കോഫി..കോഫി..നിങ്ങള്‍ ട്രെയിന്‍ യാത്ര ചെയ്യുന്ന ഒരാളാണെങ്കില്‍ കാപ്പിക്കാരന്‍റെ ഈ വിളി നിങ്ങള്‍ക്ക് പരിചിതമായിരിക്കണം. നമ്മുടെ നാട്ടില്‍ കാപ്പി കടന്നെത്താത്ത സ്ഥലമുണ്ടാവില്ല. എന്തിനേറെ, ബോളിവുഡ് ഗോസിപ്പുകള്‍ക്ക് പിറവിയെടുക്കാന്‍ പോലും ഒരു ‘കോഫി ഷോപ്പ്’ വേണം!
എന്നാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഇഷ്ടപ്പെടുന്നത് ആരാണ് എന്നറിയാമോ? അമേരിക്കക്കാരെയാണ് ലോകത്തിലെ ഏറ്റവും വലിയ ‘കാപ്പി കുടിയന്‍മാരായി‘ കണക്കാക്കുന്നത്. അമേരിക്കയ്ക്ക് പിന്നില്‍ ഫ്രാന്‍സും ജര്‍മ്മനിയുമാണ് കാപ്പിയുടെ ഉപഭോഗത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങള്‍.
അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് എത്രത്തോളം കാപ്പിയാണ് അകത്താക്കുന്നത് എന്നറിയുന്നതും രസകരമായിരിക്കും. ലോകത്തിലെ മൊത്തം കാപ്പി ഉപഭോഗത്തിന്‍റെ 65 ശതമാനവും ഈ മൂന്ന് രാജ്യക്കാരുടേതാണ്!
ലാറ്റിന്‍ അമേരിക്ക കൊതിയൂറുന്ന മണമുള്ള കാപ്പിക്ക് പേരുകേട്ട ഇടമാണ്. ഇവിടെയാണ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് കാപ്പി ഉത്പാദന രാഷ്ട്രങ്ങളും- ബ്രസീലും കൊളംബിയയും. ഇവിടെ നിന്നുള്ള കാപ്പിക്കാണ് ലോക വിപണി ഏറ്റവും കൂടുതല്‍ വിലമതിക്കുന്നതും.
ബ്രസീലിലാണ് കാപ്പി ഒരു ‘സംസ്കാര’മായി രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ ഒരു കപ്പ് കാപ്പി കുടിക്കാനുള്ള ക്ഷണം അംഗീകാരമായാണ് കണക്കാക്കുന്നത്. ആതിഥ്യ മര്യാദയുടെ പര്യായമായ കാപ്പി ബ്രസീലില്‍ ഏതു സമയവും ലഭിക്കും.
എന്നാല്‍, മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ സ്ഥിതിയില്‍ വ്യത്യാസമുണ്ട്. കാപ്പി ഭക്ഷണത്തിനു ശേഷം എന്ന രീതിയാണ് അവര്‍ പിന്തുടരുന്നത്...പ്രാതലിനു ശേഷം, ഉച്ചഭക്ഷണത്തിനു ശേഷം എന്നിങ്ങനെ.
Monday, May 3, 2010
നന്നായി ഉറങ്ങു...ദീര്‍ഘായുസ്സ് നേടു
PRO
ഉറക്കവും ആരോഗ്യ പ്രശ്നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമാണ് പുതിയ പഠനസംഘത്തിന് കണ്ടെത്താനായത്. ഉറങ്ങുമ്പോള്‍ നമ്മുടെ കോശങ്ങള്‍ പുനരുദ്പാദിക്കപ്പെടുകയും വിഷാംശങ്ങള്‍ പുറന്തള്ളുകയും തല്‍ഫലമായി കോശങ്ങളുടെ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ചെയ്യും.
കോശങ്ങളുടെ പ്രതിരോധ ശേഷി ഉയരുന്നതോടെ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും. ഇത് ആരോഗമുള്ള ശരീരം പ്രദാനം ചെയ്യും. അതേസമയം തന്നെ, മോശം ആരോഗ്യത്തിന്‍റെ ഒരു പ്രധാന കാരണം ഉറക്കക്കുറവകാമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കുറഞ്ഞ ഉറക്കം രക്തത്തിലെ കൊഴുപ്പ്, കൊളസ്ട്രോള്‍, കോര്‍ട്ടിസോള്‍, രക്ത സമ്മര്‍ദ്ദം എന്നിവ ഉയര്‍ത്തുകയും ഇത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം.
