജ്ജ്വല്‍ നികം


PRO
പേരു പോലെ തന്നെയാണ് തന്‍റെ വാ‍ദവുമെന്ന് ഉജ്ജ്വല്‍ നികം ഒരിക്കല്‍ കൂടി സംശയാതീതമായി തെളിയിച്ചു. മുംബൈ ഭീകരാ‍ക്രമണ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രത്യേക കോടതിയില്‍ ഹാജരാവാന്‍ നിയുക്തനായപ്പോള്‍ ആരുടെയും പുരികം ഉയര്‍ന്നില്ല എന്നത് തന്നെ നികമിന്‍റെ വാദമികവിന്‍റെ നേര്‍ സാക്‍ഷ്യമായിരുന്നു. ഇപ്പോള്‍ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച അജ്മല്‍ അമീര്‍ കസബെന്ന പാക് തിവ്രവാദിക്ക് അര്‍ഹിക്കുന്ന പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുത്ത് നികം ഒരിക്കല്‍ കൂടി രാജ്യത്തിന്‍റെ അഭിമാനമായി.

നികമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന് കേട്ടാല്‍ ഏത് കൊടും കുറ്റവാളിയും തൂക്കുകയറിലേക്ക് കണ്ണയച്ചു തുടങ്ങുമെന്ന് കോടതിവൃത്തങ്ങളില്‍ ഒരു ചൊല്ലുണ്ട്. ഇപ്പോഴത് ഒരിക്കല്‍ കൂടി ബോധ്യമായി. 1993ലെ മുംബൈ സ്ഫോടനകേസിലും ഗുല്‍‌ഷന്‍ കുമാര്‍ വധക്കേസിലും, പ്രമോദ് മഹാജന്‍ വധക്കേസിലുമെല്ലാം സര്‍ക്കാരിന്‍റെ ഭാഗം വാദിച്ചത് നികമായിരുന്നു.

മുപ്പതു വര്‍ഷത്തെ അഭിഭാഷക ജീവിതത്തില്‍ ദയയുടെ കണിക പോലുമര്‍ഹിക്കാത്ത 613 പ്രതികള്‍ക്ക് നികം ജീവപര്യന്തം വാങ്ങിക്കൊടുത്തപ്പോള്‍ 38 പ്രതികളെ തൂക്കുമരത്തിലേക്ക് അയച്ചു‍. പ്രമാദമാ‍യ ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന്‍റെ ഭാഗം വാദിക്കുന്ന അഭിഭാഷകന്‍റെ ജീവന്‍ വിലപ്പെട്ടതാണെന്ന് സര്‍ക്കാരിനുമറിയാം. അതുകൊണ്ടാണ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍‌കുന്ന ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നികമിന് സര്‍ക്കാര്‍ അനുവദിച്ചതും.

മുംബൈ ഭീകരാക്രമണത്തില്‍ ലഷ്കര്‍ ഇ ത്വൊയ്ബ തീവ്രവാദികള്‍ക്ക്‌ പുറമെ പാക്കിസ്ഥാന്‍ ഭരണകൂടത്തിനും പങ്കുണ്ടെന്ന്‌ നികം കോടതിയില്‍ സ്ഥാപിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ഹാജരാക്കാനും ഭീകരാക്രമണത്തില്‍ കസബിന്റെ പങ്ക്‌ കോടതിയില്‍ തെളിയിക്കാനും ഉജ്വല്‍ നികമിന്‌ കഴിഞ്ഞു.

പുസ്തകം വാങ്ങണോ, ഗൂഗിളില്‍ പോകാം!


Google Editions
PRO
PRO
മലയാളം അടക്കമുള്ള ഭാഷകളിലെ പുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ വില്‍‌ക്കാനായി ഗൂഗിളിന്റെ ഓണ്‍‌ലൈന്‍ പുസ്തകക്കട വരുന്നു. ലോകത്തെ സാധാരണ പുസ്തകക്കടകള്‍ക്കും ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക്‌ സ്റ്റോര്‍ പോലെയുള്ള ഡിജിറ്റല്‍ വായനാ ഉപകരണങ്ങള്‍ക്കും വന്‍ തിരിച്ചടിയാകും ഗൂഗിളിന്റെ ഓണ്‍‌ലൈന്‍ പുസ്തകക്കടയായ ഗൂഗിള്‍ എഡിഷന്‍സ് എന്ന് കരുതപ്പെടുന്നു. ജൂണ്‍ മാസത്തോടെ ഈ സംവിധാനം നിലവില്‍ വരും.

ഗൂഗിള്‍ അക്കൌണ്ടുള്ള ആര്‍ക്കും ഗൂഗിള്‍ എഡിഷന്‍സില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങിക്കാം. വാങ്ങിയ പുസ്തകങ്ങള്‍ ബ്രൌസറിലൂടെ വായിക്കാവുന്നതാണ്. പുസ്തകത്തിന്റെ വില ആര് നിശ്ചയിക്കുമെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രസാധകരില്‍ നിന്ന് പുസ്തകം വാങ്ങി വില്‍‌പന നടത്തുന്ന ഗൂഗിളാണോ അല്ലെങ്കില്‍ പുസ്തകം വില്‍‌ക്കാനായി നല്‍‌കുന്ന പ്രസാധകരാണോ വില നിശ്ചയിക്കേണ്ടത് എന്നതാണ് ചര്‍ച്ചാ വിഷയം.

