Saturday, May 8, 2010

അമൃതാനന്ദമയീ ദേവിയെ ദൈവം തെരഞ്ഞെടുത്തു: മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത

പാര്‍വതി കൈമള്‍
മാതാ അമൃതാനന്ദമയീ ദേവി ഇന്ന്‌ കോട്ടയം സന്ദര്‍ശിക്കുകയാണ്‌. ഒരുലക്ഷത്തിലധികം പേരാണ്‌ അമ്മയെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്നത്‌ അമ്മയുടെ സന്ദര്‍ശന പശ്ചാത്തലത്തില്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം തിരുമേനി അമ്മയെകുറിച്ചു നടത്തുന്ന സംഭാഷണം വായനക്കാര്‍ക്ക്‌ താല്‍പ്പര്യമുണര്‍ത്തുമെന്നതിനാല്‍ ഞങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുകയാണ്‌- എഡിറ്റര്‍

: അമ്മയുടെ ആശ്രമത്തില്‍ ചെന്നപ്പോള്‍ ആദ്യം തിരുമേനി തിരഞ്ഞതെന്തായിരുന്നു?

തിരുമേനി: മാതാ അമൃതാനന്ദമയി അമ്മയുടെ ആശ്രമത്തില്‍ ആദ്യം തിരിച്ചറിഞ്ഞത്‌ സ്‌നേഹം ആയിരുന്നു. പിന്നെ കരുതലും ഞാന്‍ അമ്മയോടൊപ്പം അവിടുത്തെ പ്രാര്‍ത്ഥനാ ഹാളിലേക്ക്‌ നടക്കുകയായിരുന്നു. ചുറുചുറുക്കോടെ നടന്നുനീങ്ങുന്ന അമ്മയോടൊപ്പം തൊണ്ണൂറ്റിരണ്ട്  വയസ്സുകാരനായ എനിക്ക്‌ നടന്നെത്താന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് കുറച്ചുദൂരം നടന്നിട്ട്‌ അമ്മ നില്‍ക്കും. ഇങ്ങനെ രണ്ട് മൂന്നുപ്രാവശ്യമായപ്പോള്‍ എനിക്കുതന്നെ ചമ്മലും വിഷമവും തോന്നി. അമ്മയെപ്പോലൊരാള്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കുന്നു. അപ്പോള്‍ ഞാന്‍ അമ്മയോട്‌ പറഞ്ഞു. -   -
‘തൊണ്ണൂറ്‌ വയസ്സാകുമ്പോള്‍ അമ്മ എങ്ങനെ നടക്കണം എന്ന്‌ പഠിപ്പിക്കാന്‍ വന്നതാണ്‌ ഞാന്‍-   -
‘അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. -   -
‘തിരുമേനി വലിയ തമാശക്കാരനാണ്‌ എന്ന്‌ എല്ലാവരും പറഞ്ഞുകേട്ടത്‌ വളരെ ശരിയാണ്‌,-   -
‘ പക്ഷേ എനിക്കുവേണ്ടി കാത്തുനില്‍ക്കാനുള്ള സ്‌നേഹം കരുതല്‍ ഇവയെല്ലാം എന്നെ ആകര്‍ഷിച്ചു.

http://www.britishmalayali.co.uk/index.php?menu=3&fullstory=view&news=News&sub_menu=kerala&id=3792

സാവിത്രി ജിന്‍ഡാല്‍ ‘പണക്കാരി അമ്മ’


PRO
ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നയായ സാവിത്രി ജിന്‍ഡാല്‍ ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് അമ്മമാരുടെ പട്ടികയിലും ഇടം തേടി. ഫോര്‍ബ്സ് മാഗസിന്‍ നടത്തിയ സര്‍വെയിലാണ് സാവിത്രിക്ക് ഈ ബഹുമതി ലഭിച്ചത്.

ധനികരായ അമ്മമാരെ തെരഞ്ഞെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള ധനിക എന്ന ബഹുമതിയും സാവിത്രിക്ക് സ്വന്തമാക്കാനായി. ഹരിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയായ ഇവര്‍ക്ക് ഒമ്പത് മക്കളാണ് ഉള്ളത്.

ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഓം‌പ്രകാശ് ജിന്‍ഡാലിന്റെ വിധവയായ സാവിത്രി ജിന്‍ഡാലിന് 12.2 ബില്യന്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. ഏറ്റവും ധനികരായ അമ്മമാരെ തെരഞ്ഞെടുത്തത് ലോകത്തിലെ 70 ധനിക അമ്മമാരില്‍ നിന്നാണ്.

ജോണ്‍ വാള്‍ട്ടന്റെ വിധവ ക്രിസ്റ്റി വാള്‍ട്ടനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇവര്‍ക്ക് 22. 5 ബില്യന്‍ ആസ്തിയാണ് ഉള്ളത്. സാവിത്രി ജിന്‍ഡാലിന് പട്ടികയില്‍ നാലാം സ്ഥാനമാണ് ഉള്ളത്. ഹാരി പോര്‍ട്ടര്‍ എഴുത്തുകാരി ജെ കെ റൌളിംഗിന് സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നുവന്ന ധനിക മാതാക്കളുടെ പട്ടികയില്‍ സ്ഥാനം നേടാന്‍ സാധിച്ചു

Savitri Jindal in richest mom list | സാവിത്രി ജിന്‍ഡാല്‍ ‘പണക്കാരി അമ്മ’

പുത്തന്‍കുളം അനന്തപത്മനാഭന്‍

പുത്തന്‍കുളം അനന്തപത്മനാഭന്‍

Posted on: 11 May 2009-ശ്രീകുമാര്‍ അരൂക്കുറ്റി ഉയരക്കേമത്തത്തിനും തലയെടുപ്പിനും മറ്റെന്തിനേക്കാളുമേറെ നിലയും വിലയുമുള്ള ഉത്സവ കേരളത്തില്‍, 'പത്തടിപ്പെരുമ' യുമായി തിരുവിതാംകൂറിന്റെ മണ്ണിലെ ഏറ്റവും വലിയ ഉയരക്കേമന്‍.
പത്തടി ഉയരമുള്ള ഒരാന ഇന്ന് ആനപ്രേമികളുടേയും ആനയുടമകളുടേയുമെല്ലാം സ്വപ്‌നസാക്ഷാത്കാരമാണെങ്കില്‍, ഒരു മാതിരിപ്പെട്ട ഏതൊരു ആനയുടമയോട് ചോദിച്ചാലും തന്റെ ആന 'പത്തടി' എത്തുമെന്ന് ഒറ്റശ്വാസത്തില്‍ പറഞ്ഞുകളയുന്ന കാലത്ത്, പത്തടിത്തിളക്കത്തില്‍ നിന്നും ഒരു പണമിടത്തൂക്കം പോലും കുറയാത്ത ഒരാനക്കേമന്‍. ഒപ്പം പ്രായക്കുറവിന്റെ ആനുകൂല്യവും പൂത്തന്‍കുളം അനന്തപത്മനാഭനെ മലയാളമണ്ണിലെ മുന്‍നിരപ്പോരാളികളില്‍ പ്രധാനിയാക്കുന്നു.മുപ്പതിനും മുപ്പത്തിയഞ്ചിനും മധ്യേയാവും അനന്തന്റെ പ്രായം. ചില ആനകളെങ്കിലും നാല്പതു വയസ്സുവരെ കാര്യമായ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുള്ള ചരിത്രം മുഖവിലയ്ക്ക്‌ക്കെടുത്താല്‍, ഈ പത്തടിക്കേമന്‍ അല്‍പ്പം കൂടിയൊക്കെ ഉയരംവയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.ജന്മം കൊണ്ട് ബീഹാറിയാണ് അനന്തന്‍. അംഗോപാംഗ ലക്ഷണത്തികവുകളേക്കാള്‍ ഏറെ, പെട്ടന്ന് ആര്‍ക്കും എത്തിപ്പിടിക്കാന്‍ ആവാത്ത ഉയരം തന്നെയാണ് ബീഹാറികളുടെ തുറുപ്പുചീട്ട്. 