ഉറക്കക്കുറവ് തലച്ചോറിന്‍റെ കഴിവിനേയും ബുദ്ധിയേയും പ്രതികൂലമായി ബാധിക്കുമെന്നും പോര്‍ട്ട്‌ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സംഘം നടത്തിയ പഠനത്തില്‍ കണ്ടെത്താനായി. ഉറക്കമൊഴിച്ച് പഠിച്ചതുകൊണ്ട് നന്നായി പരീക്ഷയെഴുതാനാകില്ലെന്ന് ചുരുക്കം.
നൂറ് വയസ്സിനോടടുത്ത മിക്ക ആളുകളും തങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ശരാശരി പത്ത് മണിക്കൂറെങ്കിലും ഉറങ്ങിക്കാണുമെന്നാണ് പഠന സംഘത്തിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്
അന്യഗ്രഹ ജീവികള്‍ വര്‍ഷങ്ങളായി ഭുമിയില്‍
PRO
മനുഷ്യരാശിയെ ശല്യപ്പെടുത്താതെ ദശാബ്ദങ്ങളായി അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ച് മടങ്ങുന്നുണ്ട്. ഇത്തരത്തില്‍ അന്യഗ്രഹജീവികള്‍ വന്ന് മടങ്ങിയ ആകാശയാനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ഇന്ന് കാണുന്ന മൈക്രൊ ചിപ്പും ഐടി വിപ്ലവുമൊക്കെ ഉണ്ടായതെന്നും പോള്‍ ഹെല്യര്‍ പറഞ്ഞു.
ദശാബ്ദങ്ങളല്ല ചിലപ്പോള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുന്നുണ്ടാവാം. ഇത് മനുഷ്യന്‍ തിരിച്ചറിയുന്നില്ല എന്നേയുള്ളു. നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ അന്യഗ്രഹജീവികളുടെ ആകാശയാനത്തിന്‍റെ സംഭാവനയാണ്. ഫൈബര്‍ ഒപ്റ്റിക്സും, മൈക്രോ ചിപ്പുകളുമെല്ലാം അന്യഗ്രജീവികളെത്തിയ തകര്‍ന്ന വാഹനങ്ങളില്‍ നിന്ന് ലഭിച്ചവയാണ്.
അച്ഛന്‍ സൂപ്പര്‍താരങ്ങളേക്കാള്‍ മികച്ച അഭിനേതാവ്
ഇത്തവണത്തെ ആഴ്ചമേളയില്‍ നടന്‍ ഷമ്മി തിലകന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, നടനും സംഗീതനാടക അക്കാദമി ചെയര്‍മാനുമായ മുകേഷ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍, കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണി, ഐ ജി ശ്രീലേഖ എന്നിവര്‍ പങ്കെടുക്കുന്നു.
സൂപ്പര്‍ താരങ്ങളേക്കാള്‍ നന്നായി അഭിനയിക്കുമെന്ന് അച്ഛന്‍ പറയുന്നത് അഹങ്കാരമല്ല. അച്ഛന്‍ മാത്രമല്ല, ഞാനടക്കമുളള അഭിനേതാക്കള്‍ അങ്ങനെ കരുതുന്നു. പിന്നെ മറ്റ് പലരെയുംകാള്‍ നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന തോന്നല്‍ നല്ല കലാകാരന്‍മാര്‍ക്കുണ്ടാകും. അതൊരു ആത്മവിശ്വാസമാണ്. അഹങ്കാരമല്ല. പോസിറ്റീവായി എടുത്തു നോക്കൂ. കഴിവുറ്റ കലാകാരന്‍മാരെല്ലാം ഇങ്ങനെ ചിന്തിക്കുന്നവരാണ്. എനിക്കും തോന്നിയിട്ടുണ്ട്.
-ഷമ്മി തിലകന്‍
ജോസഫ് - മാണി ലയനത്തില്‍ എന്തുസംഭവിച്ചാലും യുഡിഎഫിന് ബാധ്യതയില്ല. ജോസഫ് ഗ്രൂപ്പ് ലയിക്കുന്നതിന്റെ ഗുണവും ദോഷവും മാണി തന്നെ അനുഭവിക്കണം. യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട എന്നാണ് മാണിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടെ. എന്നാല്‍ ലയനം സംബന്ധിച്ച് ചര്‍ച്ചവേണമെന്ന യുഡിഎഫിന്റെ മുന്‍ നിലപാടില്‍ മാറ്റമില്ല.