“ആമസോണിന്റെ കൈന്‍ഡില്‍, ആപ്പിളിന്റെ ഐബുക്ക്‌ സ്റ്റോര്‍ പോലെ കമ്പനിയുടെ മാത്രം സ്റ്റോറിലുള്ള പുസ്തകങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതാണ്‌. എന്നാല്‍ ഗൂഗിള്‍ എഡിഷന്‍‌സില്‍ ഇങ്ങനെയൊരു നിയന്ത്രണമില്ല. ഇതുവരെയായി 12 ദശലക്ഷം പുസ്തകങ്ങള്‍ ഗൂഗ്ല് സ്കാന്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ കോപ്പികള്‍ ലഭ്യമാല്ലാത്തതും പ്രിന്റുകള്‍ ലഭ്യമായതും അവയില്‍പ്പെടും” - ഗൂഗിള്‍ വക്താവ്‌ ഗബ്രിയേല്‍ സ്റ്റിക്കര്‍ പറഞ്ഞു.

അമേരിക്കയില്‍ ഇബുക്ക്‌ വിപണിയിലെ വരുമാനം 2010ലെ 130 കോടി ഡോളറില്‍ നിന്ന്‌ 2013 ആവുമ്പോഴേക്കും 250 കോടി ഡോളറായി ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഗൂഗിള്‍ എഡിഷന്‍സിലെ പുസ്തകങ്ങള്‍ മൊബൈല്‍ ഫോണ്‍ മുതല്‍ നെറ്റ്ബുക്ക് വരെയും ടാബ്‌ലറ്റ് മുതല്‍ ഡെസ്ക്‌ ടോപ്പ്‌ കമ്പ്യൂട്ടര്‍ വരെയുമുള്ള വ്യത്യസ്ത ഉപകരണങ്ങളില്‍ വായിക്കാനാവും. ഈ മേഖലയിലെ 90 ശതമാനവും കൈയടക്കി വച്ചിരിക്കുന്ന ആമസോണിന്റെ വിപണി ഗൂഗിളിന്റെ വരവോടെ 35 ശതമാനമായി ചുരുങ്ങുമെന്നാണ്‌ കരുതുന്നത്‌.

Google plans for killer bookstores | പുസ്തകം വാങ്ങണോ, ഗൂഗിളില്‍ പോകാം!

ബലാത്സംഗശ്രമം; സിപിഎം സഖാവ് അറസ്റ്റില്‍

സ്കൂള്‍ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിന് സിപിഎം സഖാവ് അറസ്റ്റില്‍. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ഇയ്യങ്കോട്‌ ബ്രാഞ്ച്‌ സെക്രട്ടറി പേരോട്‌ പനയുള്ളതില്‍ അശോകനെയാണ്‌ (38) നാദാപുരം പോലീസ്‌ അറസ്റ്റുചെയ്തത്‌.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടുത്ത വീട്ടിലെ പെയിന്റിംഗ്‌ ജോലിക്കിടെ അശോകന്‍ പന്ത്രണ്ടുകാരിയായ പെണ്‍‌കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വച്ചതോടെ അടുക്കളയിലായിരുന്ന മാതാവും ഒപ്പം അയല്‍‌വക്കത്തുള്ളവരും ഓടിയെത്തി. ആളുകള്‍ വരുന്നത് കണ്ടതോടെ സഖാവ് മുങ്ങി.

വീട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്ന് നാദാപുരം പൊലീസ് കേസെടുത്തു. നാദാപുരം സിഐ പി ബിജുരാജ്‌ കുട്ടിയെ സ്റ്റേഷനില്‍ വിളിപ്പിച്ച്‌ മൊഴിയെടുത്തു. അശോകന്‍ നാടുവിടാന്‍ ഒരുങ്ങുകയാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് വലവിരിച്ചു. ഇതില്‍ അശോകന്‍ കുടുങ്ങുകയും ചെയ്തു.

ഇയ്യങ്കോട്‌ സി‌പി‌എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തോടൊപ്പം നാട്ടിലെ ഒരു വിദ്യാലയത്തിലെ പിടിഎ പ്രസിഡണ്ട് പദവിയും അശോകന്‍ വഹിക്കുന്നുണ്ട്. സംഭവം പുറത്തായതോടെ പിടിഎ പ്രസിഡണ്ട് പദവിയില്‍ നിന്ന് അശോകനെ നീക്കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സി‌പി‌എം ബ്രാഞ്ച്‌ സെക്രട്ടറി സ്ഥാനത്തുനിന്നും അശോകന്‍ തെറിക്കുമെന്നാണ് അറിയുന്നത്

CPI(M) branch secretary arrested for rape attempt | ബലാത്സംഗശ്രമം; സിപിഎം സഖാവ് അറസ്റ്റില്‍