'വീണെടുത്ത കൊമ്പുകളും' നിലത്തിഴയുന്ന തുമ്പികൈയും മുറംപോലുള്ള വലിയ ചെവികളും...തേന്‍നിറമാര്‍ന്ന കൊമ്പുകളും......അങ്ങനെയങ്ങനെ മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണ കണക്കുകള്‍ പ്രകാരം അനന്തനെ എല്ലാ ലക്ഷണങ്ങളും തികഞ്ഞവന്‍ എന്ന് വിളിക്കാന്‍ ഒക്കില്ല.കീഴ്‌ക്കെമ്പുകളും, ആനയുടെ വലിപ്പം അനുസരിച്ച് അത്ര വലുതല്ലാത്ത ചെവികളും, കഷ്ടിച്ച് മാത്രം നിലംതൊടുന്ന തുമ്പികൈയും ചെറിയ ന്യൂനതകളായി പറയാം. നല്ല വെളുപ്പ് നിറമാര്‍ന്ന പതിനെട്ട് നഖങ്ങളും ഭംഗിയാര്‍ന്ന മദഗിരിയും ഉയര്‍ന്ന വായൂകൂംഭവും വളവുതിരിവില്ലാത്ത വാലും, പിന്നെ മോശമില്ലാത്ത ഇടനീളവും മേന്‍മകളുടെ ഗണത്തില്‍പ്പെടുത്താം.അതേസമയം, എല്ലാ ലക്ഷണങ്ങള്‍ക്കുമപ്പുറം ഉയരക്കേമത്തവും അതിനു തക്ക തലയെടുപ്പും തന്നെയാണ് അനന്തനെ ഉത്സവനഗരികളുടെ പ്രിയങ്കരനാക്കുന്നത്. തലപ്പൊക്ക മത്സരവേദികളായ ചക്കുമരശ്ശേരി ക്ഷേത്രത്തില്‍ ഒരിക്കല്‍ മംഗലാംകുന്ന് കര്‍ണനെയും, ചെറായി ക്ഷേത്രത്തില്‍ തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെയും നന്നായി വിയര്‍പ്പിച്ചുവിട്ട ശേഷം മാത്രം വഴങ്ങിക്കൊടുത്ത ചരിത്രമുള്ള അനന്തന്‍ ഇപ്പോള്‍ തലപിടുത്തത്തിന്റെ സിദ്ധികളിലൂടെ ഉത്രാളിക്കാവ് പോലെ പാലക്കാടന്‍ മണ്ണിലെ പ്രധാന ക്ഷേത്രങ്ങളിലും അവിഭാജ്യസാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നു.ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ ആനകളെയും പൊതുവെ ബീഹാറികള്‍ എന്ന് പറയാറുണ്ടെങ്കിലും അനന്തന്റെ ജന്മദേശം ശരിക്കും ബീഹാര്‍ തന്നെയാണ്. അവിടെ ഒരു ഗ്രാമമുഖ്യന്റെ മകന്‍ മഹിപാല്‍ യാദവ് ഡിഗ്രി പരീക്ഷയില്‍ റാങ്ക് വാങ്ങിയതിന് അയാള്‍ക്കുള്ള വീട്ടുകാരുടെ സമ്മാനമായിരുന്നു ഈ ആനകുമാരന്‍.ആന മദപ്പാടിലേക്ക് എത്തുകയും, ഒപ്പം ഇത്രയും ഉയരമുള്ള ഒരാനയേയുംകൊണ്ട് ഇലക്ട്രിക്‌ലൈനുകള്‍ വളരെ താഴ്ന്ന് കിടക്കുന്ന ബീഹാറിലെ റോഡുകളിലൂടെ നടക്കുന്നത് അപകടകരമായതുകൊണ്ടുമാണ് അവസാനം മഹിപാലിന്റെ കുടുംബം ഇവനെ, കൊല്ലം പുത്തന്‍കുളംകാരനായ ഷാജിക്ക് വില്‍ക്കുന്നത്. അങ്ങനെയവന്‍ തിരുവിതാംകൂറിന്റെയും ആനകേരളത്തിന്റെയും അഭിമാനമായ പുത്തന്‍കുളം അനന്തപദ്മനായി മാറി.-ഫോട്ടോഗ്യാലറിsreekumararookutty@gmail.com