-ഉമ്മന്‍ ചാണ്ടി
നടന്‍ തിലകന്‍ വന്ന് ആവശ്യപ്പെടുകയാണെങ്കില്‍ സംഗീതനാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിക്കാം. നാടകാഭിനയത്തിലേക്ക് തിരിച്ചുവരികയാണെന്ന് പ്രഖ്യാപിച്ച തിലകന് മാത്രമായി പ്രത്യേകം സംവിധാനമൊന്നും ഒരുക്കാന്‍ തയ്യാറല്ല. അന്വേഷിച്ചു വരുന്നവരെ തന്നെ അക്കാദമിക്ക് പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുന്നില്ല, പിന്നല്ലേ. സാമ്പത്തികമായി ലാഭമുണ്ടായിട്ടല്ല, ഒരു കാരുണ്യപ്രവര്‍ത്തനമെന്ന നിലയിലാണ് ടി വി ഷോയില്‍ പങ്കെടുക്കുന്നത്. എങ്കിലും എന്റെ പരിപാടി സിനിമയ്ക്ക് ദോഷമാണെന്ന് കണ്ടാല്‍ അത് നിറുത്താനും തയ്യാറാണ്.
-മുകേഷ്
മകള്‍ പത്മജയെ എന്‍റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചിട്ടില്ല. രണ്ടു മക്കളും എനിക്ക് ഒരുപോലെയാണ്. മുരളിയെ തരം താഴ്ത്തി ഒരു മുന്നോട്ടു പോക്ക് എനിക്ക് കഴിയില്ല. ഇപ്പോള്‍ എനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിക്കേണ്ട അവസ്ഥയുണ്ടെന്ന് കരുതുന്നില്ല. പത്മജയെ ഞാന്‍ പിന്‍ഗാമിയായി പ്രഖ്യാപിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇത് ആരാണ് പടച്ചു വിടുന്നതെന്ന് അറിയില്ല.
-കെ കരുണാകരന്‍
കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഞാന്‍ ഇടപെടില്ല. ഇക്കാര്യത്തില്‍ കെപിസിസിയുടേതാണ് അവസാനവാക്ക്. ഗ്രൂപ്പു യോഗങ്ങളും പരസ്യ പ്രസ്‌താവനകളും പാടില്ലെന്നാണ് കെപിസിസിയുടെ നിലപാട്. താനും ഇതിനോട് യോജിക്കുന്നു. സംസ്‌ഥാനതലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ കേരളത്തിലെ കോണ്‍ഗ്രസിലുള്ളു. അത് അവര്‍ തന്നെ പരിഹരിയ്‌ക്കും. ശശി തരൂരിനു പകരം കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്. എനിക്ക് ഇക്കാര്യത്തില്‍ പങ്കില്ല.
-എകെ ആന്റണി.
PRO
-ഷമ്മി തിലകന്
PRO
-ഉമ്മന്‍ ചാണ്ടി
PRO
-മുകേഷ്
PRO
-കെ കരുണാകരന്‍
PRO
-എകെ ആന്റണി.
Friday, April 30, 2010
തിറയുടെ താളത്തില്‍ ജീവിക്കുന്ന കലാകാരന്‍
നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്ന തിറ രംഗസാധ്യതയുള്ള ഒരു കലാരൂപമാണ്. തിറയുടെ ചരിത്രത്തില്‍ സ്വയം ലയിച്ചുകൊണ്ടുള്ള തിറയാടല്‍ നടത്താന്‍ കഴിവുള്ള ഒരേയോരു ആളാണ് പാമ്പിരിക്കുന്ന് കുഞ്ഞിരാമന്‍ പണിക്കര്‍.
ശതാഭിഷ്ക്കതനായ അദ്ദേഹം ചിറ്റാരിക്കല്‍ ഗുളികന്‍, കണ്ടാകര്‍ണന്‍, ഭഗവതി, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങി മിക്ക വേഷങ്ങളും അനശ്വരമാക്കിയിട്ടുണ്ട്.
പത്ത് വയസ്സില്‍ തുടങ്ങിയ കലാപാരമ്പര്യം ഒട്ടേറെ പരിണാമങ്ങളിലൂടെ കടന്നു പോയി. തിറകൊടിയും ചെണ്ട കൊട്ടിയുമുള്ള അനുഭവങ്ങളിലൂടെയാണ് കലാപാരമ്പര്യത്തിന്‍റെ പടവുകള്‍ കയറിയത്. അക്കാലത്ത് തിറയാടാനുള്ള അവകാശം ചില പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു.