Mathrubhumi

കുങ്കുമം വില്‍‌ക്കുന്ന സ്ത്രീയെ വരച്ച് നടി ഷീല!



actress Sheela
PRO
PRO
ജയന്റെയും നസീറിന്റെയും നായികയായി മാത്രമല്ല നടി ഷീലയെ ഇനി മലയാളികള്‍ ഓര്‍ക്കുക. അവരൊരു ചിത്രകാരിയും കൂടിയാണ്. മലയാളിയുടെ ഒരു കാലഘട്ടത്തെ വിസ്മയിപ്പിച്ച ഷീല എന്ന നടിയുടെ ഒരു വിഭിന്നഭാവം ആലുവയിലെ പറവൂരിലുള്ള കോമൂസണ്‍സ് ആര്‍ട്ട് ഗാലറിയില്‍ വിരിയുകയാണ്. പ്രശസ്തരായ 55 വനിതകള്‍ വരച്ച ചിത്രങ്ങളോടൊപ്പമാണ് ഷീല വരച്ച ‘കുങ്കുമം വില്‍‌ക്കുന്ന സ്ത്രീ’ മലയാളിക്ക് മുമ്പാകെ എത്തുന്നത്.

“മൂന്നു വര്‍ഷം മുമ്പ് ഊട്ടിയിലെ മാര്‍ക്കറ്റില്‍ വെച്ച് മനസ്സില്‍ പതിഞ്ഞതാണ് കുങ്കുമം വില്‍ക്കുന്ന സ്ത്രീയുടെ ചിത്രം. പിന്നീടിത് എന്‍േറതായ ഭാവനയില്‍ കാന്‍വാസിലേക്ക് പകര്‍ത്തുകയായിരുന്നു.”

“ചിത്രരചന ചെറുപ്പം മുതലേയുണ്ട്. ഇതിനോടകം 45 ചിത്രങ്ങള്‍ വരച്ചു. എന്നാല്‍, സിനിമാ രംഗത്തുള്ളവരോടു പോലും ചിത്രരചനാ വിവരം ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഷൂട്ടിങ് സ്ഥലത്തും മറ്റും സമയം കിട്ടുമ്പോള്‍ ഇറങ്ങിനടന്ന് ഫോട്ടോകളെടുക്കും. ഇവയില്‍ ഹൃദയസ്പര്‍ശിയാകുന്നവ പിന്നീട് കാന്‍വാസിലേക്ക് പകര്‍ത്തും. ആദ്യമായാണ് എന്റെ ഒരു ചിത്രം പ്രദര്‍ശനത്തിനു വെക്കുന്നത്. ”

Friday, May 7, 2010

ക്ലാസ്മുറിയിലെ മുപ്പത്‌ വര്‍ഷങ്ങള്‍

ഉദ്യോഗസ്ഥകാല അനുഭവങ്ങള്‍ എഴുതി നല്ല വായനാനുഭവം സമ്മാനിച്ച എഴുത്തുകാര്‍ മലയാളത്തിലുമുണ്ട്‌. മികച്ച സാഹിത്യ സൃഷ്ടികളായി വായനക്കാര്‍ അതു സ്വീകരിച്ചപ്പോള്‍ സര്‍വ്വീസ്‌ സ്റ്റോറിയെന്ന സാഹിത്യശാഖയ്ക്ക്‌ മലയാളത്തിലും വായനക്കാരെ ലഭിക്കുകയായിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന രചനകള്‍ മാത്രമെ മലയാളത്തില്‍ സര്‍വ്വീസ്‌ സ്റ്റോറിയായി പിറവിയെടുത്തുള്ളൂ. മലയാറ്റൂരിന്റെയും തോട്ടം രാജശേഖരന്റെയും ഉദ്യോഗ കാല അനുഭവക്കുറിപ്പുകള്‍ വായിച്ചവര്‍ പലതും പഠിക്കുകയും അറിയുകയും ചെയ്തു. ഇപ്പോള്‍ മുന്‍ ചീഫ്‌ സെക്രട്ടറി സി.പി.നായരും സര്‍വ്വീസ്സ്റ്റോറി എഴുതുന്ന തിരക്കിലാണ്‌. മലയാറ്റൂരിനെ പോലുള്ള നല്ല എഴുത്തുകാരുടെ ഉദ്യോഗകാല അനുഭവക്കുറിപ്പുകള്‍ വലിയ സാഹിത്യ സംരംഭങ്ങളായില്ലെങ്കിലെ അത്ഭുതമുള്ളൂ. കേരളത്തിലെ സാഹിത്യ സാംസ്കാരിക ഉദ്യോഗസ്ഥ രംഗത്ത്‌ മലയാറ്റൂരിന്റെ സര്‍വ്വീസ്സ്റ്റോറി അത്രയ്ക്കു ചലനങ്ങളുണ്ടാക്കി. നിരവധി പദവികളില്‍ ഇരുന്നിട്ടുള്ള ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നിരവധി കാതുകളുണ്ടായിരുന്നു. എന്നാല്‍ ഒരു സ്കൂള്‍ അധ്യാപകന്‍ സര്‍വ്വീസ്സ്റ്റോറിയെഴുതിയാല്‍ അതിലെന്താണിത്ര പ്രത്യേകത?
 http://www.janmabhumidaily.com/detailed-story?newsID=64091
.

പ്രത്യേകത ഉണ്ടെന്ന്‌ മനസ്സിലാകും അക്ബര്‍ കക്കട്ടിലിന്റെ പാഠം മുപ്പത്‌ എന്ന പുസ്തകം വായിച്ചാല്‍.

മലയാളത്തിലെ നല്ല എഴുത്തുകാരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള അക്ബര്‍ കക്കട്ടില്‍ സ്കൂള്‍ അധ്യാപകന്‍ കൂടിയായിരുന്നു. ഇക്കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ അദ്ദേഹം ക്ലാസ്മുറികളോടു വിടപറഞ്ഞു. മുപ്പതു വര്‍ഷത്തെ അധ്യാപക വൃത്തിക്കു ശേഷം അന്‍പത്തിയഞ്ചു വയസ്സില്‍ റിട്ടയര്‍മെന്റെന്ന നിയമത്തിനു വിധേയനായി അദ്ദേഹം പടികളിറങ്ങി. മുപ്പതു വര്‍ഷത്തെ ക്ലാസ്സ്മുറികളില്‍ നിന്നുള്ള അനുഭവക്കുറിപ്പുകളാണ്‌ പാഠം മുപ്പത്‌ എന്ന സര്‍വ്വീസ്‌ സ്റ്റോറി.

കക്കട്ടിലിന്റെ കഥകള്‍ കൂടുതലും ജനിക്കുന്നത്‌ ക്ലാസ്മുറികളിലെ അനുഭവങ്ങളില്‍ നിന്നാണ്‌. ക്ലാസ്സ്മുറികളിലെ സംഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു വയ്ക്കുമ്പോള്‍ അതു തനിക്ക്‌ കഥയെഴുത്തിന്‌ പ്രേരണയായെന്ന സാക്ഷ്യം കൂടി അദ്ദേഹം നല്‍കുന്നു.