മലയന്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം സ്വന്തം ജാതിയുമായി ബന്ധപ്പെട്ട് വിശ്വസിച്ചു വന്ന നൃത്ത താള വാദ്യങ്ങളുടെ മേഖലയില്‍ സൂഷ്മമായ സംവേദനക്ഷമത നിലനിര്‍ത്തിയിരുന്നു.
ഈശ്വരന്മാര്‍ ആവേശിക്കുന്ന തിറയില്‍ നിണബലി പോലുള്ള സാഹസിക വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്.
http://malayalam.webdunia.com/entertainment/artculture/dancedrama/0806/20/1080620024_1.htm
ശതാഭിഷ്ക്കതനായ അദ്ദേഹം ചിറ്റാരിക്കല്‍ ഗുളികന്‍, കണ്ടാകര്‍ണന്‍, ഭഗവതി, കുട്ടിച്ചാത്തന്‍, വിഷ്ണുമൂര്‍ത്തി തുടങ്ങി മിക്ക വേഷങ്ങളും അനശ്വരമാക്കിയിട്ടുണ്ട്.
പത്ത് വയസ്സില്‍ തുടങ്ങിയ കലാപാരമ്പര്യം ഒട്ടേറെ പരിണാമങ്ങളിലൂടെ കടന്നു പോയി. തിറകൊടിയും ചെണ്ട കൊട്ടിയുമുള്ള അനുഭവങ്ങളിലൂടെയാണ് കലാപാരമ്പര്യത്തിന്‍റെ പടവുകള്‍ കയറിയത്. അക്കാലത്ത് തിറയാടാനുള്ള അവകാശം ചില പ്രത്യേക വിഭാഗക്കാര്‍ക്ക് മാത്രമായിരുന്നു.
മലയന്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം സ്വന്തം ജാതിയുമായി ബന്ധപ്പെട്ട് വിശ്വസിച്ചു വന്ന നൃത്ത താള വാദ്യങ്ങളുടെ മേഖലയില്‍ സൂഷ്മമായ സംവേദനക്ഷമത നിലനിര്‍ത്തിയിരുന്നു.
ഈശ്വരന്മാര്‍ ആവേശിക്കുന്ന തിറയില്‍ നിണബലി പോലുള്ള സാഹസിക വേഷങ്ങളും കെട്ടിയാടിയിട്ടുണ്ട്.
http://malayalam.webdunia.com/entertainment/artculture/dancedrama/0806/20/1080620024_1.htm
മതങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്: പിണറായി
PRO
പി ജെ ജോസഫിനെ മന്ത്രിസഭയില്‍ തുടരാന്‍ ഒരു നിമിഷം പോലും അനുവദിക്കരുത്. ജോസഫിന്‍റെ തീരുമാനം രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ല. കടുത്ത അധാര്‍മ്മികതയാണത്. ജോസഫ് വിഭാഗം ഇടതുമുന്നണി വിടുന്നതിന് രാഷ്ട്രീയമായോ നയപരമായോ എന്തെങ്കിലും കാരണങ്ങള്‍ കാണാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായാണ് മുന്നണി വിടുന്നതെന്നാണ് ജോസഫ് പറയുന്നത്. അതൊക്കെ എന്തെങ്കിലും ഒരു കാരണത്തിനു വേണ്ടി പറയുന്നതാണ്.
സ്വാശ്രയ പ്രശ്നങ്ങളിലും മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും ഇടതുമുന്നണി എടുത്ത എല്ലാ നിലപാടുകളോടും യോജിച്ചു നില്‍ക്കുന്ന നടപടിയാണ് ജോസഫ് വിഭാഗത്തില്‍ നിന്നും ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി അതുതന്നെയായിരുന്നു അവരുടെ രീതിയും. ജോസഫിനെ ഈ മൂന്നു ദശാബ്ദക്കാലവും യു ഡി എഫ് എതിര്‍ത്തുപോരുകയായിരുന്നു. എന്നാല്‍ അതൊക്കെ ഇപ്പോള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാനാണ് യു ഡി എഫിന്‍റെ വിധി - പിണറായി വിജയന്‍ പരിഹസിച്ചു.
പി ജെ ജോസഫ് മുന്നണി വിടാന്‍ ചില ബാഹ്യശക്തികള്‍ പ്രേരണ ചെലുത്തിയതായി അറിയാന്‍ കഴിയുന്നു. കത്തോലിക്കാ സമുദായത്തിലെ ചില ബിഷപ്പുമാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് വിവരം. കോണ്‍ഗ്രസ് രാഷ്ട്രീയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ചില ബിഷപ്പുമാരാണ് ഇതിനു പിന്നിലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം നിലപാടുകള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
എഴുതരുതെന്ന് വിജയന്‍ ആവശ്യപ്പെട്ടെന്ന് മുകുന്ദന്!