അധ്യാപകന്‍ കുട്ടികള്‍ക്ക്‌ സുഹൃത്തും രക്ഷകര്‍ത്താവും ശിക്ഷകനുമൊക്കെയാണ്‌. നല്ല അധ്യാപകനില്‍ വിശ്വാസം അര്‍പ്പിക്കുന്ന കുട്ടി ജീവിതത്തില്‍ പരാജയപ്പെടുന്നില്ല. ഒരു കുട്ടിയുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ അധ്യാപകനുള്ള പങ്ക്‌ വളരെ വലുതാണ്‌. അനുകൂലമല്ലാത്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ വരുന്ന നിരവധി കുട്ടികള്‍ ഉണ്ടാകും. എന്നാല്‍ ക്ലാസ്സ്മുറിയില്‍ അധ്യാപകനില്‍ നിന്ന്‌ ആ കുട്ടികള്‍ക്കു ലഭിക്കുന്ന അറിവും സ്നേഹവും സംരക്ഷണവുമെല്ലാം അവരെ ജീവിതത്തിന്റെ വസന്തകാലങ്ങളിലേക്കടുപ്പിക്കാന്‍ പര്യാപ്തമാകും. അക്ബര്‍ കക്കട്ടിലിന്റെ പുസ്തകം ഇത്തരം അനുഭവക്കുറിപ്പുകളുടെ ചേര്‍ത്തുവയ്ക്കലാണ്‌.

വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ അറിഞ്ഞിരിക്കേണ്ട അനുഭവക്കുറിപ്പുകള്‍. കഥാകൃത്തിന്റെ മാസ്മരിക ഭാഷയാല്‍ സൗന്ദര്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം മികച്ച സാഹിത്യ രചന....

കത്തുകളുടെ ലോകത്ത് നിന്നൊരു ട്വീറ്റ്!


PRO
PRO
ഇത് ട്വിറ്ററിന്റെ കാലഘട്ടമാണ്. ട്വിറ്ററിന്റെ സേവനം തേടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും ട്വിറ്ററിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ഏറ്റവും അവസാനമായി ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പും ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങി കഴിഞ്ഞു. പോസ്റ്റ്ഓഫീസ്ഇന്ത്യ എന്ന പേരിലാണ് ട്വിറ്റര്‍ പേജ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പൊതുമേഖലാ സ്ഥാപനം ട്വിറ്ററില്‍ അംഗത്വമെടുക്കുന്നത്.

കേവലം രണ്ട് മാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ തപാല്‍ വകുപ്പിന്റെ ട്വിറ്റര്‍ പേജിനെ രാജ്യത്തിനകത്തും പുറത്തും നിന്നുമായി അഞ്ഞൂറോളം പേര്‍ പിന്തുടരുന്നുണ്ട്. തപാല്‍ വകുപ്പിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ പേജും തുടങ്ങിയിരിക്കുന്നത്. തപാല്‍ വകുപ്പിന്റെ സേവന വിവരങ്ങള്‍, പുതിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച സന്ദേശങ്ങളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നത്. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തപാല്‍ സേവനങ്ങള്‍ സംബന്ധിച്ച് പൊതുജനത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും ട്വിറ്റര്‍ വഴി വിശദീകരണം നല്‍കുമെന്ന് തപാല്‍ വകുപ്പ് മേധാവി അറിയിച്ചു. മെയില്‍ ഡെലിവറിംഗ്, പണമിടപാടുകള്‍, പാസ്പോര്‍ട്ട് അയക്കല്‍ എന്നിവ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ നല്‍കുന്ന സേവനം ഏറെ വലുതായിരിക്കുമെന്നും തപാല്‍ വകുപ്പ് വ്യക്തമാക്കി.

തകര്‍ന്നുക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനമായ തപാല്‍ വകുപ്പിനെ എങ്ങിനെ അഭിവൃദ്ധിപ്പെടുത്താമെന്നത് സംബന്ധിച്ച് ട്വിറ്റര്‍ അംഗങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തപാല്‍ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാനുള്ള തുറന്ന അവസരമാണ് ട്വിറ്റര്‍ നല്‍കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ്വര്‍ക്കുള്ള ഇന്ത്യന്‍ പോസ്റ്റിന് ട്വിറ്റര്‍ സേവനം ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

India Post’s on a Twitter account | കത്തുകളുടെ ലോകത്ത് നിന്നൊരു ട്വീറ്റ്!