PRO
PRO‘ഞാന്‍ എഴുതുന്നതൊക്കെ അത്രമോശമാണോ എന്നു ഞാന്‍ സംശയിച്ചു. അങ്ങനെയല്ല, വേണ്ടതിലേറെ എഴുതിയതുകൊണ്ടാണ് അഞ്ചുവര്‍ഷത്തേക്ക് എഴുതരുതെന്ന് ഒ.വി.വിജയന്‍ പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്’ - മുകുന്ദന്‍ പറഞ്ഞു.
അസുഖബാധിതനായ കാക്കനാടനെ കാണാന്‍ കാക്കനാടന്റെ കൊല്ലത്തുള്ള വസതിയായ അര്‍ച്ചനയില്‍ എത്തിയതായിരുന്നു സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ് കൂടിയായ മുകുന്ദന്‍. തെല്ലൊരിടവേളയ്‌ക്കുശേഷം വീണ്ടും കണ്ടുമുട്ടിയ ഇരുവരും പഴയകാല സ്‌മരണകള്‍ പങ്കുവെച്ചു. 50 വര്‍ഷത്തെ മലയാള സാഹിത്യംമുതല്‍ വ്യക്തിപരമായ തമാശകള്‍വരെ ഇരുവരും പറഞ്ഞുരസിച്ചു.
ഒ വി വിജയന്‍, വി കെ എന്‍, എം പി നാരായണപിള്ള തുടങ്ങി പഴയ ‘ദല്‍ഹി സര്‍ക്കിളി’ലെ എഴുത്തുകാരായ കൂട്ടുകാരെ മുകുന്ദനും കാക്കനാടനും ഓര്‍മിച്ചെടുത്തു. ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഓരോ അധ്യായവും വിജയന്‍ ദല്‍ഹിയിലെ സാഹിത്യസദസ്സില്‍ വായിച്ചുകേള്‍പ്പിക്കുമായിരുന്നെന്നും ആ നോവല്‍ പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷത്തോളമെടുത്തുവെന്നും കാക്കനാടന്‍ ഓര്‍മിച്ചു. അസൂയതോന്നിയ കൃതിയാണ് ഖസാക്കിന്റെ ഇതിഹാസമെന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു.
മയ്യഴിയില്‍ വച്ച് മുകുന്ദന്റെ കല്യാണം നടന്നപ്പോള്‍ പഴയ ആചാരപ്രകാരം താനാണ് മുകുന്ദന് കുട പിടിച്ചതെന്ന് പൊട്ടിച്ചിരിയോടെ കാക്കനാടന്‍ പറഞ്ഞു.
‘കുടപിടിക്കുന്ന ആളെ 'ബെസ്റ്റ്‌മാന്‍' എന്നാണു പറയുന്നത്. രക്തബന്ധം ഉള്ളവരാവാന്‍ പാടില്ലതാനും. എന്നാല്‍ അത്ര ആത്മബന്ധം ഉള്ളവര്‍ ആവുകയും വേണം. മുകുന്ദന് കുടപിടിക്കാന്‍ എന്നേക്കാള്‍ അര്‍ഹത ആര്‍ക്ക്?’ - കാക്കനാടന്‍ ചോദിച്ചു.
വൈക്കം മുഹമ്മദ് ബഷീര്‍ കുത്തിയിരുന്ന് മീന്‍ നന്നാക്കുന്ന ഒരു ചിത്രം അടുത്തിടെ കാണുകയുണ്ടായെന്ന് മുകുന്ദന്‍ പറഞ്ഞു. ബഷീറിന് കൂട്ടിന് പട്ടത്തുവിള കരുണാകരനും തിക്കോടിയനും. എഴുത്തുകാരുടെ പണ്ടത്തെ ക്ലേശകരമായ അനുഭവത്തെയും കൂട്ടായ്മയെയും ഈ ചിത്രം ഓര്‍മിപ്പിച്ചെന്നും എന്നാല്‍ ഇന്നത്തെ എഴുത്തുകാരുടെ ജീവിതം മൊത്തം മാറിപ്പോയി എന്നും മുകുന്ദന്‍ നിരീക്ഷിച്ചു.
http://malayalam.webdunia.com/miscellaneous/literature/articles/0908/25/1090825034_1.htm
Subscribe to:
Posts (Atom)