വി.കെ.എന്‍: ചിരിയുടെ പിതാമഹന്‍


V.K.N
WDWD
ഈ ലോകത്തില്‍ ജീവിക്കണമെങ്കില്‍ അത്യാവശ്യം വേണ്ടതായിട്ടുള്ളത് എന്താണ്?അല്ലെങ്കില്‍ അത്ര അത്യാവശ്യമില്ല എന്ന് തോന്നുന്നത് എന്താണ്?

രണ്ടിനും ഒരു ഉത്തരമാണ് ഉള്ളത്. കണ്ണുകള്‍... അതെ, കണ്ണുകളാണ് നമുക്ക് ഏറ്റം അത്യാവശ്യമായിട്ടുള്ളതും എന്നാല്‍ പലപ്പോഴും ഇല്ലാതിരുന്നെങ്കില്‍ എന്ന് തോന്നുന്നതും. ഒന്നുമേ കണ്ടിട്ടില്ല എന്ന് നടിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകി വരുകയാണ് .

എന്നാല്‍ ഇതെല്ലാം കാണാന്‍ രണ്ടു കണ്ണുകള്‍ പോരാ എന്ന് ആഗ്രഹിച്ചിരുന്ന ഒരു മനുഷ്യനാണ് മറഞ്ഞു പോയത് - വടക്കേ കൂട്ടാല നാരായണന്‍ കുട്ടി നായര്‍!

അതെ വി.കെ.എന്‍ തന്നെ.കണ്ണുകള്‍ തുറന്നു വച്ച് ലോകത്തിന് നേരെ പൊട്ടിച്ചിരിക്കുക. ഒരാള്‍ നമ്മുടെ നേരെ നോക്കി കുറെ നേരം പരിഹാസച്ചിരി ചിരിച്ചാല്‍ എന്തു തോന്നും ? ഒരു ലജ്ജ ഉണ്ടാവില്ലെയ്യ് ? 

മനുഷ്യനിലെ കപടതകള്‍ എല്ലാം ഇങ്ങനെ ലജ്ജിച്ച് നിന്നിട്ടുണ്ട്, വി.കെ.എന്‍ എന്ന അതികായനു മുന്നില്‍.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ തന്നു. പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ആ പദാവലികള്‍ നീളുന്നു. ഈ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്.

പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 

വായനയിലൂടെയും കാലത്തിലൂടെയും നിരന്തരമായി ജാഗ്രതയോടെ കടന്നുപോയ ഒരു സര്‍ഗാത്മകമനസ്സിന്‍റെ സ്വാഭാവികമായ പരിവര്‍ത്തനമായിരുന്നു അത്.

ദേവസ്വംബോര്‍ഡ് ജീവനക്കാരനായി അരീക്കോട് തൃക്ളയൂര്‍ ക്ഷേത്രത്തിലെ ജോലിക്കുശേഷം പത്തുവര്‍ഷത്തോളം നീണ്ട ഡല്‍ഹി വാസത്തിലാണ് വി.കെ.എന്നിന്‍റെ സര്‍ഗ പ്രതിഭ പുതിയ രൂപങ്ങളിലേക്കും ഘടനകളിലേക്കും വ്യാപിക്കുന്നത്. 

പയ്യന്‍ കഥകള്‍, സിന്‍ഡിക്കേറ്റ്, ആരോഹണം തുടങ്ങിയ പ്രമുഖമായ കൃതികള്‍ ഡല്‍ഹി ജീവിതത്തിന്‍റെ സര്‍ഗഫലങ്ങളാണ്. മഹാനഗരജീവിതത്തിലെ പൊയ്മുഖങ്ങളും, രാഷ്ട്രീയ-അധികാര-മാധ്യമമേഖലകളിലെ കപടതകളുമെല്ലാം ഈ രചനകളില്‍ വ്യക്തമായി പ്രതിഫലിക്കുന്നു
http://malayalam.webdunia.com/miscellaneous/literature/remembrance/0801/25/1080125056_1.htm